ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് ഈ വർഷത്തെ വാരാന്ത്യ സെമിനാർ ബാഡൻവനട്ടൻബെർഗ് സംസ്ഥാനത്തെ കാൾസ്റൂവിലെ തോമസ്ഹോഫിൽ വച്ചു നടത്തപ്പെട്ടു. ജൂലൈ 6 മുതൽ 8 വരെയാണ് ഈ സെമിനാർ സംഘടിപ്പിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടിയ കുടുംബാംഗങ്ങളെ മൈക്കിൾ പാലക്കാട്ട് സ്വാഗതം ചെയ്തു. ഒന്നിച്ചുചേരലിനും അത്താഴത്തിനും ശേഷം സെമിനാർ ഹാളിൽ ഒത്തുകൂടി പരസ്പരം യാത്രാ വിശേഷം പങ്കുവച്ചു ലഘുവായ ഗാനാലാപനങ്ങളുമായി ആദ്യ സായാഹ്നം ചിലവഴിച്ചു.
ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം ഫാ. ഷാജൻ മാണിക്കത്താൻ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ക്രിസ്തീയ കുടുംബജീവിതത്തിന്റെ മാഹാത്മ്യവും അത് നന്നായി എങ്ങിനെ നയിക്കാമെന്നതിനേക്കുറിച്ചും സംസാരിച്ചു. മാതണ്ട കൂട്ടക്കര ഇന്ത്യയിലെ മതസ്വാതന്ത്യത്തിനു ഇളക്കം തട്ടുന്നോ എന്ന ആശങ്കയെക്കുറിച്ചു വിശദമായി പ്രതിപാദിച്ചു. ഉച്ചഭക്ഷണത്തിനും പ്രസിദ്ധമായ ബ്ലാക്ക് ഫോറസ്റ്റിലൂടെയുള്ള നടത്തത്തിനും ശേഷം ബാർബെകണ്ട പാർട്ടി നടത്തി. വൈകിട്ട് നടന്ന വളരെയേറെ വിജ്ഞാനപ്രദമായ ചർച്ചകളിൽ എല്ലാവരും പങ്കെടുത്തതിനുശേഷം വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ്് വീക്ഷിച്ചു.
ഞായറാഴ്ച്ച രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചു ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് വിശദമയ പ്രഭാഷണം നടത്തി. തുടർന്ന് സെമിനാറിന്റെ വിലയിരുത്തൽ നടത്തി. അടുത്ത വർഷത്തെ സെമിനാർ സമ്മർ വെക്കേഷൻ സമയത്ത് തന്നെ നടത്താൻ തീരുമാനമെടുത്തു. വാരാന്ത്യ സെമിനാറിൽ പങ്കെടുത്തവർക്ക് സേവ്യർ ഇലഞ്ഞിമറ്റം നന്ദിയും ആന്റണി തേവർപാടം സെമിനാർ ആദ്യവസാനം മോഡറേറ്റും ചെയ്തു. ിൃശ2018ഷൗഹ്യ12ളൃമിസളീൃബേലൊശ.ഷുഴ
റിപ്പോർട്ട്: ജോർജ് ജോണ്