മസ്കറ്റ്: ഒമാനിലെ പ്രവാസി ഫേസ്ബുക്ക് കൂട്ടായ്മയായ മസ്കറ്റ് മലയാളീസും , സിംഫണി ഡൈൻ ഇൻ റെസ്റ്റോറന്റും അൽ നമാനി കാർഗോയും സംയുക്തമായി കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് അവശ്യസാധനങ്ങൾ സമാഹരിച്ചു അർഹതപെട്ടവരിലേക്ക് എത്തിക്കുന്ന ഉദ്യമത്തിലാണ് .
പ്രവാസി മലയാളികളോടൊപ്പം ഒമാൻ സ്വദേശികളും വിവിധ സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും ഈ സംരംഭത്തിനോട് വളരെ നല്ല രീതിയിലാണ് സഹകരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മസ്കറ്റ് വിമാനത്താവളത്തിൽ നിന്നും കോഴിക്കോടേക്കും തിരുവന്തപുരത്തേയ്ക്കും നാലു ടണ്‍ വീതം അവശ്യ സാധനങ്ങൾ അയച്ചു കഴിഞ്ഞു. വീണ്ടും രണ്ടുടണ്‍ സാധനങ്ങൾ കൂടി അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതീക്ഷച്ചതിലും കൂടുതൽ ഉപയോഗപ്രദമായ സാധനങ്ങൾ ലഭ്യമാകുകയുണ്ടായി. എല്ലാവിധ തുണിത്തരങ്ങൾ, കുട്ടികളുടേയും മുതിർന്നവരുടെയും ഡയപ്പർ, സാനിറ്ററി നാപ്കിന്സ്, സോപ്പുകൾ, പേസ്റ്റുകൾ, അണുനാശിനികൾ, മരുന്നുകളും അനുബന്ധ ശുചീകരണ സുരക്ഷാ വസ്തുക്കളും, പുതപ്പുകളും വിരിപ്പുകളും പായകളും കൂടാതെ കുട്ടികളുടെയും മുതിർന്നവർക്കുള്ളതുമായ ആഹാരസാധനങ്ങൾ തുടങ്ങിയവയാണ് സമാഹരിച്ചത്.
ഈ സംരംഭത്തിൽ അകമഴിഞ്ഞ് സഹകരിച്ച പ്രവാസി ഇന്ത്യക്കാർ, ഒമാൻ സ്വദേശികൾ , സംഘടനകൾ , സ്ഥാപനങ്ങൾ മുതലായ എല്ലാവർക്കും മസ്കറ്റ് മലയാളീസും , സിംഫണി ഡൈൻ ഇന്നും അൽ നാമാനി കാർഗോയും നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ദിനേശ് സത്യൻ
പ്രവാസി മലയാളികളോടൊപ്പം ഒമാൻ സ്വദേശികളും വിവിധ സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും ഈ സംരംഭത്തിനോട് വളരെ നല്ല രീതിയിലാണ് സഹകരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മസ്കറ്റ് വിമാനത്താവളത്തിൽ നിന്നും കോഴിക്കോടേക്കും തിരുവന്തപുരത്തേയ്ക്കും നാലു ടണ്‍ വീതം അവശ്യ സാധനങ്ങൾ അയച്ചു കഴിഞ്ഞു. വീണ്ടും രണ്ടുടണ്‍ സാധനങ്ങൾ കൂടി അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതീക്ഷച്ചതിലും കൂടുതൽ ഉപയോഗപ്രദമായ സാധനങ്ങൾ ലഭ്യമാകുകയുണ്ടായി. എല്ലാവിധ തുണിത്തരങ്ങൾ, കുട്ടികളുടേയും മുതിർന്നവരുടെയും ഡയപ്പർ, സാനിറ്ററി നാപ്കിന്സ്, സോപ്പുകൾ, പേസ്റ്റുകൾ, അണുനാശിനികൾ, മരുന്നുകളും അനുബന്ധ ശുചീകരണ സുരക്ഷാ വസ്തുക്കളും, പുതപ്പുകളും വിരിപ്പുകളും പായകളും കൂടാതെ കുട്ടികളുടെയും മുതിർന്നവർക്കുള്ളതുമായ ആഹാരസാധനങ്ങൾ തുടങ്ങിയവയാണ് സമാഹരിച്ചത്.
ഈ സംരംഭത്തിൽ അകമഴിഞ്ഞ് സഹകരിച്ച പ്രവാസി ഇന്ത്യക്കാർ, ഒമാൻ സ്വദേശികൾ , സംഘടനകൾ , സ്ഥാപനങ്ങൾ മുതലായ എല്ലാവർക്കും മസ്കറ്റ് മലയാളീസും , സിംഫണി ഡൈൻ ഇന്നും അൽ നാമാനി കാർഗോയും നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ദിനേശ് സത്യൻ