+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവിന് ജീവപര്യന്തം ശിക്ഷ

മിഷിഗണ്‍: സ്പിരിറ്റ് എയർലൈൻസിൽ ലാസ് വേഗസിൽ നിന്നും ഡിട്രോയ്റ്റിലേക്കുള്ള യാത്രയ്ക്കിടയിൽ സഹയാത്രക്കാരിയായ ഇരുപത്തിയണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ
വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവിന് ജീവപര്യന്തം ശിക്ഷ
മിഷിഗണ്‍: സ്പിരിറ്റ് എയർലൈൻസിൽ ലാസ് വേഗസിൽ നിന്നും ഡിട്രോയ്റ്റിലേക്കുള്ള യാത്രയ്ക്കിടയിൽ സഹയാത്രക്കാരിയായ ഇരുപത്തിയണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് വർക്ക് വീസയിൽ ടെക്നോളജി ഗ്രൂപ്പിന്‍റെ പ്രോജക്ട് മാനേജരായിരുന്ന ഇന്ത്യൻ യുവാവ് പ്രഭു രാമമൂർത്തി (33) കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി. മിഷിഗണ്‍ ഇസ്റ്റേണ്‍ ഡിസ്ട്രിക്ട് യുഎസ് അറ്റോർണി ഓഫിസ് അറിയിച്ചതാണിത്.

ഓഗസ്റ്റ് 16 നു നാലു മണിക്കൂർ നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ ജൂറി ഐക്യകണ്ഠേനയാണ് പ്രതി കുറ്റക്കാരനാണെന്നു വിധിച്ചത്. ഇത്തരം പ്രവർത്തികൾ പുറത്തു കൊണ്ടു വരുന്നതിന് യുവതി കാണിച്ച ധൈര്യത്തെ ജൂറി അഭിനന്ദിച്ചു. ജീവപര്യന്തം തടവിനുശേഷം നാടു കടത്തുകയും ചെയ്തേക്കാം. ഫൈനൽ ജഡ്ജിമെന്‍റ് ഡിസംബർ 12 നാണ്.

വിൻഡോ സീറ്റിനു സമീപം ഇരുന്ന് ഉറങ്ങുകയായിരുന്ന 22 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി ജീവനക്കാരോടു പരാതിപ്പെടുകയും വിമാനം ലാൻഡ് ചെയ്ത ഉടനെ പ്രഭു രാമമൂർത്തിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തമായ വേദന സംഹാരി ഗുളിക കഴിച്ചതിനാൽ ഗാഢ നിദ്രയിലായിരുന്നുവെന്നും എന്താണ് താൻ ചെയ്തതെന്ന് ഓർമയിലില്ലെന്നുമുള്ള വാദം ജൂറി തള്ളി. മൂർത്തിയുടെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയുടെ മൊഴി ഈ വാദഗതിയെ ഖണ്ഡിക്കുന്നതായിരുന്നു. ലൈറ്റ് പെയ്ൻ കില്ലറാണ് ഭർത്താവ് കഴിച്ചതെന്നായിരുന്നു ഭാര്യയുടെ മൊഴി.

വിമാന യാത്രയ്ക്കിടയിൽ സഹയാത്രികരുടെ പീഡനത്തെ കുറിച്ചുള്ള പരാതികൾ വർധിച്ചുവരുന്നു. 2017 ൽ 63 പരാതികളാണ് ലഭിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉയർന്ന ശിക്ഷയാണ് ലഭിക്കുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ