റിയാദ്: രണ്ടു വൃക്കകളും തകരാറിലായ കക്കോടി ഗ്രാമപഞ്ചായത്തിലെ മോരീക്കര കാരറ്റുപറന്പ് കോളനിയിൽ താമസിക്കുന്ന മനോഹരൻ, സുധ ദന്പതികളുടെ ഏക മകനായ പന്ത്രണ്ടുവയസുകാരൻ അഭിനവ് വളരെ കാലമായി വൃക്ക സംബന്ധമായ രോഗങ്ങളാൽ കഷ്ടപ്പെടുകയാണ്. വൃക്ക മാറ്റി വയ്ക്കുകയല്ലതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്നാണ് മെഡിക്കൽ കോളേജ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
തറവാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ നിർധന കുടുംബത്തിനുള്ള സാന്ത്വന സഹായം തറവാട് അംഗങ്ങളായ ഷംന ശശിയും മിഥുനും ചേർന്ന് അഭിനവിന്റെ വീട്ടിലെത്തി കൈമാറി. എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാകണമെന്നും അഭിനവ് സാധാരണ ജീവിതത്തിലേക്ക് എത്തട്ടേയെന്നും പ്രത്യാശിക്കുന്നു.
തറവാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ നിർധന കുടുംബത്തിനുള്ള സാന്ത്വന സഹായം തറവാട് അംഗങ്ങളായ ഷംന ശശിയും മിഥുനും ചേർന്ന് അഭിനവിന്റെ വീട്ടിലെത്തി കൈമാറി. എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാകണമെന്നും അഭിനവ് സാധാരണ ജീവിതത്തിലേക്ക് എത്തട്ടേയെന്നും പ്രത്യാശിക്കുന്നു.