പി.സി. സിറിയക്
ഈയിടെ ഒരു പ്രമുഖ വ്യവസായി പറഞ്ഞു, കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിൽനിന്ന് ബിരുദമെടുത്തു പുറത്തുവരുന്ന ചെറുപ്പക്കാരിൽ 80 ശതമാനത്തിനും ഉത്തരവാദിത്വത്തോടെ ഒരു ജോലി ഏറ്റെടുത്തു ചെയ്യാനുള്ള കഴിവും യോഗ്യതയും ഇല്ലെന്ന്. എൻജിനിയറിംഗ് കോളജുകളുടെ എണ്ണം പെരുകിയതോടെ വളരെ കുറഞ്ഞ മാർക്ക് നേടുന്നവർക്കും അവിടെ പ്രവേശനം കിട്ടുന്ന സ്ഥിതിയായി. അതോടെ അവിടെ നടക്കുന്ന പരീക്ഷകളുടെ വിജയശതമാനവും കുറഞ്ഞു.
ഇതിനും പുറമെയാണ് അതിവേഗം വളരുന്ന ടെക്നോളജിക്കൊപ്പം കോളജിൽ പഠിപ്പിക്കുന്ന സിലബസ് ആധുനികവത്കരിക്കാനുള്ള - അപ്ഡേറ്റ് ചെയ്യാനുള്ള- നമ്മുടെ കഴിവില്ലായ്മ. പുതിയ സാങ്കേതിക സർവകലാശാല പ്രവർത്തനം തുടങ്ങിയിട്ടും ഈ മേഖലയിൽ ഗുണപരമായ മാറ്റം വരുത്താൻ നമുക്കു കഴിഞ്ഞിട്ടില്ല. പരിഷ്കാരങ്ങൾ വരുത്താൻ ശ്രമിച്ച ആദ്യത്തെ വൈസ് ചാൻസലർ നിരാശയോടെ രാജിവച്ചു പിരിയുന്നതും കേരളം കണ്ടു.
കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിലെ സ്ഥിതി മാത്രമല്ല, വിമർശനവിധേയമായിട്ടുള്ളത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം 40 കൊല്ലംമുന്പ് ഓട്ടോണമി (അക്കാഡമിക് സ്വാതന്ത്ര്യം) മികച്ച കലാശാലകൾക്കു നൽകിയെങ്കിലും കേരളത്തിൽ മാത്രം മൂന്നു കൊല്ലം മുന്പു മാത്രമാണ് വിരലിലെണ്ണാവുന്ന കോളജുകൾക്ക് ഓട്ടോണമി നൽകാൻ സർക്കാർ തയാറായത്. അവിടെയും ഇടതുപക്ഷ നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റി സിൻഡിക്കറ്റുകൾ മറ്റു പല പുതിയ നിയന്ത്രണങ്ങളും കൊണ്ടുവന്നു നൽകിക്കഴിഞ്ഞ സ്വയംഭരണാവകാശത്തെ ത്തന്നെ ബലഹീനമാക്കാനും ശ്രമിക്കുന്നുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷിയും വ്യവസായവും തകർന്നുകഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ നിലനിൽപ്പിനു കേരളത്തിനു പുറത്ത് ഇന്ത്യയിലും വിദേശത്തും ജോലിനോക്കുന്ന നമ്മുടെ ചെറുപ്പക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന പണം മാത്രമാണ് നമുക്ക് ആശ്രയം. പുറത്ത് ഉദ്യോഗം ലഭിക്കാനും തുടർന്ന് ഈ വരുമാന സ്രോതസ് നിലനിർത്താനും നമ്മുടെ കുട്ടികൾക്കു വിവിധ വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യം. ഇതിനുള്ള സാഹചര്യം ഒരുക്കാൻ നല്ല നിലയിൽ നടക്കുന്ന കോളജുകൾക്കെങ്കിലും പരിപൂർണമായ സ്വയംഭരണം നൽകേണ്ടത് അത്യാവശ്യം.
ഇതുവരെ നാം ചർച്ചചെയ്തത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാര്യം. ഇന്ത്യ മുഴുവനെടുത്തു നോക്കിയാലും ഉന്നത വിദ്യാഭ്യാസമേഖല കാഴ്ചവയ്ക്കുന്ന ചിത്രം നമുക്ക് ആഹ്ലാദം തരുന്നതല്ല. വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരവുമായി തട്ടിച്ചുനോക്കുന്പോൾ ഏതാനും ചില മികച്ച സ്ഥാപനങ്ങളെ ഒഴിവാക്കിയാൽ നമ്മുടെ സ്ഥിതി പരിതാപകരമാണ്. ഇന്ന് ലോകത്തിലെ മികച്ച പല കന്പനികളും ഗവേഷണ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ഇന്ത്യയിൽ വിദ്യാഭ്യാസം നേടി പുറത്തുപോയി അവിടെയും വൈദഗ്ധ്യം തെളിയിച്ച വിദഗ്ധരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ഈ വിദഗ്ധർ വിചാരിച്ചിട്ടുപോലും അവരുടെ മാതൃവിദ്യാലയങ്ങളായ ഇന്ത്യൻ യൂണിവേഴ്സിറ്റികളെ ലോകനിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ഉദാഹരണമായി ഇന്നു ലോകത്തിലെ ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഒരൊറ്റ ഇന്ത്യൻ യൂണിവേഴ്സിറ്റിപോലും അതിൽ കാണാനില്ല. ഏറ്റവും മികച്ച 30 യൂണിവേഴ്സിറ്റികളുടെ പട്ടിക ടൈംസ് ഹയർ എജ്യൂക്കേഷൻ സമിതി തയാറാക്കിയപ്പോൾ ചൈനയിലെ രണ്ടു യൂണിവേഴ്സിറ്റികളും സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയും അതിൽ ഇടം പിടിച്ചു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനത്തിനുമാത്രം ആ പട്ടികയിൽ 250-ാം സ്ഥാനം കിട്ടിയിട്ടുണ്ട്. ചുമ്മാതല്ല ഇന്ന് ആണ്ടുതോറും അഞ്ചുലക്ഷം ഇന്ത്യൻ വിദ്യാർഥികൾ ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി പുറംനാടുകളിലേക്ക് ചേക്കേറുന്നതും ഫീസിനത്തിൽ ഒരു വൻതുക വിദേശനാണ്യമായി ചെലവഴിക്കുന്നതും.
ഈ അടുത്തകാലം വരെ നമ്മുടെ റിസർവ് ബാങ്കിന്റെ ഗവർണർ ആയിരുന്ന ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രഫസർ രഘുറാം രാജൻ ഈയിടെ എഴുതി, അദ്ദേഹത്തിന്റെ യൂണിവേഴ്സിറ്റി ഇക്കൊല്ലം സാന്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് പ്രോഗ്രാമിനായി കർശനമായ പരീക്ഷകളിലൂടെ 12 പേരെ തെരഞ്ഞെടുത്തപ്പോൾ അതിൽ ആറു പേരും ചൈനയിൽനിന്നുള്ള വിദ്യാർഥികളായിരുന്നു എന്ന്. ഇന്ത്യയിൽനിന്നുവന്ന ഒരാൾക്കുപോലും അവിടെ കയറിപ്പറ്റാൻ കഴിഞ്ഞില്ല.
ചുരുക്കത്തിൽ നമ്മുടെ യൂണിവേഴ്സിറ്റി സിലബസ്, അധ്യയന രീതികൾ, അധ്യാപകരുടെ പ്രതിബദ്ധത, കുട്ടികളുടെ ആവേശപൂർവമായ താല്പര്യം, പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം തുടങ്ങിയ എല്ലാ മേഖലകളിലും നാം പിറകോട്ടായിരിക്കുന്നു. സ്വതന്ത്രമായ ചിന്ത ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മൗലികമായ ഗവേഷണം ഒട്ടുമില്ല. ആശയങ്ങളുടെ വിനിമയം വിരളം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉരുത്തിരിയുന്ന പുതിയ അറിവുകളും വികസിപ്പിച്ചെടുക്കുന്ന പുതിയ ടെക്നോളജികളും ഒരുപക്ഷേ നമുക്ക് പകർത്തിയെടുക്കാൻ കഴിയുമായിരിക്കാം.
പുതിയ ആശയങ്ങൾ ഉരുവാക്കിയെടുത്തു ലോകത്തിനു സംഭാവന ചെയ്യുകയും പേറ്റന്റുകൾ നേടിയെടുത്തു ലാഭം സന്പാദിക്കുകയും ചെയ്യേണ്ട സമയത്ത് നാം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുവപ്പുനാടയിൽ കുരുക്കി ഞെരുക്കുന്നു. പഴഞ്ചനായി കഴിഞ്ഞ നമ്മുടെ നയങ്ങളെയും ഉന്നത വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്ന സംഘടനകളെയുമെല്ലാം പുനഃസംവിധാനം ചെയ്യേണ്ടിയിരിക്കുന്നു.
വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെയും അധ്യാപകരെയും നമ്മുടെ യൂണിവേഴ്സിറ്റികളിൽ പ്രവേശിപ്പിച്ചു പഠിക്കാനും പഠിപ്പിക്കാനും അവസരം നൽകണം. അവരോട് ഇടപഴകി നമ്മുടെ അധ്യാപകരും വിദ്യാർഥികളും പുതിയ കാര്യങ്ങൾ മനസിലാക്കാൻ തയാറാകണം. പുതിയ അധ്യയന ഉപാധികൾ നമ്മുടെ അധ്യാപകർക്ക് പരിചിതമാക്കണം.
നമ്മുടെ യുജിസിയോടൊപ്പം ഇന്ത്യൻ മെഡിക്കൽ കൗണ്സിൽ, ഓൾ ഇന്ത്യ കൗണ്സിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ കൗണ്സിൽ (എഐസിടിഇ) ഇവയെല്ലാം ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. അഴിമതിയും കൈക്കൂലിയും വാഴുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനശൈലിയിലും മാറ്റം വരുത്തണം. സുതാര്യമായവിധത്തിൽ ഇവ പ്രവർത്തിക്കുന്നതോടൊപ്പം നമ്മുടെ സ്വാശ്രയ സ്ഥാപനങ്ങളും പണം കറന്നെടുക്കുന്ന ബിസിനസ് സംരംഭങ്ങൾ എന്ന സ്വഭാവത്തിൽ മാറ്റമുണ്ടായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവന നൽകാൻ പ്രാപ്തിയുള്ള സ്ഥാപനങ്ങളായി ഉയരണം.
ഈയിടെ ഒരു പ്രമുഖ വ്യവസായി പറഞ്ഞു, കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിൽനിന്ന് ബിരുദമെടുത്തു പുറത്തുവരുന്ന ചെറുപ്പക്കാരിൽ 80 ശതമാനത്തിനും ഉത്തരവാദിത്വത്തോടെ ഒരു ജോലി ഏറ്റെടുത്തു ചെയ്യാനുള്ള കഴിവും യോഗ്യതയും ഇല്ലെന്ന്. എൻജിനിയറിംഗ് കോളജുകളുടെ എണ്ണം പെരുകിയതോടെ വളരെ കുറഞ്ഞ മാർക്ക് നേടുന്നവർക്കും അവിടെ പ്രവേശനം കിട്ടുന്ന സ്ഥിതിയായി. അതോടെ അവിടെ നടക്കുന്ന പരീക്ഷകളുടെ വിജയശതമാനവും കുറഞ്ഞു.
ഇതിനും പുറമെയാണ് അതിവേഗം വളരുന്ന ടെക്നോളജിക്കൊപ്പം കോളജിൽ പഠിപ്പിക്കുന്ന സിലബസ് ആധുനികവത്കരിക്കാനുള്ള - അപ്ഡേറ്റ് ചെയ്യാനുള്ള- നമ്മുടെ കഴിവില്ലായ്മ. പുതിയ സാങ്കേതിക സർവകലാശാല പ്രവർത്തനം തുടങ്ങിയിട്ടും ഈ മേഖലയിൽ ഗുണപരമായ മാറ്റം വരുത്താൻ നമുക്കു കഴിഞ്ഞിട്ടില്ല. പരിഷ്കാരങ്ങൾ വരുത്താൻ ശ്രമിച്ച ആദ്യത്തെ വൈസ് ചാൻസലർ നിരാശയോടെ രാജിവച്ചു പിരിയുന്നതും കേരളം കണ്ടു.
കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിലെ സ്ഥിതി മാത്രമല്ല, വിമർശനവിധേയമായിട്ടുള്ളത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം 40 കൊല്ലംമുന്പ് ഓട്ടോണമി (അക്കാഡമിക് സ്വാതന്ത്ര്യം) മികച്ച കലാശാലകൾക്കു നൽകിയെങ്കിലും കേരളത്തിൽ മാത്രം മൂന്നു കൊല്ലം മുന്പു മാത്രമാണ് വിരലിലെണ്ണാവുന്ന കോളജുകൾക്ക് ഓട്ടോണമി നൽകാൻ സർക്കാർ തയാറായത്. അവിടെയും ഇടതുപക്ഷ നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റി സിൻഡിക്കറ്റുകൾ മറ്റു പല പുതിയ നിയന്ത്രണങ്ങളും കൊണ്ടുവന്നു നൽകിക്കഴിഞ്ഞ സ്വയംഭരണാവകാശത്തെ ത്തന്നെ ബലഹീനമാക്കാനും ശ്രമിക്കുന്നുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷിയും വ്യവസായവും തകർന്നുകഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ നിലനിൽപ്പിനു കേരളത്തിനു പുറത്ത് ഇന്ത്യയിലും വിദേശത്തും ജോലിനോക്കുന്ന നമ്മുടെ ചെറുപ്പക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന പണം മാത്രമാണ് നമുക്ക് ആശ്രയം. പുറത്ത് ഉദ്യോഗം ലഭിക്കാനും തുടർന്ന് ഈ വരുമാന സ്രോതസ് നിലനിർത്താനും നമ്മുടെ കുട്ടികൾക്കു വിവിധ വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യം. ഇതിനുള്ള സാഹചര്യം ഒരുക്കാൻ നല്ല നിലയിൽ നടക്കുന്ന കോളജുകൾക്കെങ്കിലും പരിപൂർണമായ സ്വയംഭരണം നൽകേണ്ടത് അത്യാവശ്യം.
ഇതുവരെ നാം ചർച്ചചെയ്തത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാര്യം. ഇന്ത്യ മുഴുവനെടുത്തു നോക്കിയാലും ഉന്നത വിദ്യാഭ്യാസമേഖല കാഴ്ചവയ്ക്കുന്ന ചിത്രം നമുക്ക് ആഹ്ലാദം തരുന്നതല്ല. വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരവുമായി തട്ടിച്ചുനോക്കുന്പോൾ ഏതാനും ചില മികച്ച സ്ഥാപനങ്ങളെ ഒഴിവാക്കിയാൽ നമ്മുടെ സ്ഥിതി പരിതാപകരമാണ്. ഇന്ന് ലോകത്തിലെ മികച്ച പല കന്പനികളും ഗവേഷണ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ഇന്ത്യയിൽ വിദ്യാഭ്യാസം നേടി പുറത്തുപോയി അവിടെയും വൈദഗ്ധ്യം തെളിയിച്ച വിദഗ്ധരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ഈ വിദഗ്ധർ വിചാരിച്ചിട്ടുപോലും അവരുടെ മാതൃവിദ്യാലയങ്ങളായ ഇന്ത്യൻ യൂണിവേഴ്സിറ്റികളെ ലോകനിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ഉദാഹരണമായി ഇന്നു ലോകത്തിലെ ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഒരൊറ്റ ഇന്ത്യൻ യൂണിവേഴ്സിറ്റിപോലും അതിൽ കാണാനില്ല. ഏറ്റവും മികച്ച 30 യൂണിവേഴ്സിറ്റികളുടെ പട്ടിക ടൈംസ് ഹയർ എജ്യൂക്കേഷൻ സമിതി തയാറാക്കിയപ്പോൾ ചൈനയിലെ രണ്ടു യൂണിവേഴ്സിറ്റികളും സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയും അതിൽ ഇടം പിടിച്ചു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനത്തിനുമാത്രം ആ പട്ടികയിൽ 250-ാം സ്ഥാനം കിട്ടിയിട്ടുണ്ട്. ചുമ്മാതല്ല ഇന്ന് ആണ്ടുതോറും അഞ്ചുലക്ഷം ഇന്ത്യൻ വിദ്യാർഥികൾ ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി പുറംനാടുകളിലേക്ക് ചേക്കേറുന്നതും ഫീസിനത്തിൽ ഒരു വൻതുക വിദേശനാണ്യമായി ചെലവഴിക്കുന്നതും.
ഈ അടുത്തകാലം വരെ നമ്മുടെ റിസർവ് ബാങ്കിന്റെ ഗവർണർ ആയിരുന്ന ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രഫസർ രഘുറാം രാജൻ ഈയിടെ എഴുതി, അദ്ദേഹത്തിന്റെ യൂണിവേഴ്സിറ്റി ഇക്കൊല്ലം സാന്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് പ്രോഗ്രാമിനായി കർശനമായ പരീക്ഷകളിലൂടെ 12 പേരെ തെരഞ്ഞെടുത്തപ്പോൾ അതിൽ ആറു പേരും ചൈനയിൽനിന്നുള്ള വിദ്യാർഥികളായിരുന്നു എന്ന്. ഇന്ത്യയിൽനിന്നുവന്ന ഒരാൾക്കുപോലും അവിടെ കയറിപ്പറ്റാൻ കഴിഞ്ഞില്ല.
ചുരുക്കത്തിൽ നമ്മുടെ യൂണിവേഴ്സിറ്റി സിലബസ്, അധ്യയന രീതികൾ, അധ്യാപകരുടെ പ്രതിബദ്ധത, കുട്ടികളുടെ ആവേശപൂർവമായ താല്പര്യം, പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം തുടങ്ങിയ എല്ലാ മേഖലകളിലും നാം പിറകോട്ടായിരിക്കുന്നു. സ്വതന്ത്രമായ ചിന്ത ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മൗലികമായ ഗവേഷണം ഒട്ടുമില്ല. ആശയങ്ങളുടെ വിനിമയം വിരളം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉരുത്തിരിയുന്ന പുതിയ അറിവുകളും വികസിപ്പിച്ചെടുക്കുന്ന പുതിയ ടെക്നോളജികളും ഒരുപക്ഷേ നമുക്ക് പകർത്തിയെടുക്കാൻ കഴിയുമായിരിക്കാം.
പുതിയ ആശയങ്ങൾ ഉരുവാക്കിയെടുത്തു ലോകത്തിനു സംഭാവന ചെയ്യുകയും പേറ്റന്റുകൾ നേടിയെടുത്തു ലാഭം സന്പാദിക്കുകയും ചെയ്യേണ്ട സമയത്ത് നാം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുവപ്പുനാടയിൽ കുരുക്കി ഞെരുക്കുന്നു. പഴഞ്ചനായി കഴിഞ്ഞ നമ്മുടെ നയങ്ങളെയും ഉന്നത വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്ന സംഘടനകളെയുമെല്ലാം പുനഃസംവിധാനം ചെയ്യേണ്ടിയിരിക്കുന്നു.
വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെയും അധ്യാപകരെയും നമ്മുടെ യൂണിവേഴ്സിറ്റികളിൽ പ്രവേശിപ്പിച്ചു പഠിക്കാനും പഠിപ്പിക്കാനും അവസരം നൽകണം. അവരോട് ഇടപഴകി നമ്മുടെ അധ്യാപകരും വിദ്യാർഥികളും പുതിയ കാര്യങ്ങൾ മനസിലാക്കാൻ തയാറാകണം. പുതിയ അധ്യയന ഉപാധികൾ നമ്മുടെ അധ്യാപകർക്ക് പരിചിതമാക്കണം.
നമ്മുടെ യുജിസിയോടൊപ്പം ഇന്ത്യൻ മെഡിക്കൽ കൗണ്സിൽ, ഓൾ ഇന്ത്യ കൗണ്സിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ കൗണ്സിൽ (എഐസിടിഇ) ഇവയെല്ലാം ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. അഴിമതിയും കൈക്കൂലിയും വാഴുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനശൈലിയിലും മാറ്റം വരുത്തണം. സുതാര്യമായവിധത്തിൽ ഇവ പ്രവർത്തിക്കുന്നതോടൊപ്പം നമ്മുടെ സ്വാശ്രയ സ്ഥാപനങ്ങളും പണം കറന്നെടുക്കുന്ന ബിസിനസ് സംരംഭങ്ങൾ എന്ന സ്വഭാവത്തിൽ മാറ്റമുണ്ടായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവന നൽകാൻ പ്രാപ്തിയുള്ള സ്ഥാപനങ്ങളായി ഉയരണം.