ന്യൂഡൽഹി: മലയാളിയും എച്ച്ആർഡി മിനിസ്ട്രി ഉദ്യോസ്ഥനുമായ മനോജ് കിഴക്കേമുറിയുടെ ക്വാർട്ടേഴ്സിൽ (2 /6 നോർത്ത് വെസ്റ്റ് മോത്തിബാഗ് ) മോഷണം. മോഷണത്തിൽ വീട്ടിലിണ്ടായിരുന്ന സ്വർണവും 20,000 രൂപയും നഷ്ടപ്പെട്ടു.
വ്യാഴാഴ്ച രാവിലെ വീട് പൂട്ടി മനോജും ഭാര്യ സാറാമ്മയും ഓഫീസിലും മക്കൾ സ്കൂളിലും പോയിരുന്നു. മറ്റു ഫ്ളാറ്റുകളിലെ അന്തേവാസികൾ ഫോണിൽ മനോജിനെ അറിയിച്ചതിനെ തുടർന്നെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. മുറിയിലെ ലോക്കർ കുത്തിതുറന്നാണ് പണവും സ്വർണവും മോഷ്ടാവ് കവർച്ച നടത്തിയത്. പോലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കോട്ടയം എരുമേലി സ്വദേശിയാണ് മനോജ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
വ്യാഴാഴ്ച രാവിലെ വീട് പൂട്ടി മനോജും ഭാര്യ സാറാമ്മയും ഓഫീസിലും മക്കൾ സ്കൂളിലും പോയിരുന്നു. മറ്റു ഫ്ളാറ്റുകളിലെ അന്തേവാസികൾ ഫോണിൽ മനോജിനെ അറിയിച്ചതിനെ തുടർന്നെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. മുറിയിലെ ലോക്കർ കുത്തിതുറന്നാണ് പണവും സ്വർണവും മോഷ്ടാവ് കവർച്ച നടത്തിയത്. പോലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കോട്ടയം എരുമേലി സ്വദേശിയാണ് മനോജ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്