ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം
കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുന്നു എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ക്രൈസ്തവസഭയിലെ പരിശുദ്ധമായ കുന്പസാരമെന്ന കൂദാശയെക്കുറിച്ചുള്ള ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം.
കുന്പസാരം നിരോധിക്കണമെന്നോ സ്ത്രീകളെ പുരുഷന്മാരായ വൈദികർ കുന്പസാരിപ്പിക്കുന്നത് നിരോധിക്കണമെന്നോ ഉള്ള വനിതാ കമ്മീഷന്റെ നിർദേശം അജ്ഞതകൊണ്ടാണെങ്കിൽ കാര്യങ്ങൾ നന്നായി മനസിലാക്കി അബദ്ധം ഏറ്റുപറഞ്ഞ് ഉന്നതമായൊരു ദേശീയ പദവിയുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാൻ വനിതാ കമ്മീഷൻ തയാറാകണം. മറിച്ച്, ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തെയും മതസ്വാതന്ത്ര്യത്തെയും നിഷേധിച്ചുകൊണ്ട് ഒരു മതത്തിന്റെ തികച്ചും ആധ്യാത്മികവും ആഭ്യന്തരവും അതീവഗൗരവമുള്ളതുമായ കാര്യത്തിൽ ഇടപെടുന്നതിനെ ന്യായീകരിക്കാനാണു തുനിയുന്നതെങ്കിൽ ഇങ്ങനെയൊരു പദവിക്ക് അർഹതയില്ലെന്നു പറയേണ്ടിവരും.
കുന്പസാരമെന്ന കൂദാശയെക്കുറിച്ച് വിവിധ ക്രൈസ്തവ സഭകളിൽ വ്യത്യസ്തമായ ചില നിലപാടുകളുണ്ടെങ്കിലും രഹസ്യക്കുന്പസാരത്തിലെ വിവരങ്ങൾ ജീവൻ ഹോമിക്കേണ്ടിവന്നാലും വെളിപ്പെടുത്താൻ പാടില്ലെന്നുള്ളതാണു കത്തോലിക്കാ സഭയുടെ കർക്കശമായ നിയമം. ഈ നിയമം ലംഘിക്കുന്നവർക്കു കടുത്ത ശിക്ഷതന്നെയാണു സഭ കല്പിക്കുന്നത്.
കുന്പസാരരഹസ്യം അലംഘനീയമാണ്. തന്മൂലം വാക്കാലോ അടയാളത്താലോ മറ്റേതെങ്കിലും വിധത്തിലോ, എന്തു കാര്യത്തിനായാലും അനുതാപിയെ വെളിപ്പെടുത്തുന്നതിൽനിന്നു കുന്പസാരക്കാരൻ ശ്രദ്ധാപൂർവം ഒഴിഞ്ഞുനിൽക്കേണ്ടതാണ്. (കാനോന 733/1)
അനുതാപിക്കു ദോഷകരമാകുമെങ്കിൽ- വെളിപ്പെടുത്തലിന്റെ അപകടം ഒഴിവാക്കപ്പെട്ടിരുന്നാൽപ്പോലും- കുന്പസാരത്തിൽനിന്നു ലഭിച്ച അറിവ് ഉപയോഗപ്പെടുത്തുന്നതിൽനിന്ന് കുന്പസാരക്കാരനെ പൂർണമായും തടഞ്ഞിരിക്കുന്നു. (കാനോന 734/1)
പാപങ്ങളെക്കുറിച്ച് ഏതെങ്കിലും കാലത്ത് കുന്പസാരത്തിൽ തനിക്കു ലഭിച്ച അറിവ് അധികാരത്തിലായിരിക്കുന്ന ഒരാൾ ബാഹ്യഭരണത്തിനായി ഒരു വിധത്തലും ഉപയോഗിക്കാൻ പാടില്ല. (കാനോന 734/2)
ഇപ്രകാരം കർക്കശമായ നിയമങ്ങളാണു കുന്പസാരരഹസ്യം പാലിക്കുന്നതു സംബന്ധിച്ച് കത്തോലിക്കാ സഭയുടെ നിയമസംഹിതയിലുള്ളത്.
പാപം മോചിക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളു എന്നു സഭ ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ, ഈ അധികാരം സഭയിലൂടെ നിർവഹിക്കാൻ ദൈവം സഭയെ തന്റെ ഉപകരണമാക്കിയിക്കുന്നു എന്നതിനു സുവിശേഷംതന്നെ സാക്ഷിയാണ്. ഈശോ പത്രോസിനോടു പറഞ്ഞു: സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും (മത്താ 16:19). ഈശോ പത്രോസ് വഴി സഭയ്ക്കു നൽകിയ ഈ അധികാരം പൗരോഹിത്യ ശുശ്രൂഷയിലൂടെയാണു സഭയിൽ തുടരുന്നത്. അതിനാൽ അനുതാപിയുടെ കുന്പസാരം കേൾക്കുകയും പാപം മോചിക്കുകയുംചെയ്യുന്ന വൈദികൻ ദൈവത്തിന്റെ അധികാരത്തിലാണ് അതുചെയ്യുന്നത്; തന്റെ സ്വന്തം അധികാരത്താലല്ല.
കത്തോലിക്കാ സഭയിലെ കൂദാശകളെല്ലാം ഇപ്രകാരം ദൈവത്തിന്റെ പ്രവൃത്തികളാണ്. അതിനു പുരോഹിതരെ തന്റെ ഉപകരണങ്ങളാക്കുകയാണ്. സഭയുടെ ആരാധനക്രമത്തിന്റെ കേന്ദ്രമായ വിശുദ്ധ കുദാശകളിൽ ഈശോ അദൃശ്യനായി അരൂപിയിൽ സന്നിഹിതനായിരിക്കുന്നു എന്നതാണു സഭയുടെ ശക്തിസ്രോതസ്. ക്രൈസ്തവ വിശ്വാസത്തിന്റെയും സഭയുടെയും അടിത്തറയാണിത്. ഈ അടിത്തറയെ ഇളക്കാൻ സഭയ്ക്കുള്ളിലോ സഭയ്ക്കു പുറത്തോ ആർക്കെങ്കിലും അധികാരമുണ്ടെന്നു സഭ വിശ്വസിക്കുന്നില്ല.
മതവിശ്വാസത്തിന്റെ അടിത്തറയെ- ഏതു മതത്തിന്റേതായാലും- ആദരിക്കുന്ന, സംരക്ഷിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ത്യയുടെ മതേതരത്വം. അതംഗീകരിക്കുന്നതാകണം എല്ലാ ഭരണസംവിധാനങ്ങളും. അപ്പോഴാണു രാജ്യത്തു പരസ്പര വിശ്വാസവും സമാധാനവും കൈവരുന്നത്.
കുന്പസാരംപോലെയുള്ള മതത്തിന്റെ വിശ്വാസവിഷയങ്ങൾ പൊതുവേദിയിൽ വിവാദവിഷയമാക്കേണ്ടതല്ല. അവ കൈകാര്യം ചെയ്യാൻ അവയുടേതായ നിയമാനുസൃത സംവിധാനങ്ങളുണ്ട്.
ചാനൽ ചർച്ചകളും പാനൽ ചർച്ചകളുമൊന്നുമല്ല ഇവിടെ വേണ്ടത്. എന്തും ഏതും എങ്ങനെയും എവിടെയും വിവാദവിഷയമാക്കി ചിന്താക്കുഴപ്പവും അസ്വസ്ഥതകളും സൃഷ്ടിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടരുത്. പക്വതയോടും വിവേകത്തോടുംകൂടി പ്രതികരിക്കാൻ ഏവർക്കും സാധിക്കണം. സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനുംആയിരിക്കട്ടെ.
കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുന്നു എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ക്രൈസ്തവസഭയിലെ പരിശുദ്ധമായ കുന്പസാരമെന്ന കൂദാശയെക്കുറിച്ചുള്ള ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം.
കുന്പസാരം നിരോധിക്കണമെന്നോ സ്ത്രീകളെ പുരുഷന്മാരായ വൈദികർ കുന്പസാരിപ്പിക്കുന്നത് നിരോധിക്കണമെന്നോ ഉള്ള വനിതാ കമ്മീഷന്റെ നിർദേശം അജ്ഞതകൊണ്ടാണെങ്കിൽ കാര്യങ്ങൾ നന്നായി മനസിലാക്കി അബദ്ധം ഏറ്റുപറഞ്ഞ് ഉന്നതമായൊരു ദേശീയ പദവിയുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാൻ വനിതാ കമ്മീഷൻ തയാറാകണം. മറിച്ച്, ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തെയും മതസ്വാതന്ത്ര്യത്തെയും നിഷേധിച്ചുകൊണ്ട് ഒരു മതത്തിന്റെ തികച്ചും ആധ്യാത്മികവും ആഭ്യന്തരവും അതീവഗൗരവമുള്ളതുമായ കാര്യത്തിൽ ഇടപെടുന്നതിനെ ന്യായീകരിക്കാനാണു തുനിയുന്നതെങ്കിൽ ഇങ്ങനെയൊരു പദവിക്ക് അർഹതയില്ലെന്നു പറയേണ്ടിവരും.
കുന്പസാരമെന്ന കൂദാശയെക്കുറിച്ച് വിവിധ ക്രൈസ്തവ സഭകളിൽ വ്യത്യസ്തമായ ചില നിലപാടുകളുണ്ടെങ്കിലും രഹസ്യക്കുന്പസാരത്തിലെ വിവരങ്ങൾ ജീവൻ ഹോമിക്കേണ്ടിവന്നാലും വെളിപ്പെടുത്താൻ പാടില്ലെന്നുള്ളതാണു കത്തോലിക്കാ സഭയുടെ കർക്കശമായ നിയമം. ഈ നിയമം ലംഘിക്കുന്നവർക്കു കടുത്ത ശിക്ഷതന്നെയാണു സഭ കല്പിക്കുന്നത്.
കുന്പസാരരഹസ്യം അലംഘനീയമാണ്. തന്മൂലം വാക്കാലോ അടയാളത്താലോ മറ്റേതെങ്കിലും വിധത്തിലോ, എന്തു കാര്യത്തിനായാലും അനുതാപിയെ വെളിപ്പെടുത്തുന്നതിൽനിന്നു കുന്പസാരക്കാരൻ ശ്രദ്ധാപൂർവം ഒഴിഞ്ഞുനിൽക്കേണ്ടതാണ്. (കാനോന 733/1)
അനുതാപിക്കു ദോഷകരമാകുമെങ്കിൽ- വെളിപ്പെടുത്തലിന്റെ അപകടം ഒഴിവാക്കപ്പെട്ടിരുന്നാൽപ്പോലും- കുന്പസാരത്തിൽനിന്നു ലഭിച്ച അറിവ് ഉപയോഗപ്പെടുത്തുന്നതിൽനിന്ന് കുന്പസാരക്കാരനെ പൂർണമായും തടഞ്ഞിരിക്കുന്നു. (കാനോന 734/1)
പാപങ്ങളെക്കുറിച്ച് ഏതെങ്കിലും കാലത്ത് കുന്പസാരത്തിൽ തനിക്കു ലഭിച്ച അറിവ് അധികാരത്തിലായിരിക്കുന്ന ഒരാൾ ബാഹ്യഭരണത്തിനായി ഒരു വിധത്തലും ഉപയോഗിക്കാൻ പാടില്ല. (കാനോന 734/2)
ഇപ്രകാരം കർക്കശമായ നിയമങ്ങളാണു കുന്പസാരരഹസ്യം പാലിക്കുന്നതു സംബന്ധിച്ച് കത്തോലിക്കാ സഭയുടെ നിയമസംഹിതയിലുള്ളത്.
പാപം മോചിക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളു എന്നു സഭ ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ, ഈ അധികാരം സഭയിലൂടെ നിർവഹിക്കാൻ ദൈവം സഭയെ തന്റെ ഉപകരണമാക്കിയിക്കുന്നു എന്നതിനു സുവിശേഷംതന്നെ സാക്ഷിയാണ്. ഈശോ പത്രോസിനോടു പറഞ്ഞു: സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും (മത്താ 16:19). ഈശോ പത്രോസ് വഴി സഭയ്ക്കു നൽകിയ ഈ അധികാരം പൗരോഹിത്യ ശുശ്രൂഷയിലൂടെയാണു സഭയിൽ തുടരുന്നത്. അതിനാൽ അനുതാപിയുടെ കുന്പസാരം കേൾക്കുകയും പാപം മോചിക്കുകയുംചെയ്യുന്ന വൈദികൻ ദൈവത്തിന്റെ അധികാരത്തിലാണ് അതുചെയ്യുന്നത്; തന്റെ സ്വന്തം അധികാരത്താലല്ല.
കത്തോലിക്കാ സഭയിലെ കൂദാശകളെല്ലാം ഇപ്രകാരം ദൈവത്തിന്റെ പ്രവൃത്തികളാണ്. അതിനു പുരോഹിതരെ തന്റെ ഉപകരണങ്ങളാക്കുകയാണ്. സഭയുടെ ആരാധനക്രമത്തിന്റെ കേന്ദ്രമായ വിശുദ്ധ കുദാശകളിൽ ഈശോ അദൃശ്യനായി അരൂപിയിൽ സന്നിഹിതനായിരിക്കുന്നു എന്നതാണു സഭയുടെ ശക്തിസ്രോതസ്. ക്രൈസ്തവ വിശ്വാസത്തിന്റെയും സഭയുടെയും അടിത്തറയാണിത്. ഈ അടിത്തറയെ ഇളക്കാൻ സഭയ്ക്കുള്ളിലോ സഭയ്ക്കു പുറത്തോ ആർക്കെങ്കിലും അധികാരമുണ്ടെന്നു സഭ വിശ്വസിക്കുന്നില്ല.
മതവിശ്വാസത്തിന്റെ അടിത്തറയെ- ഏതു മതത്തിന്റേതായാലും- ആദരിക്കുന്ന, സംരക്ഷിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ത്യയുടെ മതേതരത്വം. അതംഗീകരിക്കുന്നതാകണം എല്ലാ ഭരണസംവിധാനങ്ങളും. അപ്പോഴാണു രാജ്യത്തു പരസ്പര വിശ്വാസവും സമാധാനവും കൈവരുന്നത്.
കുന്പസാരംപോലെയുള്ള മതത്തിന്റെ വിശ്വാസവിഷയങ്ങൾ പൊതുവേദിയിൽ വിവാദവിഷയമാക്കേണ്ടതല്ല. അവ കൈകാര്യം ചെയ്യാൻ അവയുടേതായ നിയമാനുസൃത സംവിധാനങ്ങളുണ്ട്.
ചാനൽ ചർച്ചകളും പാനൽ ചർച്ചകളുമൊന്നുമല്ല ഇവിടെ വേണ്ടത്. എന്തും ഏതും എങ്ങനെയും എവിടെയും വിവാദവിഷയമാക്കി ചിന്താക്കുഴപ്പവും അസ്വസ്ഥതകളും സൃഷ്ടിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടരുത്. പക്വതയോടും വിവേകത്തോടുംകൂടി പ്രതികരിക്കാൻ ഏവർക്കും സാധിക്കണം. സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനുംആയിരിക്കട്ടെ.