മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ ആർച്ച്ബിഷപ്)
സാമൂഹ്യസമ്പർക്ക മാധ്യമങ്ങളുടെ പ്രസക്തിയും സ്വാധീനവും വളരെ വർധിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന വിഭാഗങ്ങളാണു നിയമനിർമാണം, നീതിനിർവഹണം, ഭരണനിർവഹണം എന്നിവ. ഇവയ്ക്കുപുറമേ, ജനാധിപത്യത്തിന്റെ "നാലാം തൂണ്’ എന്നറിയപ്പെടുന്ന മാധ്യമങ്ങൾ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങൾ നിസ്തുലങ്ങളാണ്. ഈ മേഖലയിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന എല്ലാവരെയും സമൂഹം നന്ദിയോടെ ഓർക്കേണ്ടതാണ്.
സാമൂഹ്യസമ്പർക്ക മേഖലയിൽ ഇന്നു കാണുന്ന സ്ഫോടനാത്മകമായ വികാസത്തിന്റെ മുമ്പിൽ ആധുനിക മനുഷ്യൻ അമ്പരന്നു നില്ക്കുകയാണ്. സാമൂഹ്യജീവിയായ മനുഷ്യന്റെ ജീവിതത്തിൽ നവമാധ്യമങ്ങൾ നന്മയ്ക്കും തിന്മയ്ക്കും കാരണമാകുന്നുണ്ട്. നൂതന സാമൂഹ്യമാധ്യമമായ സോഷ്യൽ മീഡിയ, പത്രങ്ങളെയും ചാനലുകളെയും കടത്തിവെട്ടി മനുഷ്യനെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിന്റെ ആവിഷ്കാരമാകേണ്ട ഈ മാധ്യമങ്ങൾ അസത്യത്തിന്റെ, അർധസത്യത്തിന്റെ അവതരണമാകുമ്പോൾ മനുഷ്യന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുന്നു; മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.
രണ്ടാം വത്തിക്കാൻ കൗണ്സിൽ ദർശനത്തിന്റെ വെളിച്ചത്തിൽ, സമ്പർക്കമാധ്യമങ്ങളുടെ ശരിയായ ധർമത്തെക്കുറിച്ചു ലോകത്തെ ഓർമപ്പെടുത്തുന്നതിനുവേണ്ടി പോൾ ആറാമൻ പാപ്പാ 1967 മുതൽ "ലോകസമ്പർക്കമാധ്യമദിനം’ ആചരിക്കാൻ ആഹ്വാനം ചെയ്തു. 2018 ലെ മാധ്യമദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ""സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹ. 8:32)- വ്യാജവാർത്തകളും സമാധാനത്തിനുവേണ്ടിയുള്ള പത്രപ്രവർത്തനവും’’ എന്ന ശീർഷകത്തിൽ എഴുതിയ കാര്യങ്ങൾ കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തിൽ വളരെ പ്രസക്തമാണ്.
ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ ദൈവികപദ്ധതിയിൽ സമ്പർക്ക മാധ്യമങ്ങളുടെ ലക്ഷ്യം സാമൂഹ്യജീവിയായ മനുഷ്യൻ സത്യം, സൗന്ദര്യം, സന്തോഷം തുടങ്ങിയവയുടെ അറിവും അനുഭവവും പ്രകടിപ്പിക്കുകയും പങ്കുവയ്ക്കുകയുമാണ്. എന്നാൽ, ഇന്നു രാഷ്ട്രീയ, വാണിജ്യ, സാമ്പത്തിക, വർഗീയ, സ്വാർഥലക്ഷ്യങ്ങൾക്കുവേണ്ടി അസത്യങ്ങളും അർധസത്യങ്ങളും അതിവർണിത വസ്തുതകളും അവതരിപ്പിക്കുന്ന വ്യാജവാർത്തകൾ മാധ്യമധർമം തകർക്കുന്നതായി കാണുന്നു. നിഷേധാത്മക വാർത്തകൾക്കാണു പ്രചാരം കൂടുതൽ ലഭിക്കുന്നത്. അതിനാൽ ചിലർ വാർത്തകളെ അപ്രകാരം രൂപപ്പെടുത്തുന്നു.
നിഷേധാത്മക വാർത്തകൾ
സെൻസേഷണൽ ആയ വാർത്തകൾ പലതും മനുഷ്യനിൽ അമ്പരപ്പും ഉത്കണ്ഠയും നിരാശയും ഉളവാക്കുന്നു, തിന്മയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണത്താൽ സ്വീകാര്യരല്ലാത്തവരെ നിഷേധാത്മക വാർത്തകളിലൂടെ തെറ്റായി ചിത്രീകരിക്കാനും അവരെ അടിച്ചമർത്താനും താഴ്ത്തിക്കെട്ടാനും ശ്രമങ്ങൾ നടക്കുന്നതായി പരാതികളുയരുന്നു.
ഫ്രാൻസിസ് പാപ്പാ വിശദീകരിക്കുന്നതുപോലെ നുണകളുടെ പിതാവായ പിശാച് (യോഹ. 8:44) വിലക്കപ്പെട്ട കനിയെ ഹവ്വായുടെ മുമ്പിൽ നന്മയായി അവതരിപ്പിച്ച്, ദൈവത്തെപ്പോലെയാകുമെന്നു വ്യാമോഹിപ്പിച്ച് (ഉത്പ. 3:1-5), തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നു.
അധികാരം, സാമ്പത്തികലാഭം, ശത്രുസംഹാരം, അധമസന്തോഷം തുടങ്ങിയവ ലക്ഷ്യംവച്ചുള്ള വ്യാജവാർത്തകൾ ഇന്നു സാധാരണമായിക്കൊണ്ടിരിക്കുന്നു. വ്യാജവാർത്തകൾ ""വൈറൽ’’ ആകുന്നതു സത്യത്തെ ക്രൂശിക്കാനും കബറടക്കാനും നന്മയെ ഇല്ലാതാക്കാനും വിശ്വാസജീവിതത്തെ തകർക്കാനും കാരണമാകുന്നു. നുണ നൂറു പ്രാവശ്യം പറഞ്ഞാൽ അതു സത്യമായി ജനം വിശ്വസിച്ചുകൊള്ളുമെന്ന നാസി ചിന്ത ചില മാധ്യമപ്രവർത്തകർക്കുള്ളതായി തോന്നുന്നു. ഈ പ്രവണതയ്ക്കെതിരേ എല്ലാ മനുഷ്യരും ജാഗരൂകരായി ഉണർന്നെഴുന്നേൽക്കേണ്ടിയിരിക്കുന്നു.
സത്യമാണു മനുഷ്യരെ ശരിയായ സ്വാതന്ത്ര്യത്തിലേക്കു നയിക്കുക (യോഹ. 8:32). മാധ്യമധർമം സത്യത്തിന്റെ ശുശ്രൂഷയാണ്. മനുഷ്യനിലെ നന്മ വളർത്തുകയും അവനെ ശരിയായ സന്തോഷത്തിലേക്കും മാനവ ഐക്യത്തിലേക്കും നയിക്കുകയുമാണ് അതിന്റെ ലക്ഷ്യം. നന്മയെയും നന്മ ചെയ്യുന്നവരെയും പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങൾക്കാകണം.
മാധ്യമപീഡനം
ഇന്നത്തെ ഇന്ത്യയുടെ, പ്രത്യേകിച്ചു കേരളത്തിന്റെ, പശ്ചാത്തലത്തിൽ സഭ പലപ്പോഴും മാധ്യമപീഡനത്തിന്റെ പിടിയിലാണ്. വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും രാഷ്ട്രനിർമിതിയിലും നിസ്വാർഥമായ സേവനം ചെയ്ത ക്രൈസ്തവ സമൂഹത്തെ പലരും ആക്രമിക്കുന്ന പ്രവണത കണ്ടുവരുന്നു. ജനത്തിന്റെ ഇടയിലുള്ള, പ്രത്യേകിച്ചു പാവപ്പെട്ടവരുടെ ഇടയിലുള്ള, സ്വാധീനം കുറയ്ക്കാനും സഭാവിശ്വാസം തകർക്കാനും സഭയുടെ വളർച്ചയെ തടയാനുമാണ് ഈ ആക്രമണമെന്നു തോന്നിപ്പോകുന്നു. കുമ്പസാരം, പൗരോഹിത്യം തുടങ്ങിയ കൂദാശകളെ നികൃഷ്ടമാക്കി അവതരിപ്പിച്ചു ക്രൈസ്തവവിശ്വാസം ജനങ്ങളിൽനിന്ന് ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നു. സഭയിലെ നന്മയുടെ പ്രതീകങ്ങൾ തകർക്കുകയാണു ലക്ഷ്യം.
മദർ തെരേസയെപ്പോലുള്ള നന്മയുടെ പ്രതീകങ്ങളെ തികച്ചും തെറ്റായും വർഗീയമായും അവതരിപ്പിക്കുന്നു. "ഇടയനെ അടിക്കുക, ആടുകൾ ചിതറിക്കപ്പെടും' എന്ന ധാരണയിൽ സഭാനേതൃത്വത്തിനെതിരേയുള്ള കടന്നാക്രമണങ്ങളും കള്ളപ്രചാരണങ്ങളും ചില മാധ്യമങ്ങളിൽ കാണുന്നു. "ശത്രുവിനെ സ്നേഹിക്കുക' എന്നു പറഞ്ഞ ക്രിസ്തുവിന്റെ അനുയായികളായതിനാൽ യഥാർഥ ക്രൈസ്തവർ "തിരിച്ചടിക്കില്ല' എന്ന് ഉറപ്പുള്ളതിനാലാണ് പലപ്പോഴും ചില മാധ്യമങ്ങൾ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്നു ചിന്തിക്കുന്നവർ ധാരാളമാണ്. നന്മ ചെയ്തുകൊണ്ടിരിക്കുന്നവരുടെ ഇടയിൽ ഉണ്ടാകുന്ന ചെറിയ തെറ്റുകൾപ്പോലും വലിയ വാർത്തകളാണ്. അവയെ പർവതീകരിച്ച് അവതരിപ്പിക്കുന്നതു മാധ്യമപ്രചാരണത്തിനും സ്വാർഥലക്ഷ്യപ്രാപ്തിക്കും ഉപകരിക്കുമെന്ന് ഇക്കൂട്ടർ കരുതുന്നു.
ക്രിസ്തുശിഷ്യരിൽ ഒറ്റിക്കൊടുത്ത യൂദാസും തള്ളിപ്പറഞ്ഞ പത്രോസും സ്ഥാനമാനങ്ങൾ ആഗ്രഹിച്ച സെബദീപുത്രന്മാരും ഉണ്ടായിരുന്നു. എന്നാൽ, ക്രിസ്തു സ്ഥാപിച്ച സഭയെ യൂദാസുമാരുടെ മാത്രം സംഘമാക്കി ചില മാധ്യമങ്ങൾ ചിത്രീകരിക്കുന്നതു മനഃപൂർവമാണെന്നാണു വിലയിരുത്തപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭ മുഴുവൻ പലപ്പോഴും അവഹേളിക്കപ്പെടുന്നു. കുമ്പസാരമെന്ന വിശുദ്ധ കൂദാശയ്ക്കെതിരേ നിലപാടുകൾ എടുക്കാൻ അധികാരസ്ഥാനത്തിരിക്കുന്നവർപോലും ശ്രമിക്കുന്നന്നതു മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും മതവികാരത്തിന്റെ വ്രണപ്പെടുത്തലുമാണ്.
അനേക വർഷങ്ങൾ ആലംബഹീനർക്ക് അത്താണിയായി പ്രവർത്തിക്കുന്ന സഭയുടെ ആതുരസേവന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും കൈയിൽനിന്നു വരുന്ന ഒറ്റപ്പെട്ട കൈപ്പിഴയുടെ പേരിൽ സഭാസ്ഥാപനങ്ങളെയും അധികൃതരേയും താറടിക്കുന്ന പ്രവണത അപലപനീയമാണ്. മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ സ്ഥാപനങ്ങൾക്കെതിരേ ഇപ്രകാരം നടത്തുന്ന കുപ്രചാരണങ്ങൾ ഏറെ വേദനാജനകമാണ്. ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ നേതൃത്വത്തിനോ എതിരേ പരാതിയോ കേസോ കൊടുത്ത് വാർത്ത സൃഷ്ടിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് കൂടിവരുന്നു. സഭാസ്ഥാപനങ്ങളെയും പ്രവർത്തകരെയും ഇതുപോലുള്ള അടിസ്ഥാനമില്ലാത്ത കേസിൽ കുടുക്കി വിഷമിപ്പിക്കുന്നതു മതപീഡനത്തിന്റെ മറ്റൊരു മുഖമാണ്.
നിജസ്ഥിതി അന്വേഷിക്കാത്തവർ
മാധ്യമവിചാരണ നടത്തുന്നവർ പരാതിയുടെയോ കേസിന്റെയോ നിജസ്ഥിതിയെക്കുറിച്ച് അധികമൊന്നും അന്വേഷിക്കാറില്ല. പിന്നീട് അന്വേഷണത്തിന്റെ വെളിച്ചത്തിൽ പരാതിക്കോ കേസിനോ അടിസ്ഥാനമോ തെളിവോ ഇല്ലെന്നു വിധിക്കപ്പെടുമ്പോൾ അതു മാധ്യമങ്ങൾക്കു വാർത്തയല്ല. സത്യത്തിനു പ്രചാരമില്ലാത്ത അവസ്ഥ.
മാധ്യമചർച്ചകളിൽ പലപ്പോഴും കാണുന്നത് അവതാരകന്റെ ലക്ഷ്യം നേടാൻ പറ്റുന്നവരെ (സഭാവക്താക്കാളായി സ്വയം ചമയുന്നവരെ ഉൾപ്പെടെ) മാത്രം ചർച്ചയ്ക്കു ക്ഷണിക്കുന്നതാണ്. അവതാരകന്റെ ലക്ഷ്യം നേടുന്നതിനു വിരുദ്ധമായി ആരെങ്കിലും പറയാൻ തുനിഞ്ഞാൽ അവരെക്കൊണ്ടു സംസാരിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നതും കാണാറുണ്ട്. മാധ്യമലോകത്തെ ഈ പ്രവണതകളെക്കുറിച്ചുള്ള തിരിച്ചറിവ് നമുക്ക് അനിവാര്യമാണ്.
സത്യമാണു നമ്മെ സ്വതന്ത്രരാക്കുക. സത്യം ഒരു ദിവസം പുറത്തുവരും. കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ച ബനഡിക്ട് ഓണംകുളം അച്ചൻ കൊലപാതകിയായിരുന്നില്ല എന്ന സത്യം പുറത്തുവന്നത് ദശവർഷങ്ങൾക്കുശേഷമാണ്. പക്ഷേ, അതിന് ഒട്ടും വാർത്താപ്രാധാന്യം ലഭിച്ചില്ല. സഭയുടെ ചരിത്രത്തിൽ പീഡാസഹനങ്ങൾ എന്നുമുണ്ടായിട്ടുണ്ട്. യേശു പറയുന്നു ""നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും'' (മത്താ. 10:18) ""ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെയാണ്'' (മത്താ. 10:16) പലപ്പോഴും നാം അയയ്ക്കപ്പെടുന്നത്. എന്നാൽ, യേശു നമ്മോടു പറയുന്നതു "ഭയപ്പെടേണ്ട' എന്നാണ്. ബൈബിളിൽ 365 പ്രാവശ്യം "ഭയപ്പെടേണ്ട' എന്ന പദപ്രയോഗം ഉള്ളതായി കാണാം. ദൈവത്തെ സ്നേഹിക്കുന്ന നമുക്ക് എല്ലാം നന്മയ്ക്കായി പരിണമിക്കപ്പെടും (റോമ. 8:28). നാം നേരിടുന്ന വെല്ലുവിളികൾ സഭയുടെ വിശുദ്ധീകരണത്തിനും സഭാംഗങ്ങളുടെ വിശ്വാസം ആഴപ്പെടുന്നതിനും കാരണമാകട്ടെയെന്നു നമുക്കു പ്രാർഥിക്കാം. പ്രാർഥിച്ചുകൊണ്ടിരുന്ന ശിഷ്യഗണത്തിന്മേൽ പരിശുദ്ധാത്മാവ് വന്നപ്പോഴാണ് അവർ ശക്തിപ്രാപിച്ചത് (അപ്പ. 2). പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടാണ് (മത്താ. 10:19-20) നാം ഈ പ്രതിസന്ധികളെ നേരിടേണ്ടത്.
മാധ്യമപ്രവർത്തകർ അസത്യപ്രചാരണങ്ങൾക്കു കൂട്ടുനില്ക്കരുതെന്ന് അഭ്യർഥിക്കുന്നു. തെറ്റിനെ നാം ഒരിക്കലും ന്യായീകരിക്കാൻ പാടില്ല. സഭാംഗങ്ങളിൽ ആരു തെറ്റുചെയ്താലും സഭയുടെ നിയമങ്ങൾക്കനുസരിച്ചും രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ചും നടപടികൾക്കു വിധേയരാകണം. പ്രതിസന്ധിഘട്ടങ്ങളിൽ ചിതറരുത്; നമ്മുടെ വിശ്വാസം ക്ഷയിക്കാൻ ഇടവരുത്തരുത്. നാം ഒറ്റക്കെട്ടായി നില്ക്കണം. പ്രാർഥനയും ദൈവവചനവും പരസ്നേഹവുമാണ് നമ്മുടെ ആയുധം (എഫേ. 6:13-18).
വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ, "നമ്മെ ശക്തനാക്കുന്നവനിലൂടെ നമുക്ക് എല്ലാം ചെയ്യാൻ സാധിക്കും' (ഫിലി. 4:13). "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമുക്ക് എതിരു നില്ക്കും' (റോമ. 8:31).
സാമൂഹ്യസമ്പർക്ക മാധ്യമങ്ങളുടെ പ്രസക്തിയും സ്വാധീനവും വളരെ വർധിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന വിഭാഗങ്ങളാണു നിയമനിർമാണം, നീതിനിർവഹണം, ഭരണനിർവഹണം എന്നിവ. ഇവയ്ക്കുപുറമേ, ജനാധിപത്യത്തിന്റെ "നാലാം തൂണ്’ എന്നറിയപ്പെടുന്ന മാധ്യമങ്ങൾ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങൾ നിസ്തുലങ്ങളാണ്. ഈ മേഖലയിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന എല്ലാവരെയും സമൂഹം നന്ദിയോടെ ഓർക്കേണ്ടതാണ്.
സാമൂഹ്യസമ്പർക്ക മേഖലയിൽ ഇന്നു കാണുന്ന സ്ഫോടനാത്മകമായ വികാസത്തിന്റെ മുമ്പിൽ ആധുനിക മനുഷ്യൻ അമ്പരന്നു നില്ക്കുകയാണ്. സാമൂഹ്യജീവിയായ മനുഷ്യന്റെ ജീവിതത്തിൽ നവമാധ്യമങ്ങൾ നന്മയ്ക്കും തിന്മയ്ക്കും കാരണമാകുന്നുണ്ട്. നൂതന സാമൂഹ്യമാധ്യമമായ സോഷ്യൽ മീഡിയ, പത്രങ്ങളെയും ചാനലുകളെയും കടത്തിവെട്ടി മനുഷ്യനെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിന്റെ ആവിഷ്കാരമാകേണ്ട ഈ മാധ്യമങ്ങൾ അസത്യത്തിന്റെ, അർധസത്യത്തിന്റെ അവതരണമാകുമ്പോൾ മനുഷ്യന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുന്നു; മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.
രണ്ടാം വത്തിക്കാൻ കൗണ്സിൽ ദർശനത്തിന്റെ വെളിച്ചത്തിൽ, സമ്പർക്കമാധ്യമങ്ങളുടെ ശരിയായ ധർമത്തെക്കുറിച്ചു ലോകത്തെ ഓർമപ്പെടുത്തുന്നതിനുവേണ്ടി പോൾ ആറാമൻ പാപ്പാ 1967 മുതൽ "ലോകസമ്പർക്കമാധ്യമദിനം’ ആചരിക്കാൻ ആഹ്വാനം ചെയ്തു. 2018 ലെ മാധ്യമദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ""സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹ. 8:32)- വ്യാജവാർത്തകളും സമാധാനത്തിനുവേണ്ടിയുള്ള പത്രപ്രവർത്തനവും’’ എന്ന ശീർഷകത്തിൽ എഴുതിയ കാര്യങ്ങൾ കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തിൽ വളരെ പ്രസക്തമാണ്.
ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ ദൈവികപദ്ധതിയിൽ സമ്പർക്ക മാധ്യമങ്ങളുടെ ലക്ഷ്യം സാമൂഹ്യജീവിയായ മനുഷ്യൻ സത്യം, സൗന്ദര്യം, സന്തോഷം തുടങ്ങിയവയുടെ അറിവും അനുഭവവും പ്രകടിപ്പിക്കുകയും പങ്കുവയ്ക്കുകയുമാണ്. എന്നാൽ, ഇന്നു രാഷ്ട്രീയ, വാണിജ്യ, സാമ്പത്തിക, വർഗീയ, സ്വാർഥലക്ഷ്യങ്ങൾക്കുവേണ്ടി അസത്യങ്ങളും അർധസത്യങ്ങളും അതിവർണിത വസ്തുതകളും അവതരിപ്പിക്കുന്ന വ്യാജവാർത്തകൾ മാധ്യമധർമം തകർക്കുന്നതായി കാണുന്നു. നിഷേധാത്മക വാർത്തകൾക്കാണു പ്രചാരം കൂടുതൽ ലഭിക്കുന്നത്. അതിനാൽ ചിലർ വാർത്തകളെ അപ്രകാരം രൂപപ്പെടുത്തുന്നു.
നിഷേധാത്മക വാർത്തകൾ
സെൻസേഷണൽ ആയ വാർത്തകൾ പലതും മനുഷ്യനിൽ അമ്പരപ്പും ഉത്കണ്ഠയും നിരാശയും ഉളവാക്കുന്നു, തിന്മയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണത്താൽ സ്വീകാര്യരല്ലാത്തവരെ നിഷേധാത്മക വാർത്തകളിലൂടെ തെറ്റായി ചിത്രീകരിക്കാനും അവരെ അടിച്ചമർത്താനും താഴ്ത്തിക്കെട്ടാനും ശ്രമങ്ങൾ നടക്കുന്നതായി പരാതികളുയരുന്നു.
ഫ്രാൻസിസ് പാപ്പാ വിശദീകരിക്കുന്നതുപോലെ നുണകളുടെ പിതാവായ പിശാച് (യോഹ. 8:44) വിലക്കപ്പെട്ട കനിയെ ഹവ്വായുടെ മുമ്പിൽ നന്മയായി അവതരിപ്പിച്ച്, ദൈവത്തെപ്പോലെയാകുമെന്നു വ്യാമോഹിപ്പിച്ച് (ഉത്പ. 3:1-5), തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നു.
അധികാരം, സാമ്പത്തികലാഭം, ശത്രുസംഹാരം, അധമസന്തോഷം തുടങ്ങിയവ ലക്ഷ്യംവച്ചുള്ള വ്യാജവാർത്തകൾ ഇന്നു സാധാരണമായിക്കൊണ്ടിരിക്കുന്നു. വ്യാജവാർത്തകൾ ""വൈറൽ’’ ആകുന്നതു സത്യത്തെ ക്രൂശിക്കാനും കബറടക്കാനും നന്മയെ ഇല്ലാതാക്കാനും വിശ്വാസജീവിതത്തെ തകർക്കാനും കാരണമാകുന്നു. നുണ നൂറു പ്രാവശ്യം പറഞ്ഞാൽ അതു സത്യമായി ജനം വിശ്വസിച്ചുകൊള്ളുമെന്ന നാസി ചിന്ത ചില മാധ്യമപ്രവർത്തകർക്കുള്ളതായി തോന്നുന്നു. ഈ പ്രവണതയ്ക്കെതിരേ എല്ലാ മനുഷ്യരും ജാഗരൂകരായി ഉണർന്നെഴുന്നേൽക്കേണ്ടിയിരിക്കുന്നു.
സത്യമാണു മനുഷ്യരെ ശരിയായ സ്വാതന്ത്ര്യത്തിലേക്കു നയിക്കുക (യോഹ. 8:32). മാധ്യമധർമം സത്യത്തിന്റെ ശുശ്രൂഷയാണ്. മനുഷ്യനിലെ നന്മ വളർത്തുകയും അവനെ ശരിയായ സന്തോഷത്തിലേക്കും മാനവ ഐക്യത്തിലേക്കും നയിക്കുകയുമാണ് അതിന്റെ ലക്ഷ്യം. നന്മയെയും നന്മ ചെയ്യുന്നവരെയും പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങൾക്കാകണം.
മാധ്യമപീഡനം
ഇന്നത്തെ ഇന്ത്യയുടെ, പ്രത്യേകിച്ചു കേരളത്തിന്റെ, പശ്ചാത്തലത്തിൽ സഭ പലപ്പോഴും മാധ്യമപീഡനത്തിന്റെ പിടിയിലാണ്. വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും രാഷ്ട്രനിർമിതിയിലും നിസ്വാർഥമായ സേവനം ചെയ്ത ക്രൈസ്തവ സമൂഹത്തെ പലരും ആക്രമിക്കുന്ന പ്രവണത കണ്ടുവരുന്നു. ജനത്തിന്റെ ഇടയിലുള്ള, പ്രത്യേകിച്ചു പാവപ്പെട്ടവരുടെ ഇടയിലുള്ള, സ്വാധീനം കുറയ്ക്കാനും സഭാവിശ്വാസം തകർക്കാനും സഭയുടെ വളർച്ചയെ തടയാനുമാണ് ഈ ആക്രമണമെന്നു തോന്നിപ്പോകുന്നു. കുമ്പസാരം, പൗരോഹിത്യം തുടങ്ങിയ കൂദാശകളെ നികൃഷ്ടമാക്കി അവതരിപ്പിച്ചു ക്രൈസ്തവവിശ്വാസം ജനങ്ങളിൽനിന്ന് ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നു. സഭയിലെ നന്മയുടെ പ്രതീകങ്ങൾ തകർക്കുകയാണു ലക്ഷ്യം.
മദർ തെരേസയെപ്പോലുള്ള നന്മയുടെ പ്രതീകങ്ങളെ തികച്ചും തെറ്റായും വർഗീയമായും അവതരിപ്പിക്കുന്നു. "ഇടയനെ അടിക്കുക, ആടുകൾ ചിതറിക്കപ്പെടും' എന്ന ധാരണയിൽ സഭാനേതൃത്വത്തിനെതിരേയുള്ള കടന്നാക്രമണങ്ങളും കള്ളപ്രചാരണങ്ങളും ചില മാധ്യമങ്ങളിൽ കാണുന്നു. "ശത്രുവിനെ സ്നേഹിക്കുക' എന്നു പറഞ്ഞ ക്രിസ്തുവിന്റെ അനുയായികളായതിനാൽ യഥാർഥ ക്രൈസ്തവർ "തിരിച്ചടിക്കില്ല' എന്ന് ഉറപ്പുള്ളതിനാലാണ് പലപ്പോഴും ചില മാധ്യമങ്ങൾ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്നു ചിന്തിക്കുന്നവർ ധാരാളമാണ്. നന്മ ചെയ്തുകൊണ്ടിരിക്കുന്നവരുടെ ഇടയിൽ ഉണ്ടാകുന്ന ചെറിയ തെറ്റുകൾപ്പോലും വലിയ വാർത്തകളാണ്. അവയെ പർവതീകരിച്ച് അവതരിപ്പിക്കുന്നതു മാധ്യമപ്രചാരണത്തിനും സ്വാർഥലക്ഷ്യപ്രാപ്തിക്കും ഉപകരിക്കുമെന്ന് ഇക്കൂട്ടർ കരുതുന്നു.
ക്രിസ്തുശിഷ്യരിൽ ഒറ്റിക്കൊടുത്ത യൂദാസും തള്ളിപ്പറഞ്ഞ പത്രോസും സ്ഥാനമാനങ്ങൾ ആഗ്രഹിച്ച സെബദീപുത്രന്മാരും ഉണ്ടായിരുന്നു. എന്നാൽ, ക്രിസ്തു സ്ഥാപിച്ച സഭയെ യൂദാസുമാരുടെ മാത്രം സംഘമാക്കി ചില മാധ്യമങ്ങൾ ചിത്രീകരിക്കുന്നതു മനഃപൂർവമാണെന്നാണു വിലയിരുത്തപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭ മുഴുവൻ പലപ്പോഴും അവഹേളിക്കപ്പെടുന്നു. കുമ്പസാരമെന്ന വിശുദ്ധ കൂദാശയ്ക്കെതിരേ നിലപാടുകൾ എടുക്കാൻ അധികാരസ്ഥാനത്തിരിക്കുന്നവർപോലും ശ്രമിക്കുന്നന്നതു മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും മതവികാരത്തിന്റെ വ്രണപ്പെടുത്തലുമാണ്.
അനേക വർഷങ്ങൾ ആലംബഹീനർക്ക് അത്താണിയായി പ്രവർത്തിക്കുന്ന സഭയുടെ ആതുരസേവന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും കൈയിൽനിന്നു വരുന്ന ഒറ്റപ്പെട്ട കൈപ്പിഴയുടെ പേരിൽ സഭാസ്ഥാപനങ്ങളെയും അധികൃതരേയും താറടിക്കുന്ന പ്രവണത അപലപനീയമാണ്. മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ സ്ഥാപനങ്ങൾക്കെതിരേ ഇപ്രകാരം നടത്തുന്ന കുപ്രചാരണങ്ങൾ ഏറെ വേദനാജനകമാണ്. ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ നേതൃത്വത്തിനോ എതിരേ പരാതിയോ കേസോ കൊടുത്ത് വാർത്ത സൃഷ്ടിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് കൂടിവരുന്നു. സഭാസ്ഥാപനങ്ങളെയും പ്രവർത്തകരെയും ഇതുപോലുള്ള അടിസ്ഥാനമില്ലാത്ത കേസിൽ കുടുക്കി വിഷമിപ്പിക്കുന്നതു മതപീഡനത്തിന്റെ മറ്റൊരു മുഖമാണ്.
നിജസ്ഥിതി അന്വേഷിക്കാത്തവർ
മാധ്യമവിചാരണ നടത്തുന്നവർ പരാതിയുടെയോ കേസിന്റെയോ നിജസ്ഥിതിയെക്കുറിച്ച് അധികമൊന്നും അന്വേഷിക്കാറില്ല. പിന്നീട് അന്വേഷണത്തിന്റെ വെളിച്ചത്തിൽ പരാതിക്കോ കേസിനോ അടിസ്ഥാനമോ തെളിവോ ഇല്ലെന്നു വിധിക്കപ്പെടുമ്പോൾ അതു മാധ്യമങ്ങൾക്കു വാർത്തയല്ല. സത്യത്തിനു പ്രചാരമില്ലാത്ത അവസ്ഥ.
മാധ്യമചർച്ചകളിൽ പലപ്പോഴും കാണുന്നത് അവതാരകന്റെ ലക്ഷ്യം നേടാൻ പറ്റുന്നവരെ (സഭാവക്താക്കാളായി സ്വയം ചമയുന്നവരെ ഉൾപ്പെടെ) മാത്രം ചർച്ചയ്ക്കു ക്ഷണിക്കുന്നതാണ്. അവതാരകന്റെ ലക്ഷ്യം നേടുന്നതിനു വിരുദ്ധമായി ആരെങ്കിലും പറയാൻ തുനിഞ്ഞാൽ അവരെക്കൊണ്ടു സംസാരിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നതും കാണാറുണ്ട്. മാധ്യമലോകത്തെ ഈ പ്രവണതകളെക്കുറിച്ചുള്ള തിരിച്ചറിവ് നമുക്ക് അനിവാര്യമാണ്.
സത്യമാണു നമ്മെ സ്വതന്ത്രരാക്കുക. സത്യം ഒരു ദിവസം പുറത്തുവരും. കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ച ബനഡിക്ട് ഓണംകുളം അച്ചൻ കൊലപാതകിയായിരുന്നില്ല എന്ന സത്യം പുറത്തുവന്നത് ദശവർഷങ്ങൾക്കുശേഷമാണ്. പക്ഷേ, അതിന് ഒട്ടും വാർത്താപ്രാധാന്യം ലഭിച്ചില്ല. സഭയുടെ ചരിത്രത്തിൽ പീഡാസഹനങ്ങൾ എന്നുമുണ്ടായിട്ടുണ്ട്. യേശു പറയുന്നു ""നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും'' (മത്താ. 10:18) ""ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെയാണ്'' (മത്താ. 10:16) പലപ്പോഴും നാം അയയ്ക്കപ്പെടുന്നത്. എന്നാൽ, യേശു നമ്മോടു പറയുന്നതു "ഭയപ്പെടേണ്ട' എന്നാണ്. ബൈബിളിൽ 365 പ്രാവശ്യം "ഭയപ്പെടേണ്ട' എന്ന പദപ്രയോഗം ഉള്ളതായി കാണാം. ദൈവത്തെ സ്നേഹിക്കുന്ന നമുക്ക് എല്ലാം നന്മയ്ക്കായി പരിണമിക്കപ്പെടും (റോമ. 8:28). നാം നേരിടുന്ന വെല്ലുവിളികൾ സഭയുടെ വിശുദ്ധീകരണത്തിനും സഭാംഗങ്ങളുടെ വിശ്വാസം ആഴപ്പെടുന്നതിനും കാരണമാകട്ടെയെന്നു നമുക്കു പ്രാർഥിക്കാം. പ്രാർഥിച്ചുകൊണ്ടിരുന്ന ശിഷ്യഗണത്തിന്മേൽ പരിശുദ്ധാത്മാവ് വന്നപ്പോഴാണ് അവർ ശക്തിപ്രാപിച്ചത് (അപ്പ. 2). പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടാണ് (മത്താ. 10:19-20) നാം ഈ പ്രതിസന്ധികളെ നേരിടേണ്ടത്.
മാധ്യമപ്രവർത്തകർ അസത്യപ്രചാരണങ്ങൾക്കു കൂട്ടുനില്ക്കരുതെന്ന് അഭ്യർഥിക്കുന്നു. തെറ്റിനെ നാം ഒരിക്കലും ന്യായീകരിക്കാൻ പാടില്ല. സഭാംഗങ്ങളിൽ ആരു തെറ്റുചെയ്താലും സഭയുടെ നിയമങ്ങൾക്കനുസരിച്ചും രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ചും നടപടികൾക്കു വിധേയരാകണം. പ്രതിസന്ധിഘട്ടങ്ങളിൽ ചിതറരുത്; നമ്മുടെ വിശ്വാസം ക്ഷയിക്കാൻ ഇടവരുത്തരുത്. നാം ഒറ്റക്കെട്ടായി നില്ക്കണം. പ്രാർഥനയും ദൈവവചനവും പരസ്നേഹവുമാണ് നമ്മുടെ ആയുധം (എഫേ. 6:13-18).
വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ, "നമ്മെ ശക്തനാക്കുന്നവനിലൂടെ നമുക്ക് എല്ലാം ചെയ്യാൻ സാധിക്കും' (ഫിലി. 4:13). "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമുക്ക് എതിരു നില്ക്കും' (റോമ. 8:31).