യുകെ മലയാളികൾക്കെല്ലാം പങ്കെടുക്കുവാൻ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ വിഭാഗങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു സാംസ്കാരിക വേദി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള പുരസ്കാരവും പ്രശസ്തിപത്രവും യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, വൈസ് പ്രസിഡന്റുമാരായ സുജു ജോസഫ്, ഡോ. ദീപാ ജേക്കബ്, സാംസ്കാരിക വേദി വൈസ് ചെയർമാൻ സി എ ജോസഫ്, ജനറൽ കണ്‍വീനർ മനോജ്കുമാർ പിള്ള, സാഹ്ത്യവിഭാഗം കണ്‍വീനർ ജേക്കബ് കോയിപ്പള്ളി, സാഹിത്യവിഭാഗം പ്രതിനിധി മാത്യു ഡൊമിനിക്ക്, യുക്മ മുൻ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, മുൻ ജനറൽ സെക്രട്ടറി സജീഷ് ടോം തുടങ്ങിയവർ നൽകി.
യുകെ മലയാളികളിൽ ബഹുമുഖ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ കഴിഞ്ഞ പത്തുവർഷമായി സംഘടിപ്പിക്കുന്ന കലാമേളകൾ ലോകമെന്പാടും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അതോടൊപ്പം എവിടെയും മലയാളികൾ തങ്ങളുടെ വേരു മറക്കാതെ കാത്തുസൂക്ഷിക്കുന്നത് ഇത്തരം മത്സരങ്ങളിലൂടെയുമാണെന്നും യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹപ്പിക്കാനുമായി യുക്മ നടത്തുന്ന സാഹിത്യമത്സരങ്ങളും ഏറെ ശ്ലാഘനീയമാണെന്നും കൂടുതൽ ഭംഗിയായി പ്രവർത്തനങ്ങൾ തുടരണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
മത്സരങ്ങളുടെ വിധി നിർണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ പി.ജെ.ജെ. ആന്റണി, തന്പി ആന്റണി, ജോസഫ് അതിരുങ്കൽ, ഡോ. ജോസഫ് കോയിപ്പള്ളി, മീര കമല എന്നിവരായിരുന്നു. സാഹിത്യമത്സരങ്ങളിൽ നിന്നുള്ള സമ്മാനാർഹമായ രചനകളും പ്രസിദ്ധീകരണയോഗ്യമായ തിരഞ്ഞെടുക്കപ്പെട്ട കൃതികളും യുക്മ സാംസ്കാരിക വേദി എല്ലാ മാസവും പത്താംതീയതി പ്രസിദ്ധീകരിക്കുന്ന "ജ്വാല' മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതുമാണെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്കാരികവേദി ഭാരവാഹികളും അറിയിച്ചു.
റിപ്പോർട്ട്: മനോജ്കുമാർ പിള്ള