സാൻഫ്രാൻസിസ്കോ: ഉല്ലാസയാത്രയ്ക്ക് സുഹൃത്തുക്കളോടൊപ്പം പോയ സോഫ്റ്റ് വെയർ എൻജിനീയർ മാർക്ക് തോമസ് (ഗൗതം-34) കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. സാൻഫ്രാൻസിസ്കോയിൽ നിന്ന് ഏകദേശം 180 മൈൽ അകലെയുള്ള സ്പൈസർ മെഡോ റിസവോയറിൽ നീന്തി കുളിക്കുന്നതിനിടെയാണു മരണം സംഭവിച്ചത്.
ജൂലൈ 6 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 3.30 നാണ് സംഭവം നടക്കുന്നത്. പാരാമെഡിക്കൽ ജീവനക്കാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഓട്ടോപ്സിക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം എരുത്തിക്കൽ തോമസ് മാർക്കോസിന്േറയും ആറാട്ടുപുഴ കൊല്ലംപറന്പിൽ പരേതയായ സാറാ തോമസിന്റെയും രണ്ടു മക്കളിൽ ഇളയ മകനാണു ഗൗതം. മൂത്തമകൻ മാത്യൂ തോമസ് കുടുംബസമേതം നോർത്ത് കാരലൈനായിലാണ്.
പൊതുദർശനം ജൂലൈ 14 ശനിയാഴ്ച ഉച്ചക്ക് 12 മുതൽ 3 വരെ സാൻഫ്രാൻസിസ്ക്കോയിലുള്ള ഗാർഡൻ ചാപ്പൽ ഫ്യൂണറൽ ഹോമിൽ 885 EL Camino Real, South San Francisco, CA-94080) നടത്തും . സംസ്കാരം തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പിന്നീട്.
റിപ്പോർട്ട്: ഷാജി രാമപുരം
ജൂലൈ 6 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 3.30 നാണ് സംഭവം നടക്കുന്നത്. പാരാമെഡിക്കൽ ജീവനക്കാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഓട്ടോപ്സിക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം എരുത്തിക്കൽ തോമസ് മാർക്കോസിന്േറയും ആറാട്ടുപുഴ കൊല്ലംപറന്പിൽ പരേതയായ സാറാ തോമസിന്റെയും രണ്ടു മക്കളിൽ ഇളയ മകനാണു ഗൗതം. മൂത്തമകൻ മാത്യൂ തോമസ് കുടുംബസമേതം നോർത്ത് കാരലൈനായിലാണ്.
പൊതുദർശനം ജൂലൈ 14 ശനിയാഴ്ച ഉച്ചക്ക് 12 മുതൽ 3 വരെ സാൻഫ്രാൻസിസ്ക്കോയിലുള്ള ഗാർഡൻ ചാപ്പൽ ഫ്യൂണറൽ ഹോമിൽ 885 EL Camino Real, South San Francisco, CA-94080) നടത്തും . സംസ്കാരം തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പിന്നീട്.
റിപ്പോർട്ട്: ഷാജി രാമപുരം