റിയാദ്: കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് റിയാദ് കേളി കലാസാംസ്കാരിക വേദിയിലെ മുഴുവൻ അംഗങ്ങളും കുറഞ്ഞത് തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതായി കേളി മുഖ്യരക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിത ജീവിതം നയിക്കുന്ന ഓരോ വ്യക്തിയ്ക്കും ഈ അവസരത്തിൽ ദുരിത ബാധിതരെയും നാടിനെയും സഹായിക്കാനുള്ള ബാധ്യതയുണ്ട്. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തിൽപെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കേരളത്തെ ഈ പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കാനും നാടിന്റെ പുനർനിർമ്മാണത്തിനും പ്രവാസികളായ നമുക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഈ ഒരു പശ്ചാത്തലത്തിലാണ് റിയാദിലെ പ്രവാസി സാംസ്കാരിക സംഘടനയായ കേളിയുടെ മുഴുവൻ അംഗങ്ങളും കുറഞ്ഞത് തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചത്. കേരളത്തിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും കേളി നടത്തിവരാറുള്ള ഓണം, പെരുന്നാൾ ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻകാലങ്ങളിലും കേളി അംഗങ്ങളുടെയും സുമനസുകളായ റിയാദിലെ പ്രവാസി സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തോടെ തമിഴ്നാട് പ്രളയത്തിലും, സുനാമി, ഓഖി ദുരന്തങ്ങളിലും ദുരിതം അനുഭവിച്ചവർക്കും ആശ്വാസത്തിന്റെ കൈത്താങ്ങുമായി കേളി എത്തിയിട്ടുണ്ട്. കേളി മുഖ്യ രക്ഷാധികാരി കെ.ആർ ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട്, സെക്രട്ടറി ഷൌക്കത്ത് നിലന്പൂർ, രക്ഷാധികാരികംമിട്ടി അംഗങ്ങളായ സതീഷ്കുമാർ, ബി.പി രാജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സുരക്ഷിത ജീവിതം നയിക്കുന്ന ഓരോ വ്യക്തിയ്ക്കും ഈ അവസരത്തിൽ ദുരിത ബാധിതരെയും നാടിനെയും സഹായിക്കാനുള്ള ബാധ്യതയുണ്ട്. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തിൽപെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കേരളത്തെ ഈ പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കാനും നാടിന്റെ പുനർനിർമ്മാണത്തിനും പ്രവാസികളായ നമുക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഈ ഒരു പശ്ചാത്തലത്തിലാണ് റിയാദിലെ പ്രവാസി സാംസ്കാരിക സംഘടനയായ കേളിയുടെ മുഴുവൻ അംഗങ്ങളും കുറഞ്ഞത് തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചത്. കേരളത്തിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും കേളി നടത്തിവരാറുള്ള ഓണം, പെരുന്നാൾ ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻകാലങ്ങളിലും കേളി അംഗങ്ങളുടെയും സുമനസുകളായ റിയാദിലെ പ്രവാസി സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തോടെ തമിഴ്നാട് പ്രളയത്തിലും, സുനാമി, ഓഖി ദുരന്തങ്ങളിലും ദുരിതം അനുഭവിച്ചവർക്കും ആശ്വാസത്തിന്റെ കൈത്താങ്ങുമായി കേളി എത്തിയിട്ടുണ്ട്. കേളി മുഖ്യ രക്ഷാധികാരി കെ.ആർ ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട്, സെക്രട്ടറി ഷൌക്കത്ത് നിലന്പൂർ, രക്ഷാധികാരികംമിട്ടി അംഗങ്ങളായ സതീഷ്കുമാർ, ബി.പി രാജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.