നോർത്ത് കരോളൈന: ഫ്ളോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചെങ്കിലും അതുണ്ടാക്കിയ പേമാരിയും പ്രളയവും ജനത്തെ ദുരിതത്തിലാഴ്ത്തുന്നു. ഇരു കരോളൈനകളിലും വിർജിനിയയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഇതിനകം കുഞ്ഞുങ്ങളടക്കം 32 പേർക്കു ജീവഹാനി നേരിട്ടതായി അധികൃതർ അറിയിച്ചു.
ചുഴലിക്കാറ്റ് ദുർബലപ്പെട്ടു സാധാരണ കാറ്റ് മാത്രമായി മാറിയെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിക്കാൻ കാറ്റിന് ഇപ്പോഴും കഴിയുമെന്ന് നോർത്ത് കരോളൈന ഗവർണർ റോയി കൂപ്പർ പറഞ്ഞു. നോർത്ത് കരോളൈനയിൽ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. പലഭാഗങ്ങളിലും ഇതുവരെ കാണാത്ത രീതിയിലുള്ള വെള്ളപ്പൊക്കമാണുണ്ടായതെന്നും കൂപ്പർ കൂട്ടിച്ചേർത്തു.
ആകാശത്തു നിന്നും കാർമേഘങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയെങ്കിലും സംസ്ഥാനത്ത് വെള്ളപ്പൊക്കം സൃഷ്ടിച്ച സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നദികൾ കരകവിഞ്ഞൊഴുകുന്നതു തടയുവാൻ! താൽക്കാലികമായുണ്ടാക്കിയ ബാരിക്കേഡുകൾക്ക് സമീപം വാഹനം ഓടിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല നഗരങ്ങളിലും വീടുകൾ വെള്ളത്തിൽ മൂടിക്കിടക്കുകയാണെന്നും 2,600 ആളുകളേയും 300 മൃഗങ്ങളേയും രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.
14,000 ത്തിൽപ്പരം അഭയാർഥികൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കഴിയുകയാണ്. 22 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം നഷ്ടം വരുത്തിവച്ച ചുഴലിക്കാറ്റ് ചരിത്രത്തിൽ പത്താം സ്ഥാനത്താണ് ഫ്ളോറൻസ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ ബോട്ടുകളും ആധുനിക ഉപകരണങ്ങളുമായി രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. നോർത്ത് കരോളൈനയിലെ വിൽമിംഗ്ടൻ സിറ്റിയിലേക്കുള്ള റോഡ് പൂർണമായും തകർന്നതിനാൽ നഗരം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് മേയർ ബിൽ സഫൊ പറഞ്ഞു.
ചുഴലിക്കാറ്റ് ദുർബലപ്പെട്ടു സാധാരണ കാറ്റ് മാത്രമായി മാറിയെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിക്കാൻ കാറ്റിന് ഇപ്പോഴും കഴിയുമെന്ന് നോർത്ത് കരോളൈന ഗവർണർ റോയി കൂപ്പർ പറഞ്ഞു. നോർത്ത് കരോളൈനയിൽ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. പലഭാഗങ്ങളിലും ഇതുവരെ കാണാത്ത രീതിയിലുള്ള വെള്ളപ്പൊക്കമാണുണ്ടായതെന്നും കൂപ്പർ കൂട്ടിച്ചേർത്തു.
ആകാശത്തു നിന്നും കാർമേഘങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയെങ്കിലും സംസ്ഥാനത്ത് വെള്ളപ്പൊക്കം സൃഷ്ടിച്ച സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നദികൾ കരകവിഞ്ഞൊഴുകുന്നതു തടയുവാൻ! താൽക്കാലികമായുണ്ടാക്കിയ ബാരിക്കേഡുകൾക്ക് സമീപം വാഹനം ഓടിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല നഗരങ്ങളിലും വീടുകൾ വെള്ളത്തിൽ മൂടിക്കിടക്കുകയാണെന്നും 2,600 ആളുകളേയും 300 മൃഗങ്ങളേയും രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.
14,000 ത്തിൽപ്പരം അഭയാർഥികൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കഴിയുകയാണ്. 22 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം നഷ്ടം വരുത്തിവച്ച ചുഴലിക്കാറ്റ് ചരിത്രത്തിൽ പത്താം സ്ഥാനത്താണ് ഫ്ളോറൻസ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ ബോട്ടുകളും ആധുനിക ഉപകരണങ്ങളുമായി രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. നോർത്ത് കരോളൈനയിലെ വിൽമിംഗ്ടൻ സിറ്റിയിലേക്കുള്ള റോഡ് പൂർണമായും തകർന്നതിനാൽ നഗരം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് മേയർ ബിൽ സഫൊ പറഞ്ഞു.