റിയാദ്: തമിഴ്നാടിന്റെ ദ്രവീഡിയൻ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിലും സംസ്ഥാനത്തിന്റെ പുരോഗതിക്കും അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി നൽകിയ സംഭാവനകൾ വളരെ വലുതാണ്.
തമിഴ്നാട്ടിലെ സെമീന്ദാരി സന്പ്രദായത്തിനും ബ്രാഹ്മണ മേൽക്കോയ്മക്കുമെതിരെ പോരാടിയ നാസ്തികനായ കരുണാനിധി ദ്രാവിഡരെ തന്റെ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും മുന്നിരയിലെത്തിക്കുകയായിരുന്നു. രചനകളിലെ തീപടർത്തുന്ന ഉള്ളടക്കം തിരിച്ചറിഞ്ഞ് അവയ്ക്കുമേൽ ഭരണകൂടം വിലങ്ങുവെച്ചു. 1950കളിൽ കരുണാനിധിയുടെ രണ്ടു നാടകങ്ങൾ നിരോധിക്കുക പോലുമുണ്ടായി.
കുറിക്കുകൊള്ളുന്ന വാക്കുകളായിരുന്നു തന്ത്രങ്ങളെക്കാളും വഴക്കങ്ങളെക്കാളും കരുണാനിധിയെ തമിഴക മനസിൽ പതിയാൻ തുണച്ചത്. തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകളും അപൂർവവും അതുല്യവുമായിരുന്നു. ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികൾ. കവിത, പത്രപംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല.
റിപ്പോർട്ട്: കുമിൾ സുധീർ
തമിഴ്നാട്ടിലെ സെമീന്ദാരി സന്പ്രദായത്തിനും ബ്രാഹ്മണ മേൽക്കോയ്മക്കുമെതിരെ പോരാടിയ നാസ്തികനായ കരുണാനിധി ദ്രാവിഡരെ തന്റെ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും മുന്നിരയിലെത്തിക്കുകയായിരുന്നു. രചനകളിലെ തീപടർത്തുന്ന ഉള്ളടക്കം തിരിച്ചറിഞ്ഞ് അവയ്ക്കുമേൽ ഭരണകൂടം വിലങ്ങുവെച്ചു. 1950കളിൽ കരുണാനിധിയുടെ രണ്ടു നാടകങ്ങൾ നിരോധിക്കുക പോലുമുണ്ടായി.
കുറിക്കുകൊള്ളുന്ന വാക്കുകളായിരുന്നു തന്ത്രങ്ങളെക്കാളും വഴക്കങ്ങളെക്കാളും കരുണാനിധിയെ തമിഴക മനസിൽ പതിയാൻ തുണച്ചത്. തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകളും അപൂർവവും അതുല്യവുമായിരുന്നു. ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികൾ. കവിത, പത്രപംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല.
റിപ്പോർട്ട്: കുമിൾ സുധീർ