സാങ്കേതികവിദ്യ മനുഷ്യരാശിക്കു ധാരാളം നന്മ ചെയ്യാൻ കെല്പുള്ള ഒന്നാണ്. എന്നാൽ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അത് ഒരുപാട് ദോഷവും ചെയ്യും. കഴിഞ്ഞ ആഴ്ച പാർലമെന്റ് ചർച്ച ചെയ്തത് എങ്ങനെ സാങ്കേതികവിദ്യയെ ചില തൽപരകക്ഷികൾ ദുരുപയോഗം ചെയ്യുന്നു എന്നും അക്രമങ്ങൾക്കു പ്രചോദിപ്പിക്കുന്നു എന്നുമാണ്.
മൈക്രോപ്രോസസറുകളിൽ തുടങ്ങി ആദ്യകാല ഇന്റർനെറ്റിലും സെല്ലുലാറിലും ഒക്കെയായി എന്റെ ജീവിതം ഏതാണ്ട് പൂർണമായും സാങ്കേതിക വിദ്യയുടെ ലോകത്തായിരുന്നു. ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും സിലിക്കൺ വാലിയിൽ ആദ്യകാല ഇന്റർനെറ്റിന്റെ ലോകത്തു ജോലി ചെയ്ത ഒരാൾ എന്ന നിലയിൽ, സാങ്കേതിക വിദ്യക്ക്, വിശിഷ്യാ ഇന്റർനെറ്റിന് ഈ ലോകത്തു വരുത്താൻ കഴിയുന്ന നല്ല മാറ്റങ്ങൾ ധാരാളം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഇന്റർനെറ്റ് അതിന്റെ സ്വതന്ത്രവും സുതാര്യവുമായ സ്വഭാവംകൊണ്ട് അതിശക്തമായി വളർന്ന് ഉപയോക്താക്കളുടെ ജീവിതം മുതൽ സർക്കാർ സേവനങ്ങളടക്കം ഏതാണ്ടെല്ലാ മേഖലകളെയും സ്പർശിച്ചു കഴിഞ്ഞു.
ഫേസ്ബുക്ക്, വാട്സാപ്പ്, ഗൂഗിൾ തുടങ്ങി ഇന്റർനെറ്റിൽ അധിഷ്ഠിതമായി നിൽക്കുന്ന മെസഞ്ചർ അപ്ളിക്കേഷനുകൾ സന്ദേശം അയയ്ക്കാനോ തിരയാനോ ഉള്ള സംവിധാനം ഉപയോക്താക്കൾക്ക് നൽകുന്നതിനെ ഉപയോഗപ്പെടുത്താനുള്ള ഇടമായി ഇന്റർനെറ്റിനെ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഴിമതികളിൽ നിന്നു മാറിനിൽക്കാനും സാമ്പത്തിക മേഖലയിലും മറ്റു നവീന മേഖലകളിലും ആഗോള നേതൃസ്ഥാനത്തേക്ക് കുതിച്ചു ചാടുവാനും താല്പര്യപ്പെടുന്ന നമ്മുടേതുപോലുള്ള ഒരു രാജ്യത്തിന് വിവരസാങ്കേതികതയോടു കൂറു പുലർത്തുക എന്നത് പരമ പ്രധാനമാണ്. ഭരണതലത്തിലുള്ള ആരോഗ്യപരമായ മാറ്റങ്ങൾക്കും പൗരന്മാരെ ശക്തീകരിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും ഒക്കെ വലിയ സംഭാവനകൾ സാങ്കേതിക വിദ്യക്കു നൽകാൻ കഴിയും എന്ന് തിരിച്ചറിഞ്ഞു നരേന്ദ്ര മോദി സർക്കാർ സാങ്കേതിക വിദ്യയെ സർക്കാരിന്റെ അവിഭാജ്യ ഘടകമായി തുടക്കം മുതലേ ഉൾപ്പെടുത്തുകയുണ്ടായി.
എന്നാൽ, സാങ്കേതിക വിദ്യയുടെ മഹത്വങ്ങളെ ദുരുപയോഗം ചെയ്യുന്ന വിഭാഗങ്ങളും സജീവമാണ്. ഇന്റർനെറ്റിന്റെയും വിവര സാങ്കേതിക വിദ്യയുടെയും സാധ്യതകളെ കുറ്റവാളികളും അക്രമകാരികളും അരാജക വാദികളും തീവ്രവാദികളും പിന്നെ പുതുതായി ആവിർഭവിച്ച ചില പുതിയ ഗ്രൂപ്പുകളും അസ്വസ്ഥതകളും കലാപങ്ങളും സൃഷ്ടിക്കാനായി ഉപയോഗിക്കുകയാണ്. ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ടത് അവശ്യമാണ്.
സാങ്കേതിക വിദ്യ തെറ്റായ കൈകളിലേക്ക് എത്തുമ്പോൾ അത് തിന്മകളുടെ ആക്കം കൂട്ടുന്നു. ഇത്തരത്തിൽ ദുരുദ്ദേശ്യത്തോടെയുള്ള സാമൂഹിക മാധ്യമ പ്രചാരണങ്ങൾ ധാരാളം വന്നിട്ടുണ്ട്. സൈനികർ ഇനി മുതൽ സ്വന്തം പണം ചെലവാക്കി സിവിലിയൻ വസ്ത്രങ്ങൾ വാങ്ങുന്ന സ്ഥലങ്ങളിൽനിന്നു യൂണിഫോം വാങ്ങണം എന്നായിരുന്നു ഒരു വ്യാജവാർത്ത. 2018 ജനുവരി 20 മുതൽ ബാങ്കുകൾ എല്ലാ സൗജന്യ സേവനങ്ങളും നിർത്തലാക്കുന്നു എന്നായിരുന്നു മറ്റൊരു വ്യാജ വാർത്ത. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്ന പേരിൽ ഉണ്ടായ തെറ്റായ വാർത്തകൾ വാട്സാപ്പിലൂടെ പരക്കുകയും ഭയചകിതരായി ജനങ്ങൾ രണ്ടു ഡസൻ നിരപരാധികളെ കൂട്ടംകൂടി തല്ലിക്കൊല്ലുകയും ചെയ്തു. അതോടുകൂടി ആൾക്കൂട്ട കൊലപാതകങ്ങൾക്ക് നേരെ ശക്തമായ നടപടിയെടുക്കാൻ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. ഇത്തരത്തിലുള്ള ഇന്റർനെറ്റ് ദുരുപയോഗം അപകടകരമാണ്.
സർക്കാരിന് ഈ വിഷയത്തിൽ ഞാൻ നൽകുന്ന ശിപാർശകൾ ഇവയാണ്.
1. വാട്സാപ്പ് ഇപ്പോൾ ചെയ്യാൻ ആരംഭിച്ചതുപോലെ എല്ലാ ഫോർവേഡ് സന്ദേശങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ മറ്റു ഇടനില അപ്ലിക്കേഷനുകളോടും ആവശ്യപ്പെടുക.
2. നമ്മുടെ സാമ്പത്തിക രംഗവും ജീവിതങ്ങളും കൂടുതൽ ഡിജിറ്റൈസ് ചെയ്യപ്പെടുമ്പോൾ സമൂഹ മാധ്യമങ്ങളിലും എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നും ഉപയോക്താക്കൾ എന്തൊക്കെ നിയമങ്ങക്ക് അനുസൃതമായി ആണ് ഇന്റർനെറ്റ് ലോകത്തു പെരുമാറേണ്ടത് എന്നുമുള്ള നിയമവിദ്യാഭ്യാസംകൂടി നൽകുക.
3. ഇടനിലക്കാരും ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും സുരക്ഷാ ഏജൻസികൾ നിർണയിക്കുന്ന നിയമ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിവരങ്ങൾക്കു മേലുള്ള ലഭ്യത ഉറപ്പു വരുത്തണം.
രാജീവ് ചന്ദ്രശേഖർ എംപി
മൈക്രോപ്രോസസറുകളിൽ തുടങ്ങി ആദ്യകാല ഇന്റർനെറ്റിലും സെല്ലുലാറിലും ഒക്കെയായി എന്റെ ജീവിതം ഏതാണ്ട് പൂർണമായും സാങ്കേതിക വിദ്യയുടെ ലോകത്തായിരുന്നു. ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും സിലിക്കൺ വാലിയിൽ ആദ്യകാല ഇന്റർനെറ്റിന്റെ ലോകത്തു ജോലി ചെയ്ത ഒരാൾ എന്ന നിലയിൽ, സാങ്കേതിക വിദ്യക്ക്, വിശിഷ്യാ ഇന്റർനെറ്റിന് ഈ ലോകത്തു വരുത്താൻ കഴിയുന്ന നല്ല മാറ്റങ്ങൾ ധാരാളം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഇന്റർനെറ്റ് അതിന്റെ സ്വതന്ത്രവും സുതാര്യവുമായ സ്വഭാവംകൊണ്ട് അതിശക്തമായി വളർന്ന് ഉപയോക്താക്കളുടെ ജീവിതം മുതൽ സർക്കാർ സേവനങ്ങളടക്കം ഏതാണ്ടെല്ലാ മേഖലകളെയും സ്പർശിച്ചു കഴിഞ്ഞു.
ഫേസ്ബുക്ക്, വാട്സാപ്പ്, ഗൂഗിൾ തുടങ്ങി ഇന്റർനെറ്റിൽ അധിഷ്ഠിതമായി നിൽക്കുന്ന മെസഞ്ചർ അപ്ളിക്കേഷനുകൾ സന്ദേശം അയയ്ക്കാനോ തിരയാനോ ഉള്ള സംവിധാനം ഉപയോക്താക്കൾക്ക് നൽകുന്നതിനെ ഉപയോഗപ്പെടുത്താനുള്ള ഇടമായി ഇന്റർനെറ്റിനെ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഴിമതികളിൽ നിന്നു മാറിനിൽക്കാനും സാമ്പത്തിക മേഖലയിലും മറ്റു നവീന മേഖലകളിലും ആഗോള നേതൃസ്ഥാനത്തേക്ക് കുതിച്ചു ചാടുവാനും താല്പര്യപ്പെടുന്ന നമ്മുടേതുപോലുള്ള ഒരു രാജ്യത്തിന് വിവരസാങ്കേതികതയോടു കൂറു പുലർത്തുക എന്നത് പരമ പ്രധാനമാണ്. ഭരണതലത്തിലുള്ള ആരോഗ്യപരമായ മാറ്റങ്ങൾക്കും പൗരന്മാരെ ശക്തീകരിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും ഒക്കെ വലിയ സംഭാവനകൾ സാങ്കേതിക വിദ്യക്കു നൽകാൻ കഴിയും എന്ന് തിരിച്ചറിഞ്ഞു നരേന്ദ്ര മോദി സർക്കാർ സാങ്കേതിക വിദ്യയെ സർക്കാരിന്റെ അവിഭാജ്യ ഘടകമായി തുടക്കം മുതലേ ഉൾപ്പെടുത്തുകയുണ്ടായി.
എന്നാൽ, സാങ്കേതിക വിദ്യയുടെ മഹത്വങ്ങളെ ദുരുപയോഗം ചെയ്യുന്ന വിഭാഗങ്ങളും സജീവമാണ്. ഇന്റർനെറ്റിന്റെയും വിവര സാങ്കേതിക വിദ്യയുടെയും സാധ്യതകളെ കുറ്റവാളികളും അക്രമകാരികളും അരാജക വാദികളും തീവ്രവാദികളും പിന്നെ പുതുതായി ആവിർഭവിച്ച ചില പുതിയ ഗ്രൂപ്പുകളും അസ്വസ്ഥതകളും കലാപങ്ങളും സൃഷ്ടിക്കാനായി ഉപയോഗിക്കുകയാണ്. ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ടത് അവശ്യമാണ്.
സാങ്കേതിക വിദ്യ തെറ്റായ കൈകളിലേക്ക് എത്തുമ്പോൾ അത് തിന്മകളുടെ ആക്കം കൂട്ടുന്നു. ഇത്തരത്തിൽ ദുരുദ്ദേശ്യത്തോടെയുള്ള സാമൂഹിക മാധ്യമ പ്രചാരണങ്ങൾ ധാരാളം വന്നിട്ടുണ്ട്. സൈനികർ ഇനി മുതൽ സ്വന്തം പണം ചെലവാക്കി സിവിലിയൻ വസ്ത്രങ്ങൾ വാങ്ങുന്ന സ്ഥലങ്ങളിൽനിന്നു യൂണിഫോം വാങ്ങണം എന്നായിരുന്നു ഒരു വ്യാജവാർത്ത. 2018 ജനുവരി 20 മുതൽ ബാങ്കുകൾ എല്ലാ സൗജന്യ സേവനങ്ങളും നിർത്തലാക്കുന്നു എന്നായിരുന്നു മറ്റൊരു വ്യാജ വാർത്ത. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്ന പേരിൽ ഉണ്ടായ തെറ്റായ വാർത്തകൾ വാട്സാപ്പിലൂടെ പരക്കുകയും ഭയചകിതരായി ജനങ്ങൾ രണ്ടു ഡസൻ നിരപരാധികളെ കൂട്ടംകൂടി തല്ലിക്കൊല്ലുകയും ചെയ്തു. അതോടുകൂടി ആൾക്കൂട്ട കൊലപാതകങ്ങൾക്ക് നേരെ ശക്തമായ നടപടിയെടുക്കാൻ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. ഇത്തരത്തിലുള്ള ഇന്റർനെറ്റ് ദുരുപയോഗം അപകടകരമാണ്.
സർക്കാരിന് ഈ വിഷയത്തിൽ ഞാൻ നൽകുന്ന ശിപാർശകൾ ഇവയാണ്.
1. വാട്സാപ്പ് ഇപ്പോൾ ചെയ്യാൻ ആരംഭിച്ചതുപോലെ എല്ലാ ഫോർവേഡ് സന്ദേശങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ മറ്റു ഇടനില അപ്ലിക്കേഷനുകളോടും ആവശ്യപ്പെടുക.
2. നമ്മുടെ സാമ്പത്തിക രംഗവും ജീവിതങ്ങളും കൂടുതൽ ഡിജിറ്റൈസ് ചെയ്യപ്പെടുമ്പോൾ സമൂഹ മാധ്യമങ്ങളിലും എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നും ഉപയോക്താക്കൾ എന്തൊക്കെ നിയമങ്ങക്ക് അനുസൃതമായി ആണ് ഇന്റർനെറ്റ് ലോകത്തു പെരുമാറേണ്ടത് എന്നുമുള്ള നിയമവിദ്യാഭ്യാസംകൂടി നൽകുക.
3. ഇടനിലക്കാരും ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും സുരക്ഷാ ഏജൻസികൾ നിർണയിക്കുന്ന നിയമ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിവരങ്ങൾക്കു മേലുള്ള ലഭ്യത ഉറപ്പു വരുത്തണം.
രാജീവ് ചന്ദ്രശേഖർ എംപി