ദുബായ്: വിമാനത്തിൽ കിടപ്പിലായ രോഗികളെ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്‍റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ചെലവ് നാലര ലക്ഷം രൂപയാണ്. എയർ ഇന്ത്യയുടെ നടപടി പ്രവാസികള്‍ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
ഇക്കണോമിക് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ വെട്ടിലാക്കുന്ന നടപടി എയർ ഇന്ത്യ നടപ്പിൽ വരുത്തുന്നത്. നേരത്തെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടുപോകാനുള്ള സ്‌ട്രെച്ചര്‍ ടിക്കറ്റ് നല്കിയിരുന്നത്. ജൂലൈ 20 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
ഇക്കണോമിക് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ വെട്ടിലാക്കുന്ന നടപടി എയർ ഇന്ത്യ നടപ്പിൽ വരുത്തുന്നത്. നേരത്തെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടുപോകാനുള്ള സ്‌ട്രെച്ചര്‍ ടിക്കറ്റ് നല്കിയിരുന്നത്. ജൂലൈ 20 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.