+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്താം ക്ലാസ് കടന്നില്ലെങ്കിലും അറിവിനു ഡോക്ടറേറ്റ്

പത്തിൽ മൂന്നു തവണ തോറ്റപ്പോൾ പഠിത്തം നിർത്തിയെങ്കിലും കലൈഞ്ജർ കരുണാനിധിയുടെ അറിവും വാഗ്വിലാസവും അസാധാരണമായിരുന്നു. 1971ൽ അണ്ണാമലൈ യൂണിവേഴ്സിറ്റി കരുണാന
പത്താം ക്ലാസ് കടന്നില്ലെങ്കിലും അറിവിനു ഡോക്ടറേറ്റ്
പത്തിൽ മൂന്നു തവണ തോറ്റപ്പോൾ പഠിത്തം നിർത്തിയെങ്കിലും കലൈഞ്ജർ കരുണാനിധിയുടെ അറിവും വാഗ്വിലാസവും അസാധാരണമായിരുന്നു. 1971ൽ അണ്ണാമലൈ യൂണിവേഴ്സിറ്റി കരുണാനിധിക്ക് ഓണററി ഡോക്‌ടറേറ്റ് സമ്മാനിച്ചു. തമിഴക രാഷ്‌ട്രീയത്തിൽ തിളങ്ങിയ മുൻ മുഖ്യമന്ത്രി ജയലളിതയും പത്തു വരെ മാത്രമേ പഠിച്ചുള്ളൂ. എം.ജി ആറിനു സ്കൂൾ വിദ്യാഭ്യാസം മാത്രമേ ലഭിച്ചു ള്ളൂ, ഇരുവർക്കും പിന്നീട് ഡോക്ടറേറ്റ് ലഭിച്ചു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് "മാണവനേശൻ' എന്നൊരു കൈയെഴുത്തു മാസിക നടത്തിയിരുന്നു കരുണാനിധി. അണ്ണാദുരൈ നടത്തിവന്ന "ദ്രാവിഡനാട്' എന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യലേഖനം അച്ചടി മഷി പുരണ്ടത്. ലേഖനത്തിന്‍റെ തലക്കെട്ട് "ഇളമൈ ബലി' എന്നായിരുന്നു.
ആദ്യ ലേഖനത്തിന്‍റെ ആവേശത്തിൽ രണ്ടാമതൊന്നുകൂടി അയച്ചു. പക്ഷേ അതു വെളിച്ചം കണ്ടില്ല. അണ്ണാദുരൈ തിരുവാരൂരിൽ വന്നപ്പോൾ കരുണാനിധി നേരിൽകണ്ട് സങ്കടം പറഞ്ഞു. നിങ്ങളെപ്പോലുള്ളവരെ പാർട്ടിക്ക് ആവശ്യമുള്ളതുകൊണ്ട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അണ്ണാദുരൈയുടെ ഉപദേശം.

സ്കൂൾ പഠനകാലത്ത് വിദ്യാർഥികളെ സംഘടിപ്പിച്ച് "തമിഴ് മാനവർ മൺറം' എന്നൊരു സംഘടനയുണ്ടാക്കി. "മുരശൊലി' തുടങ്ങുന്നത് ഈ മൺറത്തിന്‍റെ പേരിലായിരുന്നു. പത്താം ക്ലാസിൽ തുടർച്ചയായി നേരിട്ട പരാജയം പഠനം നിർത്താനിടയാക്കിയപ്പോൾ നാടകസംഘം ഉണ്ടാക്കി. "ദ്രാവിഡ നാടക കഴകം' എന്നായിരുന്നു പേര്. ഈ നാടകസംഘത്തിനുവേണ്ടി എഴുതിയ "ശാന്ത' എന്ന നാടകത്തിലെ സാമൂഹ്യ വിമർശനങ്ങൾ പലരെയും മുറിവേല്പിച്ചു, ചിലരെ പ്രകോപിപ്പിച്ചു. പോണ്ടിച്ചേരിയിൽ നാടകം കളിച്ച് തിരിച്ചുവരുന്നവഴി പൊതിരേ തല്ലുകിട്ടി. അടുത്തൊരു വീട്ടുകാരൻ അഭയം നൽകിയതുകൊണ്ടു രക്ഷപ്പെട്ടു.

നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ പെരിയോരുടെ അടുത്തെത്തി. അദ്ദേഹത്തിന്‍റെ "കുടിയരശ്' പത്രത്തിൽ സബ് എഡിറ്ററായി. മാസ ശന്പളം നാല്പതു രൂപ. അന്നത്തെ നിലയിൽ ഭേദപ്പെട്ട വരുമാനം. സി.എൻ.അണ്ണാദുരൈയും അന്ന് സഹപ്രവർത്തകനായിരുന്നു. രാഷ്‌ട്രീയത്തിലും കലയിലും ഇരുവർക്കുമുള്ള താത്പര്യം ഉറ്റ സൗഹൃദത്തിന് വഴിതെളിച്ചു.

പത്രത്തിലിരുന്നു പച്ച പിടിച്ചു തുടങ്ങിയപ്പോൾ സിനിമാ മോഹം കയറി. "രാജകുമാരി' എന്ന സിനിമയുടെ സംഭാഷണം എഴുതാൻ അവസരം ലഭിച്ചു. സിനിമയിലെ നായകൻ സാക്ഷാൽ എംജിആർ. സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ആ ആത്മബന്ധം 1972ൽ പാർട്ടി പിളരുംവരെ തുടർന്നു. ദേവി നാടകസഭയ്ക്കുവേണ്ടി കരുണാനിധി എഴുതിയ "മന്ത്രികുമാരി' എന്ന നാടകമായിരുന്നു കലാജീവിതത്തിലെ നാഴികക്കല്ലായത്. വൻവിജയമായി ആ നാടകം. കരുണാനിധിയുടെ പേരിനൊപ്പം "കലൈഞ്ജർ' എ‍ന്നു ചേർക്കുന്നത് എം.ആർ. രാധയുടെ നിർദേശപ്രകാരമാണ്. രാധയ്ക്കുവേണ്ടി കരുണാനിധി എഴുതിയ "തൂക്കുമേടൈ' എന്ന നാടകത്തിലാണ് "കലൈഞ്ജർ കരുണാനിധി' എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. അതിൽ അദ്ദേഹം അഭിനേതാവുമായി.

അണ്ണാദുരൈയ്ക്കുശേഷം വി.ആർ. നെടുഞ്ചെഴിയനോ കരുണാനിധിയോ എന്നൊരു തർക്കമുണ്ടായപ്പോൾ എ.ജി.ആർ കരുണാനിധിക്കൊപ്പമായിരുന്നു. എംജിആറിന്‍റെ ജനസ്വാധീനവും പാർട്ടിയിലെ സ്വാധീനവും വർധിച്ചപ്പോൾ കരുണാനിധിയിലെ പെരുന്തച്ചൻ മനോഭാവം തലപൊക്കി. ആദ്യഭാര്യ പത്മാവതിയിൽ ജനിച്ച ഏക മകൻ എം.കെ.മുത്തുവിനെ സിനിമയിലും അതുവഴി ഭാവിയിൽ രാഷ്‌ട്രീയത്തിലും ഉയർത്തിക്കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങൾ എംജിആറിനെ അസ്വസ്ഥനാക്കി. അവിടെത്തുടങ്ങി അകൽച്ച.

സിനിമയിൽ പിച്ചനടന്നുതുടങ്ങിയ മുത്തുവിന്‍റെ പേരിൽ ആരാധക സംഘങ്ങളുണ്ടാക്കി.പാർട്ടിസന്പത്തിന്‍റെ കണക്കു ചോദിച്ച് ട്രഷറർ കൂടിയായ എംജിആർ രംഗത്തുവന്നതോടെ ഉരസൽ വർധിച്ചു.അത് എഡിഎംകെയുടെ രൂപവത്കരണത്തിലാണ് അവസാനിച്ചത്. എംജിആറിനെ തളയ്ക്കാൻ കരുണാനിധി പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും വിജയിച്ചില്ല. എം.ജി.ആർ. യുഗത്തിലും പാർട്ടിയെ പിടിച്ചുനിർത്തിയ കരുണാനിധി എം.ജി.ആർ. അന്തരിച്ച ശേഷം വീണ്ടും മുഖ്യധാരയിലെത്തി. 95-ാം വയസിൽ വിടപറയുന്പോൾ ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റായി മകൻ എം.കെ.സ്റ്റാലിൻ ചെങ്കോൽ ഏന്താൻ മുന്നിലുണ്ട്.

മകൾ കനിമൊഴിയും കഴിവു തെളിയിച്ച രാഷ്‌ട്രീയക്കാരിയും കവയത്രിയുമാണ്. മറ്റൊരു മകൻ എം.കെ. അളഗിരിയും രാഷ്‌ട്രീയത്തിൽ സജീവമാ ണെങ്കിലും ഇവരുമായി അത്ര സ്വരച്ചേർച്ചയിലല്ല.

പൊതുജീവിതത്തിലെ അതികായനെ നഷ്ടമായിരിക്കുന്നു..

തമിഴ്നാടിന്‍റെയും ഇന്ത്യയുടെയും വികസനത്തിനുവേണ്ടി അതുല്യസംഭാവനകൾ നല്കിയ, നമ്മുടെ പൊതുജീവിതത്തിലെ അതികായനെ നഷ്ടമായിരിക്കുന്നു.

രാംനാഥ് കോവിന്ദ്,രാഷ്‌ട്രപതി

ആഴത്തിൽ ബന്ധങ്ങളുള്ള ജനകീയ നേതാവ്, വലിയ ചിന്തകൻ, കൃതഹസ്തനായ എഴുത്തുകാരൻ, ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും ക്ഷേമത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉന്നതശീർഷൻ-ഇങ്ങനെയൊരു നേതാവിനെയാണു നമുക്കു നഷ്ടമായത്.

നരേന്ദ്ര മോദി,പ്രധാനമന്ത്രി

തമിഴ് ജനതയുടെ സ്നേഹം പിടിച്ചുപറ്റി തമിഴ് രാഷ്‌ട്രീയവേദിയെ ആറു പതിറ്റാണ്ട് അടക്കിവാണു കലൈഞ്ജർ. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ രാജ്യത്തിന്‍റെ മഹാനായ പുത്രൻ നഷ്ടമായി.

രാഹുൽഗാന്ധി, കോൺഗ്രസ് പ്രസിഡന്‍റ്

തമിഴ് രാഷ്‌ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്‌ട്രീയത്തിലും മുദ്രപതിപ്പിച്ചു. രാഷ്‌ട്രീയത്തിൽ മാത്രമല്ല, അദ്ദേഹത്തിന്‍റെ സംഭാവന. തന്‍റെ രചനകളിലൂടെ അദ്ദേഹം സമൂഹത്തിൽ മാറ്റം വിതച്ചു.

എടപ്പാടി കെ. പളനിസ്വാമി, തമിഴ്നാട് മുഖ്യമന്ത്രി

ഇതൊരു കറുത്ത ദിനമാണ്. അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.

രജനികാന്ത്


നമ്മുടെ ജനാധിപത്യത്തിന്‍റെ യഥാർഥ പ്രതീകം; തമിഴ്നാട്ടിലെ ജനതയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചു. രാജ്യത്തിനുള്ള അദ്ദേഹത്തിന്‍റെ സംഭാവന അവിസ്മരണീയമാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്


കരുണാനിധി-ജീവിതരേഖ

1924: ജൂണ്‍ മൂന്ന് തഞ്ചാവൂർ ജില്ലയിലെ തിരുക്കൂവള ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ ദക്ഷിണാമൂർത്തി എന്ന മുത്തുവേൽ കരുണാനിധി ജനിച്ചു.
1932: ജസ്റ്റീസ് പാർട്ടി നേതാവ് അഴഗിരിസ്വാമിയുടെ പ്രഭാഷണത്തിൽ ആകൃഷ്ടനായി രാഷ്‌ട്രീയത്തിൽ.
1938: ജസ്റ്റീസ് പാർട്ടിയിൽ ചേർന്നു, ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയായി.
1942: ദ്രാവിഡ ആശയങ്ങളുടെ പ്രചാരണത്തിനായി മുരശൊലി മാസിക ആരംഭിച്ചു.
1947: രാജകുമാരി എന്ന സിനിമയുടെ തിരക്കഥയിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.
1949: ദ്രാവിഡ കഴകം വിട്ട അണ്ണാദുരൈയ്ക്കൊപ്പം ചേർന്ന് ഡിഎംകെ രൂപവത്കരിച്ചു.
1957: തമിഴ്നാട് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു,ക ുളിത്തലൈ മണ്ഡലത്തിൽനിന്നായിരുന്നു വിജയം.
1961: ഡിഎംകെ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
1962: തമിഴ്നാട് നിയമസഭാ പ്രതിപക്ഷഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
1967: ഡിഎംകെ ആദ്യമായി അധികാരത്തിലെത്തി. കരുണാനിധി പൊതുമരാമത്ത് മന്ത്രി.
1969: സി.എൻ.അണ്ണാ ദുരൈയുടെ നിര്യാണത്തെത്തുടർന്നു കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രിയായി.
1972: കരുണാനിധിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് എംജിആർ പാർട്ടിവിട്ട് അണ്ണാ ഡിഎംകെ രൂപവത്കരിച്ചു.
1976: അഴിമതി ആരോപണങ്ങളുടെ പേരിൽ ഡിഎംകെ സർക്കാരിനെ ഇന്ദിരാഗാന്ധി പിരിച്ചുവിട്ടു.
1977: അണ്ണാ ഡിഎംകെ അധികാരത്തിൽ, തുടർച്ചയായ 13 വർഷം കരുണാനിധി പ്രതിപക്ഷത്ത്.
1989: എംജിആറിന്‍റെ മരണശേഷം വീണ്ടും കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
1991: ജനുവരി എൽടിടിഇയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ഡിഎംകെ സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.
1991: മേയ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടു. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയ്ക്ക് വൻ പരാജയം. വിജയിച്ചത് കരുണാനിധി മാത്രം.
1996: ഡിഎംകെ-തമിഴ് മാനില കോൺഗ്രസ് സഖ്യം വൻ വിജയത്തോടെ അധികാരത്തിൽ. കരുണാനിധി മൂന്നാമതും മുഖ്യമന്ത്രിയായി. രജനീകാന്തിന്‍റെ പിന്തുണ സഖ്യത്തിനായിരുന്നു.
2001: നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കു പരാജയം, ജയലളിത അധികാരത്തിൽ.
2001 ജൂണ്‍ 30: കരുണാനിധിയെ ഫ്ളൈ ഓവർ നിർമാണത്തിലെ അഴിമതിയുടെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി വീട്ടിൽനിന്നു വഴിച്ചിഴച്ചാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
2004: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും വിജയിച്ചു. തമിഴ്നാട്ടിൽനിന്ന് ഏഴു കേന്ദ്രമന്ത്രിമാർ.
2006: ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തി. കരുണാനിധി അഞ്ചാമതും മുഖ്യമന്ത്രിയായി.
2009: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനു മികച്ച വിജയം.
2011: ടുജി അഴിമതിയുടെ പേരിൽ ഡിഎംകെയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി.
2011 മേയ് 21: ടുജി കേസിൽ കരുണാനിധിയുടെ മകൾ കനിമൊഴിയെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചു.
2013 ജനുവരി: എം.കെ. സ്റ്റാലിനെ പിന്തുടർച്ചാവകാശിയായി കരുണാനിധി പ്രഖ്യാപിച്ചു.
2013 മാർച്ച്: യുപിഎ വിട്ടു, ഡിഎംകെ മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചു.
2014 മാർച്ച് 24: കരുണാനിധിയുടെ മകൻ എം.കെ. അഴഗിരിയെ ഡിഎംകെയിൽനിന്നു പുറത്താക്കി.
2014: ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഡിഎംകെ തോറ്റു.
2016: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിത അധികാരം നിലനിർത്തി.ഡിഎംകെയ്ക്ക് മികച്ച വിജയം. കരുണാനിധി തിരുവാരൂരിൽനിന്നു വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക്.

സെർജി ആന്‍റണി