റിയാദ്: സൗദി അറേബ്യയെയും ബഹ്റൈനിനേയും കരമാർഗം ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേയിലെ തിരക്ക് കുറയ്ക്കുന്നതിനായി മൂന്ന് മാസത്തിനകം സൗദിയുടെ ഭാഗത്തുള്ള പാസ്പോർട്ട് കൗണ്ടറുകളുടെ എണ്ണം 38 ആയി വർധിപ്പിക്കുമെന്നു കിഴക്കൻ പ്രവിശ്യാ ജവാസാത് മേധാവി മേജർ മുഹമ്മദ് അൽ അൗഫിയാണ് അറിയിച്ചു.
കൂടാതെ കോസ് വേയിൽ ഏഴ് കവാടങ്ങളുടെ സജ്ജീകരണവും സ്ത്രീകൾക്ക് മാത്രമായി പ്രത്യേക കവാടവും നിർമിക്കും. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള എമിഗ്രേഷൻ, കസ്റ്റംസ് നടപപടികൾ ഏകീകരിച്ച് ഒരു രാജ്യത്തിന്റെ ഭാഗത്ത് മാത്രമായി ചുരുക്കും. നേരത്തെ ഇതിന്റെ പരീക്ഷണം നടത്തിയിരുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. വർദ്ധിച്ച തിരക്ക് കണക്കിലെടുത്താണ് എമിഗ്രേഷൻ നടപടികൾ ഏകീകരിച്ചു കോസ് വേയിലെ തിരക്ക് കുറയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
കൂടാതെ കോസ് വേയിൽ ഏഴ് കവാടങ്ങളുടെ സജ്ജീകരണവും സ്ത്രീകൾക്ക് മാത്രമായി പ്രത്യേക കവാടവും നിർമിക്കും. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള എമിഗ്രേഷൻ, കസ്റ്റംസ് നടപപടികൾ ഏകീകരിച്ച് ഒരു രാജ്യത്തിന്റെ ഭാഗത്ത് മാത്രമായി ചുരുക്കും. നേരത്തെ ഇതിന്റെ പരീക്ഷണം നടത്തിയിരുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. വർദ്ധിച്ച തിരക്ക് കണക്കിലെടുത്താണ് എമിഗ്രേഷൻ നടപടികൾ ഏകീകരിച്ചു കോസ് വേയിലെ തിരക്ക് കുറയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം