ഹൂസ്റ്റണ്‍: കുടുംബ വഴക്കിനെ തുടർന്നു എട്ടും ഒന്നും വയസുള്ള മക്കളെ പിതാവ് കുത്തി കൊലപ്പെടുത്തി. പിതാവിന്റെ അപ്പാർട്ട്മെന്റിൽ രാവിലെ കുട്ടികളെ കൊണ്ടാക്കിയത് മാതാവായിരുന്നു. വൈകിട്ട് പിതാവ് ഫോണ്‍ ചെയ്തു രണ്ടു മക്കളേയും കൊലപ്പെടുത്തിയതായി അറിയിച്ചു. വിവാഹ ജീവിതം നയിച്ചിരുന്ന ഇവർ അടുത്തയിടെയാണ് ബന്ധം വേർപിരിഞ്ഞത്.
സ്ഥലത്തെത്തിയ മാതാവ് രണ്ടു കുട്ടികളും കുത്തേറ്റു മരിച്ചു കിടക്കുന്നതാണു കണ്ടത്. ഉടൻ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുന്നതിന് മുന്‍പ് സ്ഥലം വിട്ട പിയ്റിയെ (61) അപ്പാർട്ട്മെന്റന് 20 മൈൽ അകലെ പാർക്ക് ചെയ്തിരുന്ന കാറിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് അസിസ്റ്റന്റ് പോലീസ് ചീഫ് വെൻഡി ബെയ്ൻ ബ്രിഡ്ജ് അറിയിച്ചു. ഇയാൾക്കെതിരെ പോലീസ് കൊലകുറ്റത്തിന് കേസെടുത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സ്ഥലത്തെത്തിയ മാതാവ് രണ്ടു കുട്ടികളും കുത്തേറ്റു മരിച്ചു കിടക്കുന്നതാണു കണ്ടത്. ഉടൻ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുന്നതിന് മുന്‍പ് സ്ഥലം വിട്ട പിയ്റിയെ (61) അപ്പാർട്ട്മെന്റന് 20 മൈൽ അകലെ പാർക്ക് ചെയ്തിരുന്ന കാറിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് അസിസ്റ്റന്റ് പോലീസ് ചീഫ് വെൻഡി ബെയ്ൻ ബ്രിഡ്ജ് അറിയിച്ചു. ഇയാൾക്കെതിരെ പോലീസ് കൊലകുറ്റത്തിന് കേസെടുത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ