അനന്തപുരി/ ദ്വിജൻ
ഇനിയും ഒരു കേരള കോണ്‍ഗ്രസ് ലയനമോ? മഹാനായ പി.ടി. ചാക്കോയുടെ ചരമവാർഷികത്തിനു കോട്ടയത്തു നടന്ന സമ്മേളനത്തിൽ വീണ്ടും ലയന സ്വപ്നങ്ങൾ പൊടിതട്ടി ഉയർത്തുന്നതു കാണുന്പോൾ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവർ നെഞ്ചത്തു കൈവച്ച് ചോദിച്ചുപോകുന്നു, ഇനിയും ഒരു ലയനമോ?
അന്നു പുറത്തുവന്ന പത്രങ്ങളിൽ ഒരു കേരള കോണ്‍ഗ്രസ് പിളർപ്പുവാർത്ത ഉണ്ടായിരുന്നു എന്നതുകൂടി കൂട്ടിവായിക്കുക. അതു സ്കറിയ തോമസ് ഗ്രൂപ്പിന്റേതായിരുന്നു. ഇടതുമുന്നണിയുടെ അംഗീകാരം ഉണ്ടെന്ന തുരുപ്പുചീട്ടു വച്ചു കളിക്കുന്ന ആളാണു സ്കറിയ തോമസ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ ജനപിന്തുണയെക്കുറിച്ച് മലോകർക്കു കൃത്യമായ വിവരവും ഉണ്ട്. കടുത്തുരുത്തിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം നേരിട്ടു മത്സരിച്ച് ശേഖരിച്ച വോട്ടുകൾ ജനം കണ്ടതാണ്. എങ്കിലും അദ്ദേഹത്തെ ആണ് ഇടതു മുന്നണിക്കു വിശ്വാസം.
ഇടതുമുന്നണിയുടെ വാക്കു കേട്ട് ഇറങ്ങിത്തിരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസും പത്തനാപുരത്തുനിന്നു ഗണേഷ് കുമാർ ജയിച്ചതുകൊണ്ടു നിയമസഭയിൽ പ്രാതിനിധ്യമുള്ള പിള്ള ഗ്രൂപ്പും അടക്കം മുന്നണി പ്രവേശനം കാത്തുകിടക്കുന്പോഴാണ് സ്കറിയാ തോമസ് സ്വന്തം വ്യക്തിബന്ധംകൊണ്ട് ഈ അംഗീകാരം നേടിയെടുത്തിരിക്കുന്നത്. അവിടെ കൂടിയ പി.എം. മാത്യുവും എം.വി. മാണിയുമാണ് ഏറ്റവും അവസാനമായി പിളർന്നത്. അവർ സ്വന്തം പാർട്ടി ഉണ്ടാക്കാതെ പിള്ള ഗ്രൂപ്പിൽ ചേർന്നതായാണ് വാർത്ത.
പിള്ളയ്ക്കു കാബിനറ്റ് റാങ്കോടെ മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ സ്ഥാനം കൊടുത്ത, കൊച്ചുപിള്ളയ്ക്കെതിരായ സ്ത്രീയുടെ പരാതി ഒത്തുതീർപ്പാക്കാൻ പോലീസ് സൗകര്യങ്ങൾ ചെയ്തുകൊടുത്ത, ഇടതുമുന്നണി പിള്ളയെ മുന്നണിയിലെ ഘടകകക്ഷിയായി അംഗീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് അവർ. ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഉണ്ട് ആ ആഗ്രഹം. രണ്ടു മുന്നണിയിലും ഇല്ലാതെ നിൽക്കുന്ന കേരള കോണ്‍ഗ്രസ് സംസ്കാരമുള്ള ജനപക്ഷം നേതാവ് പി.സി. ജോർജും ഒരു മുന്നണിയുടെ സഹവാസം കൊതിക്കുന്ന കാലമാകണം ഇത്. ലയനചിന്ത വരുന്പോൾ ജനം ചോദിച്ചുപോകുന്ന ചോദ്യം ഇതാണ്. ഇവർ പിളരുന്നതും ഒന്നിക്കുന്നതും ആർക്കുവേണ്ടി?
തോമസും ജോണിയും ഫ്രാൻസിസും
പി.ടി. ചാക്കോയുടെ പുത്രനും കേരള കോണ്‍ഗ്രസിലെ പല പിളർപ്പുകൾക്കും കളികൾക്കും സുത്രധാരനുമായിരുന്ന പി.സി. തോമസാണ് സമ്മേളനത്തിൽ ഈ നിർദേശം ഉന്നയിച്ചത് എന്നതുതന്നെ കൗതുകകരമായി. അദ്ദേഹം എന്തിനായിരുന്നു കേരള കോണ്‍ഗ്രസ് വിട്ടതും സ്വന്തം പാർട്ടി ഉണ്ടാക്കിയതും ജോസഫിൽ ലയിച്ചതും അവിടെനിന്നു പിളർന്നതും വീണ്ടും പാർട്ടി ഉണ്ടാക്കിയതും അതു പിളർത്തിയതും ഭാരതീയ ജനതാപാർട്ടിയുടെ ഒൗദാര്യത്തിൽ കേന്ദ്രമന്ത്രിയായതും എന്നെല്ലാമുള്ള ചോദ്യങ്ങൾ പ്രസക്തമായി ഉയരുന്നു. തനിക്കു നല്ലതു പിളർപ്പാണ് എന്നു കരുതിയപ്പോൾ പാർട്ടി പിളർത്തി. ഇപ്പോൾ സ്വന്തം കാര്യം പരുങ്ങലിലായപ്പോൾ വീണ്ടും ലയനം.
സമ്മേളന വേദിയിൽ ഉണ്ടായിരുന്ന ഫ്രാൻസിസ് ജോർജും ജോണി നെല്ലൂരും ഈ നിർദേശത്തെ സ്വാഗതം ചെയ്തു. ജോണിയുടെ കാര്യത്തിലും ഈ ചോദ്യംതന്നെ ഉയരുന്നു. മാണിയുടെ സ്ഥാനാർഥിയായി മൂവാറ്റുപുഴയിൽനിന്നു ജയിച്ച ജോണി എന്തിനാണ് 1996 ൽ പാർട്ടി പിളർത്തി ജേക്കബിനൊപ്പം പോയത്? അവിടത്തെ കളികളിൽ പന്ത് ജേക്കബിന്റെ ഭാര്യ ഡെയ്സിയുടെയും മകൻ അനൂപിന്റെയും കൈകളിലായപ്പോൾ ജോണിക്കു ലയനം വേണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു പോലും കിട്ടിയില്ല. അന്നുണ്ടാക്കിയ പുകിലുകൾ ആരാണു മറക്കുക? ജനാധിപത്യമുന്നണിയുടെ സെക്രട്ടറി ജനറലായി.
രാഷ്ട്രീയ വിശ്വസ്തതയ്ക്കു വലിയ വിലകൊടുത്ത നേതാവാണ് ഫ്രാൻസിസ് ജോർജ്. വ്യത്യസ്തനാണു ഫ്രാൻസിസ് ജോർജ്. അദ്ദേഹം ജോസഫ് ഗ്രൂപ്പുകാരനായി രംഗപ്രവേശനം ചെയ്ത ആളാണ്. അവസാനം വരെ ജോസഫിനോടു വിശ്വസ്തത പുലർത്തി. മൻമോഹൻ സിംഗ് സർക്കാർ അവിശ്വാസ പ്രമേയം നേരിട്ട കാലത്തു പദവിയും സമാനങ്ങളായ ഒരുപിടി വാഗ്ദാനങ്ങളുമായി പലരും ഫ്രാൻസിസിനെ സമീപിച്ചതാണ്. ഫ്രാൻസിസ് ബഹുമാനിക്കുന്ന നിരവധി വ്യക്തികളെ കോണ്‍ഗ്രസ് നേതൃത്വം സമീപിക്കുകയും ഇടതു പക്ഷത്തായിരുന്ന ഫ്രാൻസിസിനെ വലതുപക്ഷത്തെത്തിക്കാൻ ശ്രമിക്കുകയും ചെയ്തതാണ്. സമ്മർദം സഹിക്കാനാവാതെ വന്നപ്പോൾ തന്റെ നേതാവ് പി.ജെ. ജോസഫ് പറയാതെ തനിക്കതിനാവില്ലെന്നു ഫ്രാൻസിസ് അവരോടു തുറന്നു പറഞ്ഞു.
ജോസഫ് വ്യക്തിപരമായ കാരണങ്ങളാൽ അന്ന് ഇടതുമുന്നണി വിടാൻ തയാറായിരുന്നില്ല. കുപ്രസിദ്ധമായ കേസിൽ കോടതി വിധിയിലൂടെ അഗ്നിശുദ്ധി വരുത്തി തന്നെ ഇറക്കിവിട്ട മന്ത്രിസഭയിൽ തിരിച്ചു കയറണം എന്ന് അദ്ദേഹം ശഠിച്ച കാലം. ഫ്രാൻസിസ് സ്വന്തം തീരുമാനം എടുക്കുന്നെങ്കിൽ എടുത്തോട്ടെ എന്ന് ജോസഫ് സമ്മതിക്കുകപോലും ചെയ്തതാണ്. പക്ഷേ ഫ്രാൻസിസ് വിശ്വസ്തതയ്ക്കു വില കൊടുത്തു. സമകാലീന രാഷ്ട്രീയത്തിൽ പലരും വിലപ്പെട്ടതായി കരുതുന്ന ഒരു പ്രായോഗിക സമീപനം ഒന്നുമാവില്ല അത്. എങ്കിലും തനിക്കു നേട്ടമാകുമായിരുന്ന പലതും അദ്ദേഹം നഷ്ടമാക്കിയവനാണ്.
അവസാനം ജോസഫ് ഇടതുമുന്നണി വിട്ടു മാണിയിൽ ചേരുകയും ലയിച്ച പാർട്ടിയിൽ വല്ലാതെ ശ്വാസം മുട്ടുകയും ചെയ്തപ്പോൾ അദ്ദേഹം ആ പാർട്ടി വിട്ടു. പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാക്കി. ഇടതു മുന്നണിയിൽ അംഗത്വം ലഭിക്കുകയും ഇടതുമുന്നണി ആത്മാർഥമായി സഹായിക്കുകയും ചെയ്താൽ കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളിൽ വേരോട്ടം ഉണ്ടാക്കാനാവുന്നവരാണ് അവർ. ഇവരെല്ലാംകൂടി ഒന്നാകാനോ?
മാണിയുടെ മനസ്
കേരള കോണ്‍ഗ്രസ് കുടുംബത്തിലെ ഇന്നുള്ള മഹാപിതാവ് കെ.എം. മാണിയോടു പി.സി. തോമസ് നടത്തിയ അഭ്യർഥനയ്ക്ക് മറുപടിയായി ഹൃദയത്തിൽ തട്ടിയാവണം അദ്ദേഹം തുറന്നുപറഞ്ഞ ഒരു യാഥാർഥ്യമുണ്ട്. എനിക്ക് ഇനി അതിനുള്ള ബാല്യമില്ല, നിങ്ങളൊക്കെക്കൂടി ശ്രമിക്കുക. അതിന് അദ്ദേഹം ഒരു ഉപദേശംകൂടി നൽകി. ചാടിക്കയറി ലയിക്കാതെ, പരസ്പരം സ്നേഹിച്ചു ജീവിക്കാൻ തുടങ്ങുക. അതിന്റെ സ്വാഭാവിക പരിണാമമായി ലയനം ഉണ്ടാകട്ടെ.
പിളർപ്പിന്റെയും ഒന്നിപ്പിന്റെയും ഏറെ അനുഭവങ്ങൾ ഉള്ള നേതാവാണ് മാണി. പിളരും തോറും പാർട്ടി വളരും എന്നും വളരും തോറും പിളരും എന്നു പറഞ്ഞും ഒരു വീട്ടിൽ തമ്മിത്തല്ലി കഴിയുന്നതിനെക്കാൾ രണ്ടു വീട്ടിൽ സമാധാനത്തോടെ ജീവിക്കുന്നതാണ് നല്ലതെന്നും ഒക്കെ പറഞ്ഞു പിളർപ്പുദിനങ്ങളിൽ അണികളെ ധൈര്യപ്പെടുത്തുന്ന നേതാവാണ് മാണി. അദ്ദേഹം മാത്രം മകനെ രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നതാണ് എല്ലാവർക്കും സങ്കടം. പിള്ള ഗണേഷിനെയും ജേക്കബ് അനൂപിനെയും ഒന്നും കൊണ്ടുവന്നതിൽ ആർക്കും സങ്കടമില്ല. ജോർജ് കഴിഞ്ഞാൾ ഷോണ്‍ എന്ന കാര്യത്തിലും ഇന്നാർക്കും തർക്കമില്ല. എല്ലാം ചിലർ ചെയ്യുന്പോൾമാത്രം കുറ്റമാക്കുന്നതും കൗതുകകരമാണ്.
ചാക്കോ ഗ്രൂപ്പ്
കടുത്ത ചാക്കോ ഗ്രൂപ്പുകാരനായിരുന്നു മാണി. ഗ്രൂപ്പിനേക്കാൾ പാർട്ടിയെ കണ്ട നേതാവായിരുന്നു ചാക്കോ. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ കേരള കോണ്‍ഗ്രസ് ഉണ്ടാക്കാൻ സമ്മതിക്കുമായിരുന്നില്ല എന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നവരിൽ കേരള കോണ്‍ഗ്രസുകാരായ പലരും ഇന്നും പറയുന്നു. അടുത്തകാലത്ത് കാണാനിടയായ കേരള കോണ്‍ഗ്രസുകാരനായ ഒരു മുതിർന്ന നേതാവ് പറഞ്ഞു: ഞങ്ങളൊക്കെ ചാക്കോ ഗ്രൂപ്പു കളിക്കുന്ന കാലം. കുറവിലങ്ങാട്ടു വി.കെ. കുര്യനെയും പാലായിൽ കെ.എം. ചാണ്ടിയെയും വെട്ടാൻ കരുക്കൾ ഒരുക്കി. അതറിഞ്ഞ ചാക്കോച്ചൻ ക്ഷുഭിതനായി. കുര്യനും ചാണ്ടിയും ഇല്ലാത്ത കോണ്‍ഗ്രസോ എന്നു പറഞ്ഞ് അദ്ദേഹം അക്കളിക്കു സമ്മതിച്ചില്ല. പാർട്ടിയാണ് വലുത്, ഗ്രൂപ്പ് പാർട്ടിക്കുവേണ്ടിയാണ് അദ്ദേഹം തീർത്തു പറഞ്ഞിരുന്നു.
ചാക്കോ ഗ്രൂപ്പുകാരനായിരുന്ന മാണി അതുകൊണ്ടു തുടക്കത്തിൽ കേരള കോണ്‍ഗ്രസിനോടു യോജിപ്പുള്ള ആളായിരുന്നില്ല. കോണ്‍ഗ്രസിൽ ഉറച്ചുനിന്ന് ശക്തനാകാനായിരുന്നു പരിപാടി. എന്നാൽ, ചാക്കോച്ചനോടുള്ള വികാരം വലിയ പ്രവാഹമായപ്പോൾ അതിനൊപ്പം നിൽക്കുകയല്ലാതെ മാർഗമില്ലാതെ വന്നു. അതേക്കുറിച്ച് മുന്പുപറഞ്ഞ നേതാവ് പറഞ്ഞതിങ്ങനെയാണ്: ഒരു ദിവസം രാത്രി മാണിസാർ വിളിച്ചു. എന്റെ പേരു വിളിച്ചിട്ടു പറഞ്ഞു, ഞാൻ കടലിലേക്കു ചാടുവാ. നീ ഇഷ്ടം പോലെ ചെയ്യണം. ഞാൻ ഒന്നും പറയില്ല. ഞാനും ചാടി. അടുത്തകാലത്തും മാണിസാർ വിളിച്ചു: അന്ന് ഉൗണും ഉറക്കവും ഇല്ലാതെ പാർട്ടി ഉണ്ടാക്കാൻ ഒന്നിച്ചു കഷ്ടപ്പെട്ട മിക്കവരെയും സഹായിക്കാനായി. ഇനി വല്ലവരും ഉണ്ടോ, എന്തെങ്കിലും ചെയ്യാനാവുമോ എന്നു മാണിസാർ ചോദിച്ചു. നമുക്ക് എല്ലാവരെയും ഒന്നു ഒന്നിച്ചു കൂട്ടിയാലോ എന്നും സാർ ചോദിച്ചു.
സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞ സമീപനവുമായി കൂട്ടിവായിക്കുന്പോൾ മാണിയുടെ കോട്ടയത്തെ പരസ്യ നിലപാട് ആത്മാർഥമാകാൻ ഇടയുണ്ട്. അദ്ദേഹം പറഞ്ഞതു തന്നെയാണ് അതിനുള്ള മാർഗവും. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും കഴിയണം, നേതാക്കൾക്കും അണികൾക്കും.
ഇനിയും ഒരു കേരള കോണ്‍ഗ്രസ് ലയനമോ? മഹാനായ പി.ടി. ചാക്കോയുടെ ചരമവാർഷികത്തിനു കോട്ടയത്തു നടന്ന സമ്മേളനത്തിൽ വീണ്ടും ലയന സ്വപ്നങ്ങൾ പൊടിതട്ടി ഉയർത്തുന്നതു കാണുന്പോൾ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവർ നെഞ്ചത്തു കൈവച്ച് ചോദിച്ചുപോകുന്നു, ഇനിയും ഒരു ലയനമോ?
അന്നു പുറത്തുവന്ന പത്രങ്ങളിൽ ഒരു കേരള കോണ്‍ഗ്രസ് പിളർപ്പുവാർത്ത ഉണ്ടായിരുന്നു എന്നതുകൂടി കൂട്ടിവായിക്കുക. അതു സ്കറിയ തോമസ് ഗ്രൂപ്പിന്റേതായിരുന്നു. ഇടതുമുന്നണിയുടെ അംഗീകാരം ഉണ്ടെന്ന തുരുപ്പുചീട്ടു വച്ചു കളിക്കുന്ന ആളാണു സ്കറിയ തോമസ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ ജനപിന്തുണയെക്കുറിച്ച് മലോകർക്കു കൃത്യമായ വിവരവും ഉണ്ട്. കടുത്തുരുത്തിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം നേരിട്ടു മത്സരിച്ച് ശേഖരിച്ച വോട്ടുകൾ ജനം കണ്ടതാണ്. എങ്കിലും അദ്ദേഹത്തെ ആണ് ഇടതു മുന്നണിക്കു വിശ്വാസം.
ഇടതുമുന്നണിയുടെ വാക്കു കേട്ട് ഇറങ്ങിത്തിരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസും പത്തനാപുരത്തുനിന്നു ഗണേഷ് കുമാർ ജയിച്ചതുകൊണ്ടു നിയമസഭയിൽ പ്രാതിനിധ്യമുള്ള പിള്ള ഗ്രൂപ്പും അടക്കം മുന്നണി പ്രവേശനം കാത്തുകിടക്കുന്പോഴാണ് സ്കറിയാ തോമസ് സ്വന്തം വ്യക്തിബന്ധംകൊണ്ട് ഈ അംഗീകാരം നേടിയെടുത്തിരിക്കുന്നത്. അവിടെ കൂടിയ പി.എം. മാത്യുവും എം.വി. മാണിയുമാണ് ഏറ്റവും അവസാനമായി പിളർന്നത്. അവർ സ്വന്തം പാർട്ടി ഉണ്ടാക്കാതെ പിള്ള ഗ്രൂപ്പിൽ ചേർന്നതായാണ് വാർത്ത.
പിള്ളയ്ക്കു കാബിനറ്റ് റാങ്കോടെ മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ സ്ഥാനം കൊടുത്ത, കൊച്ചുപിള്ളയ്ക്കെതിരായ സ്ത്രീയുടെ പരാതി ഒത്തുതീർപ്പാക്കാൻ പോലീസ് സൗകര്യങ്ങൾ ചെയ്തുകൊടുത്ത, ഇടതുമുന്നണി പിള്ളയെ മുന്നണിയിലെ ഘടകകക്ഷിയായി അംഗീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് അവർ. ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഉണ്ട് ആ ആഗ്രഹം. രണ്ടു മുന്നണിയിലും ഇല്ലാതെ നിൽക്കുന്ന കേരള കോണ്‍ഗ്രസ് സംസ്കാരമുള്ള ജനപക്ഷം നേതാവ് പി.സി. ജോർജും ഒരു മുന്നണിയുടെ സഹവാസം കൊതിക്കുന്ന കാലമാകണം ഇത്. ലയനചിന്ത വരുന്പോൾ ജനം ചോദിച്ചുപോകുന്ന ചോദ്യം ഇതാണ്. ഇവർ പിളരുന്നതും ഒന്നിക്കുന്നതും ആർക്കുവേണ്ടി?
തോമസും ജോണിയും ഫ്രാൻസിസും
പി.ടി. ചാക്കോയുടെ പുത്രനും കേരള കോണ്‍ഗ്രസിലെ പല പിളർപ്പുകൾക്കും കളികൾക്കും സുത്രധാരനുമായിരുന്ന പി.സി. തോമസാണ് സമ്മേളനത്തിൽ ഈ നിർദേശം ഉന്നയിച്ചത് എന്നതുതന്നെ കൗതുകകരമായി. അദ്ദേഹം എന്തിനായിരുന്നു കേരള കോണ്‍ഗ്രസ് വിട്ടതും സ്വന്തം പാർട്ടി ഉണ്ടാക്കിയതും ജോസഫിൽ ലയിച്ചതും അവിടെനിന്നു പിളർന്നതും വീണ്ടും പാർട്ടി ഉണ്ടാക്കിയതും അതു പിളർത്തിയതും ഭാരതീയ ജനതാപാർട്ടിയുടെ ഒൗദാര്യത്തിൽ കേന്ദ്രമന്ത്രിയായതും എന്നെല്ലാമുള്ള ചോദ്യങ്ങൾ പ്രസക്തമായി ഉയരുന്നു. തനിക്കു നല്ലതു പിളർപ്പാണ് എന്നു കരുതിയപ്പോൾ പാർട്ടി പിളർത്തി. ഇപ്പോൾ സ്വന്തം കാര്യം പരുങ്ങലിലായപ്പോൾ വീണ്ടും ലയനം.
സമ്മേളന വേദിയിൽ ഉണ്ടായിരുന്ന ഫ്രാൻസിസ് ജോർജും ജോണി നെല്ലൂരും ഈ നിർദേശത്തെ സ്വാഗതം ചെയ്തു. ജോണിയുടെ കാര്യത്തിലും ഈ ചോദ്യംതന്നെ ഉയരുന്നു. മാണിയുടെ സ്ഥാനാർഥിയായി മൂവാറ്റുപുഴയിൽനിന്നു ജയിച്ച ജോണി എന്തിനാണ് 1996 ൽ പാർട്ടി പിളർത്തി ജേക്കബിനൊപ്പം പോയത്? അവിടത്തെ കളികളിൽ പന്ത് ജേക്കബിന്റെ ഭാര്യ ഡെയ്സിയുടെയും മകൻ അനൂപിന്റെയും കൈകളിലായപ്പോൾ ജോണിക്കു ലയനം വേണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു പോലും കിട്ടിയില്ല. അന്നുണ്ടാക്കിയ പുകിലുകൾ ആരാണു മറക്കുക? ജനാധിപത്യമുന്നണിയുടെ സെക്രട്ടറി ജനറലായി.
രാഷ്ട്രീയ വിശ്വസ്തതയ്ക്കു വലിയ വിലകൊടുത്ത നേതാവാണ് ഫ്രാൻസിസ് ജോർജ്. വ്യത്യസ്തനാണു ഫ്രാൻസിസ് ജോർജ്. അദ്ദേഹം ജോസഫ് ഗ്രൂപ്പുകാരനായി രംഗപ്രവേശനം ചെയ്ത ആളാണ്. അവസാനം വരെ ജോസഫിനോടു വിശ്വസ്തത പുലർത്തി. മൻമോഹൻ സിംഗ് സർക്കാർ അവിശ്വാസ പ്രമേയം നേരിട്ട കാലത്തു പദവിയും സമാനങ്ങളായ ഒരുപിടി വാഗ്ദാനങ്ങളുമായി പലരും ഫ്രാൻസിസിനെ സമീപിച്ചതാണ്. ഫ്രാൻസിസ് ബഹുമാനിക്കുന്ന നിരവധി വ്യക്തികളെ കോണ്‍ഗ്രസ് നേതൃത്വം സമീപിക്കുകയും ഇടതു പക്ഷത്തായിരുന്ന ഫ്രാൻസിസിനെ വലതുപക്ഷത്തെത്തിക്കാൻ ശ്രമിക്കുകയും ചെയ്തതാണ്. സമ്മർദം സഹിക്കാനാവാതെ വന്നപ്പോൾ തന്റെ നേതാവ് പി.ജെ. ജോസഫ് പറയാതെ തനിക്കതിനാവില്ലെന്നു ഫ്രാൻസിസ് അവരോടു തുറന്നു പറഞ്ഞു.
ജോസഫ് വ്യക്തിപരമായ കാരണങ്ങളാൽ അന്ന് ഇടതുമുന്നണി വിടാൻ തയാറായിരുന്നില്ല. കുപ്രസിദ്ധമായ കേസിൽ കോടതി വിധിയിലൂടെ അഗ്നിശുദ്ധി വരുത്തി തന്നെ ഇറക്കിവിട്ട മന്ത്രിസഭയിൽ തിരിച്ചു കയറണം എന്ന് അദ്ദേഹം ശഠിച്ച കാലം. ഫ്രാൻസിസ് സ്വന്തം തീരുമാനം എടുക്കുന്നെങ്കിൽ എടുത്തോട്ടെ എന്ന് ജോസഫ് സമ്മതിക്കുകപോലും ചെയ്തതാണ്. പക്ഷേ ഫ്രാൻസിസ് വിശ്വസ്തതയ്ക്കു വില കൊടുത്തു. സമകാലീന രാഷ്ട്രീയത്തിൽ പലരും വിലപ്പെട്ടതായി കരുതുന്ന ഒരു പ്രായോഗിക സമീപനം ഒന്നുമാവില്ല അത്. എങ്കിലും തനിക്കു നേട്ടമാകുമായിരുന്ന പലതും അദ്ദേഹം നഷ്ടമാക്കിയവനാണ്.
അവസാനം ജോസഫ് ഇടതുമുന്നണി വിട്ടു മാണിയിൽ ചേരുകയും ലയിച്ച പാർട്ടിയിൽ വല്ലാതെ ശ്വാസം മുട്ടുകയും ചെയ്തപ്പോൾ അദ്ദേഹം ആ പാർട്ടി വിട്ടു. പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാക്കി. ഇടതു മുന്നണിയിൽ അംഗത്വം ലഭിക്കുകയും ഇടതുമുന്നണി ആത്മാർഥമായി സഹായിക്കുകയും ചെയ്താൽ കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളിൽ വേരോട്ടം ഉണ്ടാക്കാനാവുന്നവരാണ് അവർ. ഇവരെല്ലാംകൂടി ഒന്നാകാനോ?
മാണിയുടെ മനസ്
കേരള കോണ്‍ഗ്രസ് കുടുംബത്തിലെ ഇന്നുള്ള മഹാപിതാവ് കെ.എം. മാണിയോടു പി.സി. തോമസ് നടത്തിയ അഭ്യർഥനയ്ക്ക് മറുപടിയായി ഹൃദയത്തിൽ തട്ടിയാവണം അദ്ദേഹം തുറന്നുപറഞ്ഞ ഒരു യാഥാർഥ്യമുണ്ട്. എനിക്ക് ഇനി അതിനുള്ള ബാല്യമില്ല, നിങ്ങളൊക്കെക്കൂടി ശ്രമിക്കുക. അതിന് അദ്ദേഹം ഒരു ഉപദേശംകൂടി നൽകി. ചാടിക്കയറി ലയിക്കാതെ, പരസ്പരം സ്നേഹിച്ചു ജീവിക്കാൻ തുടങ്ങുക. അതിന്റെ സ്വാഭാവിക പരിണാമമായി ലയനം ഉണ്ടാകട്ടെ.
പിളർപ്പിന്റെയും ഒന്നിപ്പിന്റെയും ഏറെ അനുഭവങ്ങൾ ഉള്ള നേതാവാണ് മാണി. പിളരും തോറും പാർട്ടി വളരും എന്നും വളരും തോറും പിളരും എന്നു പറഞ്ഞും ഒരു വീട്ടിൽ തമ്മിത്തല്ലി കഴിയുന്നതിനെക്കാൾ രണ്ടു വീട്ടിൽ സമാധാനത്തോടെ ജീവിക്കുന്നതാണ് നല്ലതെന്നും ഒക്കെ പറഞ്ഞു പിളർപ്പുദിനങ്ങളിൽ അണികളെ ധൈര്യപ്പെടുത്തുന്ന നേതാവാണ് മാണി. അദ്ദേഹം മാത്രം മകനെ രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നതാണ് എല്ലാവർക്കും സങ്കടം. പിള്ള ഗണേഷിനെയും ജേക്കബ് അനൂപിനെയും ഒന്നും കൊണ്ടുവന്നതിൽ ആർക്കും സങ്കടമില്ല. ജോർജ് കഴിഞ്ഞാൾ ഷോണ്‍ എന്ന കാര്യത്തിലും ഇന്നാർക്കും തർക്കമില്ല. എല്ലാം ചിലർ ചെയ്യുന്പോൾമാത്രം കുറ്റമാക്കുന്നതും കൗതുകകരമാണ്.
ചാക്കോ ഗ്രൂപ്പ്
കടുത്ത ചാക്കോ ഗ്രൂപ്പുകാരനായിരുന്നു മാണി. ഗ്രൂപ്പിനേക്കാൾ പാർട്ടിയെ കണ്ട നേതാവായിരുന്നു ചാക്കോ. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ കേരള കോണ്‍ഗ്രസ് ഉണ്ടാക്കാൻ സമ്മതിക്കുമായിരുന്നില്ല എന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നവരിൽ കേരള കോണ്‍ഗ്രസുകാരായ പലരും ഇന്നും പറയുന്നു. അടുത്തകാലത്ത് കാണാനിടയായ കേരള കോണ്‍ഗ്രസുകാരനായ ഒരു മുതിർന്ന നേതാവ് പറഞ്ഞു: ഞങ്ങളൊക്കെ ചാക്കോ ഗ്രൂപ്പു കളിക്കുന്ന കാലം. കുറവിലങ്ങാട്ടു വി.കെ. കുര്യനെയും പാലായിൽ കെ.എം. ചാണ്ടിയെയും വെട്ടാൻ കരുക്കൾ ഒരുക്കി. അതറിഞ്ഞ ചാക്കോച്ചൻ ക്ഷുഭിതനായി. കുര്യനും ചാണ്ടിയും ഇല്ലാത്ത കോണ്‍ഗ്രസോ എന്നു പറഞ്ഞ് അദ്ദേഹം അക്കളിക്കു സമ്മതിച്ചില്ല. പാർട്ടിയാണ് വലുത്, ഗ്രൂപ്പ് പാർട്ടിക്കുവേണ്ടിയാണ് അദ്ദേഹം തീർത്തു പറഞ്ഞിരുന്നു.
ചാക്കോ ഗ്രൂപ്പുകാരനായിരുന്ന മാണി അതുകൊണ്ടു തുടക്കത്തിൽ കേരള കോണ്‍ഗ്രസിനോടു യോജിപ്പുള്ള ആളായിരുന്നില്ല. കോണ്‍ഗ്രസിൽ ഉറച്ചുനിന്ന് ശക്തനാകാനായിരുന്നു പരിപാടി. എന്നാൽ, ചാക്കോച്ചനോടുള്ള വികാരം വലിയ പ്രവാഹമായപ്പോൾ അതിനൊപ്പം നിൽക്കുകയല്ലാതെ മാർഗമില്ലാതെ വന്നു. അതേക്കുറിച്ച് മുന്പുപറഞ്ഞ നേതാവ് പറഞ്ഞതിങ്ങനെയാണ്: ഒരു ദിവസം രാത്രി മാണിസാർ വിളിച്ചു. എന്റെ പേരു വിളിച്ചിട്ടു പറഞ്ഞു, ഞാൻ കടലിലേക്കു ചാടുവാ. നീ ഇഷ്ടം പോലെ ചെയ്യണം. ഞാൻ ഒന്നും പറയില്ല. ഞാനും ചാടി. അടുത്തകാലത്തും മാണിസാർ വിളിച്ചു: അന്ന് ഉൗണും ഉറക്കവും ഇല്ലാതെ പാർട്ടി ഉണ്ടാക്കാൻ ഒന്നിച്ചു കഷ്ടപ്പെട്ട മിക്കവരെയും സഹായിക്കാനായി. ഇനി വല്ലവരും ഉണ്ടോ, എന്തെങ്കിലും ചെയ്യാനാവുമോ എന്നു മാണിസാർ ചോദിച്ചു. നമുക്ക് എല്ലാവരെയും ഒന്നു ഒന്നിച്ചു കൂട്ടിയാലോ എന്നും സാർ ചോദിച്ചു.
സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞ സമീപനവുമായി കൂട്ടിവായിക്കുന്പോൾ മാണിയുടെ കോട്ടയത്തെ പരസ്യ നിലപാട് ആത്മാർഥമാകാൻ ഇടയുണ്ട്. അദ്ദേഹം പറഞ്ഞതു തന്നെയാണ് അതിനുള്ള മാർഗവും. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും കഴിയണം, നേതാക്കൾക്കും അണികൾക്കും.