പൂന: പൂന പേപ്പൽ സെമിനാരിയിൽ നിന്നും മലയാളി വൈദീക വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മാർത്തോമ മലയാള സമാജത്തിന്റെ സഹകരണത്തോടെ കേരളത്തിലെ ദുരിത മേഖലകളിലേയ്ക്ക് അവശ്യവസ്തുക്കൾ അടങ്ങിയ ഏഴ് ട്രക്കുകൾ എത്തിച്ചു.
ഓഗസ്റ്റ് 19 മുതൽ 29 വരെ നീണ്ടുനിന്ന ’ഡൂ ഫോർ കേരള’ എന്ന ക്യാന്പയിനിലൂടെ പൂനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ, ഷോപ്പിംഗ് മാളുകൾ, സ്വകാര്യ വ്യക്തികൾ തുടങ്ങിയവരിൽനിന്ന് സംഭരിച്ച ഭക്ഷ്യ വസ്തുക്കൾ, തുണിത്തരങ്ങൾ, മരുന്നുകൾ, സാനിറ്റേഷൻ സാമഗ്രികൾ എന്നിവ അടങ്ങിയ എഴുപത് ടണ്‍ അവശ്യ സാധനങ്ങളാണ് കേരളത്തിൽ എത്തിച്ചത്.
പ്രളയ ദുരിതത്തിൽ ഏറെ ക്ലേശിക്കുന്ന കോട്ടപ്പുറം, പറവൂർ, ആലുവ, വരാപ്പുഴ, കൊച്ചി, പുനലൂർ, ഇടുക്കി എന്നിവിടങ്ങളിലെ രൂപതാ കേന്ദ്രങ്ങൾ വഴിയും സഭാസ്ഥാപനങ്ങൾ വഴിയുമാണ് ഇവ ആവശ്യക്കാരിലേയ്ക്ക് എത്തിച്ചത്. പൂനയിലെ നാനജാതി മതസ്ഥരുടെ നിർലോഭമായ സഹകരണമാണ് ഈ ക്യാന്പയിനുണ്ടായത്. പേപ്പൽ സെമിനാരി അഡ്മിനിസ്ട്രേറ്റർ ഫാ. വിൻസന്റ് ക്രാസ്ത, ഡീനോബിളി കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജേക്കബ് കുളങ്ങര എന്നിവർ നേത്യത്വം നൽകിയ ക്യാന്പയിനിൽ പേപ്പൽ സെമിനാരിയിലെ വൈദീക വിദ്യാർത്ഥികൾക്കു പുറമേ ഡീനോബിളി കോളേജ്, എസ്. വി. ഡി. സെമിനാരി എന്നിവിടങ്ങളിലെ വൈദീകരും, വൈദീക വിദ്യാർത്ഥികളും, ക്യാന്പസിലെ സിസ്റ്റേഴ്സും പങ്കുചേർന്നു. ദുരിത മേഖലകളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി വൈദീക വിദ്യാർത്ഥികളടെ സഹകരണത്തോടെ തുടർ പദ്ധതികൾ വിഭാവനം ചെയ്തുവരുന്നതായി അഡ്മിനിസ്ട്രേറ്റർ ഫാ. വിൻസന്റ് ക്രാസ്ത അറിയിച്ചു.
റിപ്പോർട്ട്: സിറിൾ വല്ലോംകുന്നേൽ
ഓഗസ്റ്റ് 19 മുതൽ 29 വരെ നീണ്ടുനിന്ന ’ഡൂ ഫോർ കേരള’ എന്ന ക്യാന്പയിനിലൂടെ പൂനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ, ഷോപ്പിംഗ് മാളുകൾ, സ്വകാര്യ വ്യക്തികൾ തുടങ്ങിയവരിൽനിന്ന് സംഭരിച്ച ഭക്ഷ്യ വസ്തുക്കൾ, തുണിത്തരങ്ങൾ, മരുന്നുകൾ, സാനിറ്റേഷൻ സാമഗ്രികൾ എന്നിവ അടങ്ങിയ എഴുപത് ടണ്‍ അവശ്യ സാധനങ്ങളാണ് കേരളത്തിൽ എത്തിച്ചത്.
പ്രളയ ദുരിതത്തിൽ ഏറെ ക്ലേശിക്കുന്ന കോട്ടപ്പുറം, പറവൂർ, ആലുവ, വരാപ്പുഴ, കൊച്ചി, പുനലൂർ, ഇടുക്കി എന്നിവിടങ്ങളിലെ രൂപതാ കേന്ദ്രങ്ങൾ വഴിയും സഭാസ്ഥാപനങ്ങൾ വഴിയുമാണ് ഇവ ആവശ്യക്കാരിലേയ്ക്ക് എത്തിച്ചത്. പൂനയിലെ നാനജാതി മതസ്ഥരുടെ നിർലോഭമായ സഹകരണമാണ് ഈ ക്യാന്പയിനുണ്ടായത്. പേപ്പൽ സെമിനാരി അഡ്മിനിസ്ട്രേറ്റർ ഫാ. വിൻസന്റ് ക്രാസ്ത, ഡീനോബിളി കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജേക്കബ് കുളങ്ങര എന്നിവർ നേത്യത്വം നൽകിയ ക്യാന്പയിനിൽ പേപ്പൽ സെമിനാരിയിലെ വൈദീക വിദ്യാർത്ഥികൾക്കു പുറമേ ഡീനോബിളി കോളേജ്, എസ്. വി. ഡി. സെമിനാരി എന്നിവിടങ്ങളിലെ വൈദീകരും, വൈദീക വിദ്യാർത്ഥികളും, ക്യാന്പസിലെ സിസ്റ്റേഴ്സും പങ്കുചേർന്നു. ദുരിത മേഖലകളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി വൈദീക വിദ്യാർത്ഥികളടെ സഹകരണത്തോടെ തുടർ പദ്ധതികൾ വിഭാവനം ചെയ്തുവരുന്നതായി അഡ്മിനിസ്ട്രേറ്റർ ഫാ. വിൻസന്റ് ക്രാസ്ത അറിയിച്ചു.
റിപ്പോർട്ട്: സിറിൾ വല്ലോംകുന്നേൽ