ഡോ. സോളി മാനുവൽ
ലോകാരോഗ്യ സംഘടന, വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ഫീഡിംഗ് ആക്ഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോകമെന്പാടും ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. ഭാരതത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് , നാഷണൽ നിയോനാറ്റോളജി ഫോക്സസ് എന്നീ സംഘടനകളുടെ അഭിമുഖ്യത്തിലും ഇതേ ദിവസങ്ങളിൽ മുലയൂട്ടൽ വാരാചരണം നടത്തുന്നു.
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചു കൂടുതൽ ആളുകളെ ബോധവാന്മാരാക്കുകയും വിജയകരമായി മുലയൂട്ടാൻ കൂടുതൽ അമ്മമാരെ പ്രാപ്തമാക്കുകയും ചെയ്യുക വഴി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുലയൂട്ടൽ വാരാചരണം നടത്തുന്നത്.
ആദ്യത്തെ ആറു മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രവും ആറുമാസത്തിനു ശേഷം മുലപ്പാലിനോടൊപ്പം മറ്റു ആഹാര സാധനങ്ങളും കൊടുക്കേണ്ടതാണ് . തലച്ചോറിന്റെ വികാസം 90% നടക്കുന്ന രണ്ടു വയസു വരെയെങ്കിലും മുലപ്പാൽ തുടരേണ്ടതുമാണ്.
പക്ഷേ, ഇന്ത്യയിൽ, എന്തിനു കേരളത്തിൽ പോലും, സ്ഥിതി അത്ര ആശാവഹമല്ല. എൻ എഫ്എച്ച് എസ് ത്രീ ഡാറ്റയാനുസരിച്ച് 55 % കുഞ്ഞുങ്ങൾക്കു മാത്രമാണ് ഒരുമണിക്കൂറിനുള്ളിൽ മുലപ്പാൽ കിട്ടുന്നത്. അതുപോലെ തന്നെ 56% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം കിട്ടുന്നത് . പലപ്പോഴും കാര്യങ്ങളെപറ്റി ശരിയായ അവബോധമില്ലാത്തതും പ്രായോഗിക പരിജ്ഞാനത്തിന്റെ കുറവുമാണ് മുലയൂട്ടലിൽ നാം ഇത്ര പിന്നിലാവാനുള്ള കാരണം .
പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം മനുഷ്യന്റെ ശാരീരിക- ബൗദ്ധിക വികാസത്തിൽ വലിയ പങ്കു വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ ആയിരംദിവസങ്ങൾ എന്നതാണ്. എന്നുവച്ചാൽ ഗർഭാവസ്ഥയിലുള്ള ഒന്പതു മാസവും തുടർന്ന് രണ്ടു വയസുവരെയുള്ള കാലയളവും. തലച്ചോറിന്റെ വളർച്ച 90 ശതമാനവും നടക്കുന്ന ഈ കാലഘട്ടത്തിലെ സംഭവ വികാസങ്ങളും ഭക്ഷണ ക്രമവും ശീലങ്ങളുമൊക്കെ നമ്മുടെ ഭാവിയെയും അടുത്ത തലമുറകളെത്തന്നെയും ബാധിക്കും എന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത് . ന്യൂട്രീഷണൽ പ്രോഗ്രാമിംഗ് എന്നാണ് ഇതിനെ പറയുന്നത്.
ജനിച്ചയുടൻ ആവശ്യത്തിനു തൂക്കമുള്ളതും വേറെ പ്രശ്നങ്ങളൊന്നുമില്ലാത്തതുമായ കുഞ്ഞിന് എത്രയും പെട്ടെന്നു മുലപ്പാൽ നൽകാം. സിസേറിയൻ മുഖേനയുള്ള പ്രസവമായാൽപോലും എത്രയും പെട്ടെന്നു മുലപ്പാൽ നൽകണം. ജനിച്ച ആദ്യത്തെ മണിക്കൂറുകളിൽ കുട്ടി ഉറങ്ങാതെ ഉണർന്നിരിക്കും. ഈ സമയത്തു പാൽ കുടിപ്പിച്ചു തുടങ്ങാവുന്നതാണ്.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സുദൃഢമാക്കുവാനും അതുവഴി അമ്മക്ക് ആത്മവിശ്വാസം ഉണ്ടാകാനും ഇതു സഹായിക്കും. അതിനുശേഷം കുഞ്ഞിന്റെയും അമ്മയുടെയും സൗകര്യവും ആവശ്യവും അനുസരിച്ച് മുല കുടിപ്പിക്കാവുന്നതാണ്. പക്ഷേ ഒന്നര മണിക്കൂറിനും രണ്ടു മണിക്കൂറിനും ഇടവിട്ടുള്ള സമയമാണ് പാൽ ഉണ്ടാകാൻ സഹായകമാകുന്നത്.
ആദ്യത്തെ ദിവസങ്ങളിൽ കൂടുതൽ കേൾക്കാറുള്ള പരാതിയാണു പാൽ കുറവാണ് എന്നുള്ളത്. ഈ ദിവസങ്ങളിൽ ശരിയായ ഉപദേശവും സഹായവും അമ്മമാർക്ക് കിട്ടിയില്ലെങ്കിൽ മുലയൂട്ടൽ പരാജയമായിത്തീരും. ഈ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും മുതിർന്നവരുടെയും ശ്രദ്ധ വളരെ അത്യാവശ്യമാണ്.
നമ്മുടെ ആശുപത്രികളിൽ ഡോക്ടർമാരും നഴ്സുമാരും ഈ ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിച്ചാൽ മുലയൂട്ടൽ നിരക്ക് നമുക്കു തീർച്ചയായും ഉയർത്താൻ സാധിക്കും. തികച്ചും പ്രകൃതിദത്തമായ ഈ രീതിയിൽ പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം.
(അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ നിയോനാറ്റോളജിസ്റ്റാണു ലേഖിക)
ലോകാരോഗ്യ സംഘടന, വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ഫീഡിംഗ് ആക്ഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോകമെന്പാടും ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. ഭാരതത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് , നാഷണൽ നിയോനാറ്റോളജി ഫോക്സസ് എന്നീ സംഘടനകളുടെ അഭിമുഖ്യത്തിലും ഇതേ ദിവസങ്ങളിൽ മുലയൂട്ടൽ വാരാചരണം നടത്തുന്നു.
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചു കൂടുതൽ ആളുകളെ ബോധവാന്മാരാക്കുകയും വിജയകരമായി മുലയൂട്ടാൻ കൂടുതൽ അമ്മമാരെ പ്രാപ്തമാക്കുകയും ചെയ്യുക വഴി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുലയൂട്ടൽ വാരാചരണം നടത്തുന്നത്.
ആദ്യത്തെ ആറു മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രവും ആറുമാസത്തിനു ശേഷം മുലപ്പാലിനോടൊപ്പം മറ്റു ആഹാര സാധനങ്ങളും കൊടുക്കേണ്ടതാണ് . തലച്ചോറിന്റെ വികാസം 90% നടക്കുന്ന രണ്ടു വയസു വരെയെങ്കിലും മുലപ്പാൽ തുടരേണ്ടതുമാണ്.
പക്ഷേ, ഇന്ത്യയിൽ, എന്തിനു കേരളത്തിൽ പോലും, സ്ഥിതി അത്ര ആശാവഹമല്ല. എൻ എഫ്എച്ച് എസ് ത്രീ ഡാറ്റയാനുസരിച്ച് 55 % കുഞ്ഞുങ്ങൾക്കു മാത്രമാണ് ഒരുമണിക്കൂറിനുള്ളിൽ മുലപ്പാൽ കിട്ടുന്നത്. അതുപോലെ തന്നെ 56% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം കിട്ടുന്നത് . പലപ്പോഴും കാര്യങ്ങളെപറ്റി ശരിയായ അവബോധമില്ലാത്തതും പ്രായോഗിക പരിജ്ഞാനത്തിന്റെ കുറവുമാണ് മുലയൂട്ടലിൽ നാം ഇത്ര പിന്നിലാവാനുള്ള കാരണം .
പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം മനുഷ്യന്റെ ശാരീരിക- ബൗദ്ധിക വികാസത്തിൽ വലിയ പങ്കു വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ ആയിരംദിവസങ്ങൾ എന്നതാണ്. എന്നുവച്ചാൽ ഗർഭാവസ്ഥയിലുള്ള ഒന്പതു മാസവും തുടർന്ന് രണ്ടു വയസുവരെയുള്ള കാലയളവും. തലച്ചോറിന്റെ വളർച്ച 90 ശതമാനവും നടക്കുന്ന ഈ കാലഘട്ടത്തിലെ സംഭവ വികാസങ്ങളും ഭക്ഷണ ക്രമവും ശീലങ്ങളുമൊക്കെ നമ്മുടെ ഭാവിയെയും അടുത്ത തലമുറകളെത്തന്നെയും ബാധിക്കും എന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത് . ന്യൂട്രീഷണൽ പ്രോഗ്രാമിംഗ് എന്നാണ് ഇതിനെ പറയുന്നത്.
ജനിച്ചയുടൻ ആവശ്യത്തിനു തൂക്കമുള്ളതും വേറെ പ്രശ്നങ്ങളൊന്നുമില്ലാത്തതുമായ കുഞ്ഞിന് എത്രയും പെട്ടെന്നു മുലപ്പാൽ നൽകാം. സിസേറിയൻ മുഖേനയുള്ള പ്രസവമായാൽപോലും എത്രയും പെട്ടെന്നു മുലപ്പാൽ നൽകണം. ജനിച്ച ആദ്യത്തെ മണിക്കൂറുകളിൽ കുട്ടി ഉറങ്ങാതെ ഉണർന്നിരിക്കും. ഈ സമയത്തു പാൽ കുടിപ്പിച്ചു തുടങ്ങാവുന്നതാണ്.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സുദൃഢമാക്കുവാനും അതുവഴി അമ്മക്ക് ആത്മവിശ്വാസം ഉണ്ടാകാനും ഇതു സഹായിക്കും. അതിനുശേഷം കുഞ്ഞിന്റെയും അമ്മയുടെയും സൗകര്യവും ആവശ്യവും അനുസരിച്ച് മുല കുടിപ്പിക്കാവുന്നതാണ്. പക്ഷേ ഒന്നര മണിക്കൂറിനും രണ്ടു മണിക്കൂറിനും ഇടവിട്ടുള്ള സമയമാണ് പാൽ ഉണ്ടാകാൻ സഹായകമാകുന്നത്.
ആദ്യത്തെ ദിവസങ്ങളിൽ കൂടുതൽ കേൾക്കാറുള്ള പരാതിയാണു പാൽ കുറവാണ് എന്നുള്ളത്. ഈ ദിവസങ്ങളിൽ ശരിയായ ഉപദേശവും സഹായവും അമ്മമാർക്ക് കിട്ടിയില്ലെങ്കിൽ മുലയൂട്ടൽ പരാജയമായിത്തീരും. ഈ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും മുതിർന്നവരുടെയും ശ്രദ്ധ വളരെ അത്യാവശ്യമാണ്.
നമ്മുടെ ആശുപത്രികളിൽ ഡോക്ടർമാരും നഴ്സുമാരും ഈ ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിച്ചാൽ മുലയൂട്ടൽ നിരക്ക് നമുക്കു തീർച്ചയായും ഉയർത്താൻ സാധിക്കും. തികച്ചും പ്രകൃതിദത്തമായ ഈ രീതിയിൽ പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം.
(അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ നിയോനാറ്റോളജിസ്റ്റാണു ലേഖിക)