ഫിലഡൽഫിയ: ഫിലഡൽഫിയയിലെ വാലിഫോർജ് കണ്വൻഷൻ സെന്ററിൽ ശനിയാഴ്ച വൈകുന്നേരം നടന്ന പ്രഢഗംഭീരമായ ചടങ്ങിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി മൂന്നുദിവസങ്ങളിലായി നടന്നുവന്ന അമേരിക്കൻ മലയാളികളുടെ സംഗമത്തിനു പരിസമാപ്തി കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയേയും മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചർ , കടകന്പള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, വി.പി. സജീന്ദ്രൻ, ഇന്ത്യൻ കോണ്സുലേറ്റിലെ കോണ്സൽ ദേവദാസൻ നായർ, സാഹിത്യകാരൻ കെ.പി. രാമനുണ്ണി, കോന്നി അഡ്വ. സനൽകുമാർ, നോർക്ക വൈസ് ചെയർമാൻ വരദ രാജൻ, ഗുരു രെഗ്നം തുടങ്ങി നിരവധി രാഷ്ട്രീയ മത സാഹിത്യ നേതാക്കളെയും ഒരേ വേദിയിൽ അണിനിരന്ന സമാപന സമ്മേളനം അമേരിക്കൻ മലയാളികളുടെ അഭിമാന മുഹൂർത്തമായിരുന്നു.
നടി ഷീലയും മുകേഷും നയിച്ച സഗസന്ധ്യ വേറിട്ടൊരു അനുഭവമായി മാറി. മികവുറ്റ രീതിയിൽ ജനഹൃദയം കവർന്നാണ് കണ്വൻഷൻ കൊടിയിറങ്ങിയത്. പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കണ്വൻഷൻ ചെയർ മാധവൻ ബി. നായർ എന്നിവർക്കും ഭാരവാഹികൾക്കും. ഡോ. അനിരുദ്ധൻ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ത്യാഗപൂർണായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ വികാരനിർഭരമായ ഓർമ്മകളിലൂടെ സദസിനു പരിചയപ്പെടുത്തി.
ഭാഷയും സംസ്കാരവുമാനു നമ്മുടെ മേൽവിലാസം. അതില്ലാതായാൽ നാം മേൽ വിലാസമില്ലാത്തവരാകും. അതിനാൽ പുതിയ തലമുറയെ നാടുമായി ബന്ധിപ്പിക്കാൻ ഭാഷയും സംസ്കാരവും കൈമാറാൻ ഫൊക്കാന പോലുള്ള സംഘടനകൾ ശ്രമിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചർ , കടകന്പള്ളി സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പഠിച്ചു അതിനു പരിഹാരം കാണണമെന്നും ഇനിയും മലയാളികൾ പ്രവാസ ജീവിതത്തിനു പുതിയ മേച്ചിൽ പുറങ്ങൾ കണ്ടു പിടിക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും. പിആർഒ ശ്രീകുമാർ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.പ്രസിഡന്റ് ഇലക്റ്റ് മാധവൻ നായർ , ഫൊക്കാന വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ട്രഷറർ ഷാജി വർഗീസ്, പോൾ കറുകപ്പള്ളിൽ,ഡോ. മാത്യു വർഗീസ്, എബ്രഹാം കളത്തിൽ, ഷിബു വെണ്മണി , സണ്ണി മറ്റമന, ലീലാ മാരേട്ട് , ടെറൻസോണ് തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജോർജ് വർഗീസ് ആയിരുന്നു സമാപന പരിപായിലെ അവതാരകൻ. ഡോ. രഞ്ജിത്ത് പിള്ള, തുന്പി അൻസൂദ് എന്നിവർ എംസിമാർ ആയി പ്രവർത്തിച്ചു.
ആസംസകൾക്ക് ശേഷം വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. ഫൊക്കാനയുടെ ബഹുമതി ഫലകം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രസിഡന്റ് തന്പി ചാക്കോ നൽകി. ചെന്നിത്തലയുടെ പുത്രൻ ഐഎഎസ് നേടിയ രമിത്തിനെയും ഫലകം നൽകി ആദരിച്ചു. വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നല്കി. ഫൊകാനയുടെ അവാർഡുകളും സമ്മാനിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
നടി ഷീലയും മുകേഷും നയിച്ച സഗസന്ധ്യ വേറിട്ടൊരു അനുഭവമായി മാറി. മികവുറ്റ രീതിയിൽ ജനഹൃദയം കവർന്നാണ് കണ്വൻഷൻ കൊടിയിറങ്ങിയത്. പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കണ്വൻഷൻ ചെയർ മാധവൻ ബി. നായർ എന്നിവർക്കും ഭാരവാഹികൾക്കും. ഡോ. അനിരുദ്ധൻ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ത്യാഗപൂർണായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ വികാരനിർഭരമായ ഓർമ്മകളിലൂടെ സദസിനു പരിചയപ്പെടുത്തി.
ഭാഷയും സംസ്കാരവുമാനു നമ്മുടെ മേൽവിലാസം. അതില്ലാതായാൽ നാം മേൽ വിലാസമില്ലാത്തവരാകും. അതിനാൽ പുതിയ തലമുറയെ നാടുമായി ബന്ധിപ്പിക്കാൻ ഭാഷയും സംസ്കാരവും കൈമാറാൻ ഫൊക്കാന പോലുള്ള സംഘടനകൾ ശ്രമിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചർ , കടകന്പള്ളി സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പഠിച്ചു അതിനു പരിഹാരം കാണണമെന്നും ഇനിയും മലയാളികൾ പ്രവാസ ജീവിതത്തിനു പുതിയ മേച്ചിൽ പുറങ്ങൾ കണ്ടു പിടിക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും. പിആർഒ ശ്രീകുമാർ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.പ്രസിഡന്റ് ഇലക്റ്റ് മാധവൻ നായർ , ഫൊക്കാന വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ട്രഷറർ ഷാജി വർഗീസ്, പോൾ കറുകപ്പള്ളിൽ,ഡോ. മാത്യു വർഗീസ്, എബ്രഹാം കളത്തിൽ, ഷിബു വെണ്മണി , സണ്ണി മറ്റമന, ലീലാ മാരേട്ട് , ടെറൻസോണ് തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജോർജ് വർഗീസ് ആയിരുന്നു സമാപന പരിപായിലെ അവതാരകൻ. ഡോ. രഞ്ജിത്ത് പിള്ള, തുന്പി അൻസൂദ് എന്നിവർ എംസിമാർ ആയി പ്രവർത്തിച്ചു.
ആസംസകൾക്ക് ശേഷം വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. ഫൊക്കാനയുടെ ബഹുമതി ഫലകം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രസിഡന്റ് തന്പി ചാക്കോ നൽകി. ചെന്നിത്തലയുടെ പുത്രൻ ഐഎഎസ് നേടിയ രമിത്തിനെയും ഫലകം നൽകി ആദരിച്ചു. വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നല്കി. ഫൊകാനയുടെ അവാർഡുകളും സമ്മാനിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ