+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭക്തി സാന്ദ്രമായി നജഫ്ഗഡ് ക്ഷേത്രത്തിൽ ഷഡാധാര പൂജ

ന്യൂഡൽഹി: ഭക്ത മനസുകളിൽ പുണ്യം പകർന്ന് നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഷഡാധാര പൂജ നടത്തി. പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന നജഫ്ഗഡ് ക്ഷേത്രസമുച്ചയത്
ഭക്തി സാന്ദ്രമായി നജഫ്ഗഡ് ക്ഷേത്രത്തിൽ ഷഡാധാര പൂജ
ന്യൂഡൽഹി: ഭക്ത മനസുകളിൽ പുണ്യം പകർന്ന് നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഷഡാധാര പൂജ നടത്തി. പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന നജഫ്ഗഡ് ക്ഷേത്രസമുച്ചയത്തിലെ മൂന്നാം നിലയിൽ ശ്രീകോവിലിന്‍റെ നിർമ്മാണത്തിനു പ്രാരംഭം കുറിച്ചുകൊണ്ട് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ നടന്നത്. ക്ഷേത്ര മേൽശാന്തി അഖിൽ ദേവ്, ശശികുമാർ നന്പൂതിരി, കുമാരൻ പോറ്റി തുടങ്ങിയവർ സഹകർമ്മികളായി. തുടർന്ന് കട്ടിള വയ്പും നടന്നു.

കുണ്ഡലിനി ശക്തിയെ ഉണർത്തി ഷഡ്ചക്രങ്ങളെ ഭേദിച്ചു ദ്വാദശാന്ത പത്മത്തിൽ എത്തിക്കുന്ന പ്രക്രിയയാണ് യോഗശാസ്ത്രമനുസരിച്ചു ഷഡാധാര പൂജയെന്നും ഷഡാധാര പ്രതിഷ്ഠയില്ലാതെ ബിംബങ്ങളെ മാത്രം പ്രതിഷ്ഠിച്ചാൽ അസ്ഥിവാരമില്ലാത്ത വീടുപോലെ, ക്ഷേത്രങ്ങൾക്ക് ദേവചൈതന്യം പൂർണമാവുകയില്ല എന്നും അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു.

ആധാരശിലയുടെ മുകളിൽ ശില കൊണ്ടുണ്ടാക്കിയ നിധികലശം രത്നാദികളെക്കൊകൊണ്ടു നിറച്ചു ഭുവനേശ്വരിയെ പൂജിച്ചുകൊണ്ട് മൂലപ്രകൃതിയായി സ്ഥാപിച്ചു. അതിനു മുകളിൽ ശിലാപത്മം, ശിലാകൂർമ്മം, രജത പത്മം, രജത കൂർമ്മം, സ്വർണ്ണ പത്മം, സ്വർണ്ണ കൂർമ്മം ഇവ യഥാക്രമം മേൽക്കുമേൽ സ്ഥാപിച്ചു കൂർമ്മാവതാരത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ആദികൂർമ്മത്തെ പ്രതിഷ്ഠിച്ചു.

ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സി. കേശവൻ കുട്ടി, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് മുൻ സെക്രട്ടറി ഇ.കെ.ശശിധരൻ, നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്ര പ്രസിഡന്‍റ്് പി.ആർ. പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ട്രഷറർ വി.കെ.എസ്. നായർ, ജോയിന്‍റ് സെക്രട്ടറി പി.എൻ. ഷാജി, ഇന്‍റർണൽ ഓഡിറ്റർ സി.എസ്. പിള്ള, ക്ഷേത്രം ആർക്കിടെക്ച്ചർ കെ.ജി. സുനിൽ, ക്ഷേത്ര രക്ഷാധികാരി ആർ.പി. പിള്ള, സുദർശനൻ, പ്രവീണ്‍ അശോക്, ഡിഎംഎ. ജനക്പുരി ഏരിയ സെക്രട്ടറി എ.കൃഷ്ണദാസൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.ിൃശ2018ഷൗഹ്യ13ിമഴളമറബലോുഹല.ഷുഴ

റിപ്പോർട്ട്: പി.എൻ. ഷാജി