ദൈവത്തെ തൊട്ടവരും ദൈവം തൊടുന്നവരുമാണ് അനുഗ്രഹീതർ. തോമാശ്ലീഹാ ഈശോയുടെ തിരുമുറിവിൽ തൊടാൻ ആഗ്രഹിച്ചു, എന്നാൽ വി. അൽഫോൻസാമ്മയെ അവളുടെ സഹനത്തിലൂടെ ദൈവം തൊട്ടു. വി. കുർബാനയിൽ തോമാശ്ലീഹായെപ്പോലെ നാം ഈശോയെ തൊടുന്പോൾ നമുടെ ജീവിതക്ലേശങ്ങളിലൂടെ വി. അൽഫോൻസാമ്മയെപ്പോലെ ദൈവം നമ്മളെയും തൊടുന്നെന്ന് വചനസന്ദേശത്തിൽ അദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.
വി. കുർബാനയുടെ സമാപനത്തിൽ ലദീഞ്ഞ് പ്രാർഥനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു. സമാപന ആശീർവാദത്തിനുശേഷം ചെണ്ടമേള കലാപ്രകടനം നടന്നു. തുടർന്നു നടന്ന സ്നേഹവിരുന്നിലും പങ്കുചേർന്നാണ് വിശ്വാസികൾ പിരിഞ്ഞത്. അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നെള്ളിക്കുന്നതിനും സൗകര്യമേർപ്പെടുത്തിയിരുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ ഭക്തിപൂർവം തിരുനാളിൽ പങ്കുചേർന്നു. തിരുനാൾ കർമങ്ങൾക്ക് വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാര·ാർ, കമ്മിറ്റിയംഗങ്ങൾ, പ്രസുദേന്തിമാർ, മതാധ്യാപകർ, ആൾത്താര ശുശ്രൂഷകർ, ഗായകസംഘം, വിമെൻസ് ഫോറം, വോളണ്ടിയേഴ്സ് തുടങ്ങിയവർ നേത്യത്വം നൽകി.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്