+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവാസി കൊള്ളക്കെതിരേ ജെഎഫ്എ രംഗത്ത്

ന്യൂയോർക്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരെ ജഐഫ്എ രംഗത്തു വന്നു. 22 വർഷങ്ങൾക്കു മുന്പ്, 1996 സെപ്റ്റംബർ 19നു ന്യൂയോർക്ക് സ്റ്റേറ്റിൽ, ന്യൂയോർക്ക് സിറ്റിയുടെ ഭാഗമായ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവാസി കൊള്ളക്കെതിരേ  ജെഎഫ്എ രംഗത്ത്
ന്യൂയോർക്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരെ ജഐഫ്എ രംഗത്തു വന്നു. 22 വർഷങ്ങൾക്കു മുന്പ്, 1996 സെപ്റ്റംബർ 19നു ന്യൂയോർക്ക് സ്റ്റേറ്റിൽ, ന്യൂയോർക്ക് സിറ്റിയുടെ ഭാഗമായ ക്യൂൻസിലെ ഫ്ളഷിംഗിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ, ന്യൂയോർക്കിൽ സ്ഥിരതാമസക്കാരനായിരുന്ന വർഗീസ് തോമസ് എന്ന അമേരിക്കൻ മലയാളി അദ്ദേഹത്തിന്‍റെ എൻആർഇ അക്കൗണ്ടിൽ ഇരുപതിനായിരം (20,000) ഡോളർ നിക്ഷേപിച്ചിരുന്നു. അമേരിക്കയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ ലഭിക്കുമെന്ന കാരണത്താൽ റിട്ടയർമെന്‍റ് ആകുന്പേഴേയ്ക്കും നല്ലൊരു തുക ലഭിക്കുമല്ലോ എന്ന വിശ്വാസത്തിലാണ് അദ്ദേഹം തുക അന്ന് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാൻ കാരണം.

അന്ന് ഒരു ഡോളറിന് 35 രൂപ 25 പൈസ ആയിരുന്നു ബാങ്കിന്‍റെ നിരക്ക്. പ്രസ്തുത തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം വഴുതക്കാട്ടുള്ള ബ്രാഞ്ചിൽ കിട്ടയതായും മൊത്തും ഏഴു ലക്ഷത്തി അയ്യായിരം രൂപ ഉള്ളതായും തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നുള്ള കത്തും അദ്ദേഹത്തിന് ലഭിച്ചു.

പിന്നീട് 1999 മാർച്ച് 20നു തുക 9 ലക്ഷത്തി എണ്‍പത്തിനാലായിരത്തി എണ്ണൂറ്റി എണ്‍പതു രൂപ ലഭിക്കത്തക്ക വിധത്തിൽ ടേം ഡപ്പോസിറ്റാക്കി മാറ്റിയതായും തുക റിന്യൂ ചെയ്തിരിക്കുന്നതിന്‍റെ റിക്കാർഡ് ഒരു കൈപ്പടയിലുള്ള കത്തോടുകൂടി തിരുവനന്തപുരം ബ്രാഞ്ചിന്‍റെ അസിസ്റ്റന്‍റ് ജനറൽ മാനേജർ അദ്ദേഹത്തിന്‍റെ ന്യൂയോർക്കിലുള്ള വിലാസത്തിൽ അയച്ചുകൊടുത്തു.

രണ്ടായിരാമാണ്ടിന്‍റെ തുടകത്തിൽ എല്ലാം കംപ്യൂട്ടറിലേക്ക് ആക്കിക്കൊണ്ടിരിക്കുന്നതായി ഒരു കത്തും ലഭിച്ചിരുന്നു. അന്നുവരെയുള്ള എല്ലാ റിക്കാർഡുകളും കൈപ്പടിയിൽ ആണെഴുതിയിരിക്കുന്നതെന്ന് റിക്കാർഡുകൾ പരിശോധിച്ചപ്പോൾ ഈ ലേഖകന് മനസിലാക്കാൻ കഴിഞ്ഞു. ഇതിനിടെ ബാങ്കിൽ നിന്നും വിവരങ്ങളൊന്നും ലഭിക്കാതെവന്നപ്പോൾ അദ്ദേഹം ഫോണിലൂടെയും ഇമെയിലിലൂടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്രാഞ്ചിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയുണ്ടായി. ഒടുവിൽ അക്കൗണ്ട് നന്പരിൽ ഒരു അക്കം ഇല്ലാത്തതിനാൽ ഡപ്പോസിറ്റ് ചെയ്ത തുക തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് പിന്നീട് മാറി വന്ന ഒരു മാനേജർ പറഞ്ഞുവത്രേ.

ഏതായാലും സംഗതി എന്തോ പന്തികേടുണ്ടെന്നു മനസിലാക്കിയ നിക്ഷേപകൻ കേരളത്തിലുള്ള അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഒടുവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംബുഡ്സ്മാനെക്കൊണ്ട് അന്വേഷിപ്പിച്ചുവെങ്കിലും അങ്ങനെ ഒരു ഡപ്പോസിറ്റോ, അതു സംബന്ധിച്ചുള്ള റിക്കാർഡുകളോ, ഈ തുക ആർക്കെങ്കിലും കൊടുത്തതായിട്ടോ കാണുന്നില്ല എന്ന നിരാശാജനകമായ റിപ്പോർട്ടാണ് അദ്ദേഹത്തിന് കിട്ടിയത്.

സർവ വാതിലുകളും അടഞ്ഞപ്പോൾ, തന്നെ സഹായിക്കാൻ ആരുമില്ലാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നിക്ഷേപകൻ ഈ ലേഖകന്‍റെ അടുക്കൽ സഹായത്തിനായി എത്തിയത്. സർവ റിക്കോർഡുകളും പരിശോധിച്ചപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തെ നിർദാക്ഷിണ്യം തള്ളിക്കളഞ്ഞുപോലെ മനസിലാക്കാൻ സാധിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്ളഷിംഗിലുണ്ടായിരുന്ന ബ്രാഞ്ച് പ്രവർത്തിച്ചിരുന്ന വിലാസം 42 08 മെയിൻ സ്ട്രീറ്റ് , ഫ്ളഷിംഗ്, ന്യൂയോർക്ക് 11355 ആയിരുന്നു. ആ ബ്രാഞ്ച് ഇപ്പോൾ പൂട്ടിപ്പോയിരിക്കുന്നതായി കാണാൻ കഴിഞ്ഞു. പക്ഷെ മൻഹാട്ടനിൽ ഒരു ബ്രാഞ്ച് ഇപ്പോൾ പ്രവർത്തിക്കുന്നുമുണ്ട്. അവിടെ പരാതിക്കാരൻ പോയി പരാതിപ്പെട്ടപ്പോൾ അവർക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരള സർക്കാരിന്‍റെ പിറകെയോ, കേന്ദ്ര സർക്കാരിന്‍റെ പിറകെയോ പോയാൽ നീതി ലഭിക്കുമെന്ന് അദ്ദേഹത്തിന് വിശ്വാസമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ വരെ കൈ ഒഴിഞ്ഞപ്പോൾ ഇനി എന്തു ചെയ്യാനാവും എന്നദ്ദേഹത്തിന് ഒരു നിശ്ചയവുമില്ല. നാട്ടിലുള്ള പ്രവാസി നേതാക്കളുമായി ബന്ധപ്പെട്ടപ്പോൾ കേരളത്തിൽ പ്രഗത്ഭരായ വക്കീല·ാർ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ വക്കീല·ാരുടെ പിറകെ പോയാൽ കൈയിൽ നിന്നും പണം വാരി എറിയേണ്ടിയും വരും.

വാസ്തവത്തിൽ പ്രസ്തുത നിക്ഷേപകന്‍റെ അവസ്ഥയോർത്ത് സഹതാപം തോന്നി. അല്പം സമയം ഇതിനുവേണ്ടി തെലവഴിച്ചിട്ടാണെങ്കിലും സത്യം പുറത്തുകൊണ്ടുവരാൻ ജസ്റ്റീസ് ഫോർ ഓൾ (ജഐഫ്എ) എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് പരമാവധി സഹായിക്കണമെന്ന് ചെയർമാൻകൂടിയായ ലേഖകൻ അദ്ദേഹത്തിന് ഉറപ്പു കൊടുത്തിരിക്കുകയാണ്.

തുക നിക്ഷേപിച്ചത് ന്യൂയോർക്ക് സംസ്ഥാനത്ത് ആയതുകൊണ്ട് സ്റ്റേറ്റ് ഇൻഷ്വറൻസ് ആൻഡ് ബാങ്കിംഗ് ഡിപ്പാർട്ടുമെന്‍റുമായി ബന്ധപ്പെട്ട് പരാതി സമർപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സ്റ്റേറ്റ് ഗവണ്‍മെന്‍റ് തന്നെ ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമായിരിക്കും. ഇത്തരത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊള്ളയ്ക്ക് വിധേയരായവർ ഉണ്ടെങ്കിൽ മുന്നോട്ടു വരണമെന്നും താത്പര്യപ്പെടുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം