പെൻസിൽവേനിയ: അമിതമായി ലഹരി മരുന്നുകളും വേദന സംഹാരികളും കഴിച്ചുകൊണ്ടിരുന്ന മാതാവിന്‍റെ മുലപ്പാലിലെ മാരക വിഷാംശം ഉള്ളിൽ ചെന്ന് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചതിനെതുടർന്നു മാതാവ് അറസ്റ്റിൽ.
പെൻസിൽവേനിയ ബക്ക്സ് കൗണ്ടിയിൽ ഏപ്രിൽ 2 ന് നടന്ന സംഭവത്തിൽ ജൂലൈ 14 ന് വെള്ളിയാഴ്ചയാണ് മാതാവ് സമാന്ത വിറ്റ്നി (30) അറസ്റ്റിലായത്. മാരകമായ മരുന്നുകളുടെ മിശ്രിതം മുലപ്പാലിലൂടെ കുഞ്ഞിന്‍റെ ശരീരത്ത് പ്രവേശിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. സംഭവ ദിവസം വൈകിട്ട് ലഭിച്ച സന്ദേശത്തെ തുടർന്ന് വീട്ടിലെത്തിയ പോലീസ് അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രസവത്തെ തുടർന്ന് വേദന സംഹാരികൾ കഴിച്ചിരുന്നതിനാൽ കുട്ടിക്ക് നൽകിയിരുന്നത് പ്രത്യേക ഫോർമുലയായിരുന്നുവെന്നും സംഭവ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനാൽ ഫോർമുല തയാറാക്കാൻ കഴിഞ്ഞില്ലെന്നും പകരം മുലപ്പാൽ നൽകിയെന്നുമാണ് മാതാവ് പോലീസിന് മൊഴി നൽകിയത്. സമാന്തയെ കോടതിയിൽ ഹാജരാക്കി. നരഹത്യക്കെതിരെ കേസെടുത്തു. കോടതി ഇവർക്ക് മൂന്നു മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചു.
റിപ്പോർട്ട് : പി. പി. ചെറിയാൻ
പെൻസിൽവേനിയ ബക്ക്സ് കൗണ്ടിയിൽ ഏപ്രിൽ 2 ന് നടന്ന സംഭവത്തിൽ ജൂലൈ 14 ന് വെള്ളിയാഴ്ചയാണ് മാതാവ് സമാന്ത വിറ്റ്നി (30) അറസ്റ്റിലായത്. മാരകമായ മരുന്നുകളുടെ മിശ്രിതം മുലപ്പാലിലൂടെ കുഞ്ഞിന്‍റെ ശരീരത്ത് പ്രവേശിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. സംഭവ ദിവസം വൈകിട്ട് ലഭിച്ച സന്ദേശത്തെ തുടർന്ന് വീട്ടിലെത്തിയ പോലീസ് അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രസവത്തെ തുടർന്ന് വേദന സംഹാരികൾ കഴിച്ചിരുന്നതിനാൽ കുട്ടിക്ക് നൽകിയിരുന്നത് പ്രത്യേക ഫോർമുലയായിരുന്നുവെന്നും സംഭവ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനാൽ ഫോർമുല തയാറാക്കാൻ കഴിഞ്ഞില്ലെന്നും പകരം മുലപ്പാൽ നൽകിയെന്നുമാണ് മാതാവ് പോലീസിന് മൊഴി നൽകിയത്. സമാന്തയെ കോടതിയിൽ ഹാജരാക്കി. നരഹത്യക്കെതിരെ കേസെടുത്തു. കോടതി ഇവർക്ക് മൂന്നു മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചു.
റിപ്പോർട്ട് : പി. പി. ചെറിയാൻ