ഫ്രസ്നെ (കലിഫോർണിയ): മകന്റെ ഭാര്യയുടെ മാതാപിതാക്കളെ വീട്ടിനകത്തു വച്ചു വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ അമേരിക്കൻ വംശജൻ ദർശൻ സിംഗിനെ (65) സെപ്റ്റംബർ 12ന് കോടതിയിൽ ഹാജരാക്കി. കുറ്റം നിഷേധിച്ച പ്രതിക്ക് മൂന്നു മില്യണ് ഡോളറിന്റെ ജാമ്യം അനുവദിച്ചു.
സെപ്റ്റംബർ 6 ഞായറാഴ്ചയായിരുന്നു സംഭവം. ദർശൻ സിംഗിന്റെ മകന്റെ വീട്ടിൽ കഴിഞ്ഞിരുന്ന മരുമകളുടെ മാതാപിതാക്കളോട് മാറി പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കുടുംബ കലഹമാണ് വെടിവയ്പിനു പ്രേരിപ്പിച്ചതെന്നാണു പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ഇരുവർക്കും ഈയിടെയാണ് ഗ്രീൻ കാർഡ് ലഭിച്ചത്.
വീടിനകത്ത് സോഫയിൽ ഇരുന്നു ടിവി കാണുകയായിരുന്ന രവീന്ദർ സിംഗ് (59), ഭാര്യ രജ്ബീർ കൗർ (59) എന്നിവരെയാണു ദർശൻ വെടിവച്ചത്. ശബ്ദം കേട്ടു താഴേക്ക് ഇറങ്ങി വന്ന മകന്റെ ഭാര്യയേയും ഇയാൾ ഭീഷണിപ്പെടുത്തി. ഉടനെ ഇവർ മുകളിൽ കയറി വാതിലടച്ചു 911 വിളിക്കുകയായിരുന്നു. പോലീസെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
സംഭവം നടന്നയുടൻ ഇദേഹത്തിന്റെ ഭാര്യയെ വിളിച്ചു പറഞ്ഞതിനു ശേഷം വീട്ടിൽ നിന്നും കാറിൽ കയറി രക്ഷപ്പെടുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. സെപ്റ്റംബർ 12നു കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വിചാരണ നേരിടാനാകുമോ എന്നു ഡിഫൻസ് അറ്റോർണി സംശയം പ്രകടിപ്പിച്ചതിനാൽ തൽക്കാലം കോടതി നടപടികൾ നിർത്തിവച്ചു. ജയിലിലടച്ച ദർശന്റെ മാനസികാവസ്ഥ പരിശോധിച്ചു റിപ്പോർട്ട് ഒക്ടോബർ 17ന് സമർപ്പിക്കുന്നതിന് സുപ്പീരിയർ കോർട്ട് ജഡ്ജി മൈക്കിൾ ഇഡിയർട്ട് ഉത്തരവിട്ടു.
റിപ്പോർട്ട്: പി.പി ചെറിയാൻ
സെപ്റ്റംബർ 6 ഞായറാഴ്ചയായിരുന്നു സംഭവം. ദർശൻ സിംഗിന്റെ മകന്റെ വീട്ടിൽ കഴിഞ്ഞിരുന്ന മരുമകളുടെ മാതാപിതാക്കളോട് മാറി പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കുടുംബ കലഹമാണ് വെടിവയ്പിനു പ്രേരിപ്പിച്ചതെന്നാണു പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ഇരുവർക്കും ഈയിടെയാണ് ഗ്രീൻ കാർഡ് ലഭിച്ചത്.
വീടിനകത്ത് സോഫയിൽ ഇരുന്നു ടിവി കാണുകയായിരുന്ന രവീന്ദർ സിംഗ് (59), ഭാര്യ രജ്ബീർ കൗർ (59) എന്നിവരെയാണു ദർശൻ വെടിവച്ചത്. ശബ്ദം കേട്ടു താഴേക്ക് ഇറങ്ങി വന്ന മകന്റെ ഭാര്യയേയും ഇയാൾ ഭീഷണിപ്പെടുത്തി. ഉടനെ ഇവർ മുകളിൽ കയറി വാതിലടച്ചു 911 വിളിക്കുകയായിരുന്നു. പോലീസെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
സംഭവം നടന്നയുടൻ ഇദേഹത്തിന്റെ ഭാര്യയെ വിളിച്ചു പറഞ്ഞതിനു ശേഷം വീട്ടിൽ നിന്നും കാറിൽ കയറി രക്ഷപ്പെടുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. സെപ്റ്റംബർ 12നു കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വിചാരണ നേരിടാനാകുമോ എന്നു ഡിഫൻസ് അറ്റോർണി സംശയം പ്രകടിപ്പിച്ചതിനാൽ തൽക്കാലം കോടതി നടപടികൾ നിർത്തിവച്ചു. ജയിലിലടച്ച ദർശന്റെ മാനസികാവസ്ഥ പരിശോധിച്ചു റിപ്പോർട്ട് ഒക്ടോബർ 17ന് സമർപ്പിക്കുന്നതിന് സുപ്പീരിയർ കോർട്ട് ജഡ്ജി മൈക്കിൾ ഇഡിയർട്ട് ഉത്തരവിട്ടു.
റിപ്പോർട്ട്: പി.പി ചെറിയാൻ