ജോർജ് കള്ളിവയലിൽ
വിയോജിപ്പുകളെ ഭയക്കുന്നവർ എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതു പുതിയ കാര്യമല്ല. എന്നാൽ അതൊരു ദിനചര്യ പോലെയാകുന്പോൾ രാജ്യവും ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമെല്ലാം അപകടത്തിലാകും. വിയോജിപ്പുകളെ ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി മുദ്രകുത്തുന്നത് ഭരണഘടനാ മൂല്യങ്ങൾക്കെതിരാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിപക്ഷ ഭരണം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാൽ ഭൂരിപക്ഷവാദം ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടേതുപോലെയുള്ള ജനാധിപത്യത്തിൽ, മിക്ക സർക്കാരുകളും ജനതയുടെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല. വോട്ടർമാരെ മുഴുവനായി പോലും പലപ്പോഴും പ്രതിനിധീകരിക്കുന്നില്ല- സുപ്രീംകോടതിയിലെ മുൻ ജഡ്ജി ദീപക് ഗുപ്തയുടെ ഈ അഭിപ്രായത്തിലും വലിയ സന്ദേശവും മുന്നറിയിപ്പുമുണ്ട്.
സ്വാതന്ത്ര്യംതന്നെ ജീവിതം
അഭിപ്രായസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൽ വിയോജിക്കാനുള്ള വളരെ പ്രധാനപ്പെട്ട അവകാശം ഉൾക്കൊള്ളുന്നു. വിയോജിക്കാനും മറ്റൊരു വീക്ഷണം സ്വീകരിക്കാനുമുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകിയതാണ്. സാന്പത്തിക അവകാശങ്ങൾ മാത്രമല്ല, പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്പോഴാണു രാജ്യം സമഗ്രവളർച്ച നേടുക. ചർച്ചകളും വിയോജിപ്പുകളും സംവാദങ്ങളും പ്രധാനമാണ്. വിയോജിപ്പുകൾ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വിയോജിപ്പുകളാണു ജനാധിപത്യത്തിന്റെ സൗന്ദര്യം.
ഐടി നിയമത്തിലെ 66-എ വകുപ്പ് 2015ൽ സുപ്രീംകോടതി റദ്ദാക്കിയതിലൂടെ പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം കൂടിയാണു സംരക്ഷിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ രാഷ്ട്രീയ നേതാക്കൾ, പൗരാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ തുടങ്ങിയവരടക്കം അനേകർക്കെതിരേ ഈ വിവാദ വകുപ്പനുസരിച്ച് സർക്കാർ കേസെടുത്തത് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള പൗരവാകാശത്തിന്മേലുള്ള കടന്നുകയറ്റമായാണു പരമോന്നത കോടതി കണ്ടത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോലും ഉന്നതകോടതികളുടെ സഹായം വേണ്ടിവരുന്നതു ദുരന്തമാണ്.
അഭിപ്രായസ്വാതന്ത്ര്യം പോലെ പരമപ്രധാനമാണു പൗരന്റെ സ്വകാര്യത. ഭരണഘടനയുടെ അനുച്ഛേദം 21ൽ ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണു സ്വകാര്യതയ്ക്കുള്ള അവകാശമെന്ന് സുപ്രീംകോടതിയുടെ ഒന്പതംഗ ഭരണഘടനാ ബെഞ്ച് 2017ൽ വിധിച്ചിട്ടുണ്ട്. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ മുഴുവൻ മൗലികാവകാശങ്ങളിലും അന്തർലീനമാണെന്ന പരമോന്നത കോടതിയുടെ വിധി രാജ്യത്തെ 140 കോടി ജനങ്ങൾക്കുമുള്ള ആശ്വാസമാണ്.
ന്യൂസ് ആയ റെയ്ഡ് ക്ലിക്
ന്യൂസ് ക്ലിക് എന്ന വാർത്താ പോർട്ടലിന്റെ പത്രാധിപർ പ്രബീർ പുരകായസ്ത അടക്കമുള്ളവർക്കെതിരേ നടന്ന റെയ്ഡുകൾക്കു പിന്നാലെയാണു കഴിഞ്ഞദിവസം കർണാടക, തമിഴ്നാട്, പശ്ചിമബംഗാൾ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ്, ഡൽഹി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും ഇഡിക്കു പിടിപ്പതു പണിയാണ്. ഗുജറാത്ത്, യുപി, മധ്യപ്രദേശ്, ആസാം തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡുകളെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ ചോദ്യത്തിൽ എല്ലാമുണ്ട്.
ചൈനാബന്ധം ആരോപിച്ചു ന്യൂസ് ക്ലിക്കിൽ നടത്തിയ വ്യാപക റെയ്ഡിനും രണ്ടു പേരുടെ അറസ്റ്റിനും മതിയായ തെളിവുകളുണ്ടോയെന്നതിൽ ആർക്കും ഉറപ്പില്ല. ഇതേ ആരോപണത്തിൽ ന്യൂസ് ക്ലിക്കിനെതിരേ 2021ൽ റെയ്ഡ് നടത്തിയിട്ട് ഒന്നും തെളിയിക്കാനായില്ല. എന്നിട്ടും രാജ്യവിരുദ്ധ യുഎപിഎ ചുമത്തിയാണ് ന്യൂയോർക്ക് ടൈംസ് പത്രത്തിലെ വാർത്തയുടെ പേരിൽ പുതിയ കേസ്. സർക്കാരിനെ വിമർശിക്കുന്ന പത്രപ്രവർത്തകരെ ഭയപ്പെടുത്തി വരുതിയിലാക്കാനാണു റെയ്ഡുകളെന്ന സംശയം ബലപ്പെടുകയാണ്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കന്പനികൾ നേരിട്ടു കോടികൾ നൽകിയിട്ടും അന്വേഷണമില്ല.
ഇഡി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക് പത്രാധിപർ പുരകായസ്തയ്ക്കും അഡിമിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തിക്കും എഫ്ഐആറിന്റെ കോപ്പി നൽകാൻ കോടതിയെ സമീപിക്കേണ്ടിവന്നു എന്നതും ദുര്യോഗമാണ്. പത്രപ്രവർത്തകരായ ഊർമിളേഷ്, പരൻജോയി ഗുഹ താക്കുർത്ത, അഭിസാർ ശർമ, ഭാഷാ സിംഗ്, ഔനിന്ദ്യോ ചക്രവർത്തി, സത്യം തിവാരി, സുബോദ് വർമ, എഴുത്തുകാരി ഗീതാ ഹരിഹരൻ, കാർട്ടൂണിസ്റ്റ് ഇർഫാൻ, ചരിത്രകാരൻ സൊഹെയ്ൽ ഹാഷ്മി, ആക്ഷേപഹാസ്യകാരൻ സഞ്ജയ് രജോര തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടത്തി ദീർഘമായി ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.
സിസോദിയ കേസിൽ തിരിച്ചടി
എന്തുകൊണ്ട് 20,000 കോടിയുടെ അഴിമതിക്കാരനായ നീരവ് മോദിക്കെതിരേ ഇഡി മൗനം പാലിക്കുന്നു? കൊള്ളക്കാരായ നീരവ് മോദി, വിജയ് മല്യ, ലളിത് മോദി, കർണാടകയിലെ റെഡ്ഡി സഹോദരന്മാർ, യെദിയൂരപ്പ, മധ്യപ്രദേശിലെ വ്യാപം അഴിമതിക്കാർ എന്നിവർക്കെതിരേ എന്തുകൊണ്ട് ഇഡിയും സിബിഐയും നടപടിയെടുക്കുന്നില്ല എന്നതാണു ചോദ്യം- ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് 2022 ഡിസംബറിൽ രാജ്യസഭയിൽ ചോദിച്ചിരുന്നു. മോദിസർക്കാർ അധികാരത്തിലെത്തിയശേഷം 3,000 റെയ്ഡുകൾ നടത്തിയെങ്കിലും വെറും 23 പേരെയാണു കോടതി ശിക്ഷിച്ചതെന്നും അദ്ദേഹം രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. ഒരു ശതമാനത്തിലും താഴെയാണിത്. 95-99 ശതമാനം കേസുകളിലും ആരും ശിക്ഷിക്കപ്പെടുന്നില്ല!
പാർലമെന്റിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച സഞ്ജയ് സിംഗിനെ കഴിഞ്ഞദിവസം ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ സഞ്ജയ് ഇപ്പോൾ ജുഡീഷൽ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീട്ടിലും ഉപമുഖ്യമന്ത്രിയായിരിക്കെ മനീഷ് സിസോദിയയുടെ വീട്ടിൽ 14 മണിക്കൂറും ഇഡി റെയ്ഡ് നടത്തി. ഇതേ മദ്യനയ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്ത എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.
പക്ഷേ സിസോദിയ പണം വാങ്ങിയിട്ടില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി ഫയൽ ചെയ്ത കേസിൽ പണത്തിന്റെ ഒഴുക്കിനെക്കുറിച്ചും എഎപി നേതാവിനെതിരേ ചുമത്തിയ കുറ്റങ്ങളെക്കുറിച്ചും പരാമർശിച്ചുകൊണ്ട് ജസ്റ്റീസ് സഞ്ജീവ് ഖന്ന ചോദിച്ചു- സിസോദിയയ്ക്കു പണം പോയിട്ടില്ല. ഇതിലൊന്നും മനീഷ് സിസോദിയ ഉൾപ്പെട്ടിട്ടില്ല. മറ്റൊരു പ്രതിയും മലയാളിയുമായ വിജയ് നായർ ഉണ്ടെങ്കിലും സിസോദിയ ഈ ഭാഗത്തില്ല. പിന്നെങ്ങിനെയാണു നിങ്ങൾ അയാളെ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനു കീഴിൽ കൊണ്ടുവരിക? തെളിവ് എവിടെയെന്ന് ജസ്റ്റീസ് ഖന്ന ചോദിച്ചതിനു കേന്ദ്രസർക്കാർ അഭിഭാഷകനു വ്യക്തമായ മറുപടിയുണ്ടായില്ല.
ബിജെപിയായാൽ റെയ്ഡില്ല
പ്രതിപക്ഷ നേതാക്കൾക്കെതിരേ നിരന്തരം കേസുകളെടുക്കുന്ന ഇഡി എന്തുകൊണ്ടാണു ബിജെപി ഭരണ സർക്കാരുകൾക്കും നേതാക്കൾക്കുമെതിരേ മൗനം പാലിക്കുന്നുവെന്ന കോണ്ഗ്രസ്, തൃണമൂൽ, ഡിഎംകെ, എഎപി, സിപിഎം തുടങ്ങിയ പാർട്ടികളുടെ ചോദ്യത്തിന് ഉത്തരമില്ല.
പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനും എംഎൽഎമാരെ കൂറുമാറ്റിക്കാനും അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബിജെപിയിലെത്തിയാൽ പിന്നെ റെയ്ഡുമില്ല, അറസ്റ്റുമില്ല. ഇഡിയും സിബിഐയും ആദായനികുതി വകുപ്പും അടക്കമുള്ള കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണു സമീപകാല റെയ്ഡുകൾ.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് 2022ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 211 എംഎൽഎമാരും എംപിമാരുമാണ് 2014നുശേഷം പ്രതിപക്ഷ പാർട്ടികളിൽനിന്നു ബിജെപിയിലേക്ക് കൂറുമാറിയത്! ജനവിധികൾ പലവിധത്തിൽ അട്ടിമറിക്കപ്പെടുന്നതിലൂടെ ജനാധിപത്യത്തിന്റെ അന്തഃസത്ത തകരുകയും ജനങ്ങളുടെ വിശ്വാസം നശിക്കുകയും ചെയ്യും.
വളഞ്ഞിട്ടു വേട്ടയാടലോ?
സർക്കാരുകളെ വിമർശിക്കുന്നവരെയും അഴിമതിയും തെറ്റുകളും ചൂണ്ടിക്കാട്ടുന്നവരെയും കേസുകളിൽ കുടുക്കിയും നേരിട്ടും അല്ലാതെയുമുള്ള ഭീഷണികളിലൂടെയും നടപടികളിലൂടെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പ് അടുത്തതോടെ വർധിച്ചു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കാൻ കാട്ടിയ തിടുക്കം കേന്ദ്രസർക്കാരിനുതന്നെ തിരിച്ചടിയായിട്ടും പ്രതിപക്ഷ നേതാക്കൾക്കും മാധ്യമങ്ങൾക്കുമെതിരായ നടപടികൾക്കു കുറവില്ല.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളിൽ രാഷ്ട്രീയതാത്പര്യം വരാൻ പാടില്ല. പക്ഷേ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും പ്രതിപക്ഷത്തെ വളഞ്ഞിട്ടു വേട്ടയാടുകയാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണു നടപടികൾ. കർഷകരും പാവങ്ങളും പട്ടിണി മൂലം ഇപ്പോഴും ആത്മഹത്യ ചെയ്യുന്ന രാജ്യത്തിന്റെ നികുതിപ്പണവും വിലയേറിയ സമയവും ഇത്തരം നടപടികളിലൂടെ നഷ്ടമാകുകയും രാജ്യപുരോഗതി തടസപ്പെടുകയും ചെയ്യുമെന്നത് നിസാരമല്ല.
വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ മുതൽ മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിലും ചൈന, പാക്കിസ്ഥാൻ, കാനഡ, മാലദ്വീപ് അടക്കമുള്ള രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വീഴ്ച വരുത്തിയ സർക്കാരിന്റെ റെയ്ഡ് നാടകങ്ങൾ അപഹാസ്യമാകരുത്. സ്വതന്ത്ര മാധ്യമപ്രവർത്തനവും കരുത്തുറ്റ പ്രതിപക്ഷവും ഇല്ലാതായാൽ രാജ്യവും ജനാധിപത്യവും അപകടത്തിലാകും.
വിയോജിപ്പുകളെ ഭയക്കുന്നവർ എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതു പുതിയ കാര്യമല്ല. എന്നാൽ അതൊരു ദിനചര്യ പോലെയാകുന്പോൾ രാജ്യവും ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമെല്ലാം അപകടത്തിലാകും. വിയോജിപ്പുകളെ ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി മുദ്രകുത്തുന്നത് ഭരണഘടനാ മൂല്യങ്ങൾക്കെതിരാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിപക്ഷ ഭരണം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാൽ ഭൂരിപക്ഷവാദം ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടേതുപോലെയുള്ള ജനാധിപത്യത്തിൽ, മിക്ക സർക്കാരുകളും ജനതയുടെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല. വോട്ടർമാരെ മുഴുവനായി പോലും പലപ്പോഴും പ്രതിനിധീകരിക്കുന്നില്ല- സുപ്രീംകോടതിയിലെ മുൻ ജഡ്ജി ദീപക് ഗുപ്തയുടെ ഈ അഭിപ്രായത്തിലും വലിയ സന്ദേശവും മുന്നറിയിപ്പുമുണ്ട്.
സ്വാതന്ത്ര്യംതന്നെ ജീവിതം
അഭിപ്രായസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൽ വിയോജിക്കാനുള്ള വളരെ പ്രധാനപ്പെട്ട അവകാശം ഉൾക്കൊള്ളുന്നു. വിയോജിക്കാനും മറ്റൊരു വീക്ഷണം സ്വീകരിക്കാനുമുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകിയതാണ്. സാന്പത്തിക അവകാശങ്ങൾ മാത്രമല്ല, പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്പോഴാണു രാജ്യം സമഗ്രവളർച്ച നേടുക. ചർച്ചകളും വിയോജിപ്പുകളും സംവാദങ്ങളും പ്രധാനമാണ്. വിയോജിപ്പുകൾ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വിയോജിപ്പുകളാണു ജനാധിപത്യത്തിന്റെ സൗന്ദര്യം.
ഐടി നിയമത്തിലെ 66-എ വകുപ്പ് 2015ൽ സുപ്രീംകോടതി റദ്ദാക്കിയതിലൂടെ പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം കൂടിയാണു സംരക്ഷിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ രാഷ്ട്രീയ നേതാക്കൾ, പൗരാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ തുടങ്ങിയവരടക്കം അനേകർക്കെതിരേ ഈ വിവാദ വകുപ്പനുസരിച്ച് സർക്കാർ കേസെടുത്തത് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള പൗരവാകാശത്തിന്മേലുള്ള കടന്നുകയറ്റമായാണു പരമോന്നത കോടതി കണ്ടത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോലും ഉന്നതകോടതികളുടെ സഹായം വേണ്ടിവരുന്നതു ദുരന്തമാണ്.
അഭിപ്രായസ്വാതന്ത്ര്യം പോലെ പരമപ്രധാനമാണു പൗരന്റെ സ്വകാര്യത. ഭരണഘടനയുടെ അനുച്ഛേദം 21ൽ ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണു സ്വകാര്യതയ്ക്കുള്ള അവകാശമെന്ന് സുപ്രീംകോടതിയുടെ ഒന്പതംഗ ഭരണഘടനാ ബെഞ്ച് 2017ൽ വിധിച്ചിട്ടുണ്ട്. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ മുഴുവൻ മൗലികാവകാശങ്ങളിലും അന്തർലീനമാണെന്ന പരമോന്നത കോടതിയുടെ വിധി രാജ്യത്തെ 140 കോടി ജനങ്ങൾക്കുമുള്ള ആശ്വാസമാണ്.
ന്യൂസ് ആയ റെയ്ഡ് ക്ലിക്
ന്യൂസ് ക്ലിക് എന്ന വാർത്താ പോർട്ടലിന്റെ പത്രാധിപർ പ്രബീർ പുരകായസ്ത അടക്കമുള്ളവർക്കെതിരേ നടന്ന റെയ്ഡുകൾക്കു പിന്നാലെയാണു കഴിഞ്ഞദിവസം കർണാടക, തമിഴ്നാട്, പശ്ചിമബംഗാൾ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ്, ഡൽഹി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും ഇഡിക്കു പിടിപ്പതു പണിയാണ്. ഗുജറാത്ത്, യുപി, മധ്യപ്രദേശ്, ആസാം തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡുകളെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ ചോദ്യത്തിൽ എല്ലാമുണ്ട്.
ചൈനാബന്ധം ആരോപിച്ചു ന്യൂസ് ക്ലിക്കിൽ നടത്തിയ വ്യാപക റെയ്ഡിനും രണ്ടു പേരുടെ അറസ്റ്റിനും മതിയായ തെളിവുകളുണ്ടോയെന്നതിൽ ആർക്കും ഉറപ്പില്ല. ഇതേ ആരോപണത്തിൽ ന്യൂസ് ക്ലിക്കിനെതിരേ 2021ൽ റെയ്ഡ് നടത്തിയിട്ട് ഒന്നും തെളിയിക്കാനായില്ല. എന്നിട്ടും രാജ്യവിരുദ്ധ യുഎപിഎ ചുമത്തിയാണ് ന്യൂയോർക്ക് ടൈംസ് പത്രത്തിലെ വാർത്തയുടെ പേരിൽ പുതിയ കേസ്. സർക്കാരിനെ വിമർശിക്കുന്ന പത്രപ്രവർത്തകരെ ഭയപ്പെടുത്തി വരുതിയിലാക്കാനാണു റെയ്ഡുകളെന്ന സംശയം ബലപ്പെടുകയാണ്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കന്പനികൾ നേരിട്ടു കോടികൾ നൽകിയിട്ടും അന്വേഷണമില്ല.
ഇഡി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക് പത്രാധിപർ പുരകായസ്തയ്ക്കും അഡിമിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തിക്കും എഫ്ഐആറിന്റെ കോപ്പി നൽകാൻ കോടതിയെ സമീപിക്കേണ്ടിവന്നു എന്നതും ദുര്യോഗമാണ്. പത്രപ്രവർത്തകരായ ഊർമിളേഷ്, പരൻജോയി ഗുഹ താക്കുർത്ത, അഭിസാർ ശർമ, ഭാഷാ സിംഗ്, ഔനിന്ദ്യോ ചക്രവർത്തി, സത്യം തിവാരി, സുബോദ് വർമ, എഴുത്തുകാരി ഗീതാ ഹരിഹരൻ, കാർട്ടൂണിസ്റ്റ് ഇർഫാൻ, ചരിത്രകാരൻ സൊഹെയ്ൽ ഹാഷ്മി, ആക്ഷേപഹാസ്യകാരൻ സഞ്ജയ് രജോര തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടത്തി ദീർഘമായി ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.
സിസോദിയ കേസിൽ തിരിച്ചടി
എന്തുകൊണ്ട് 20,000 കോടിയുടെ അഴിമതിക്കാരനായ നീരവ് മോദിക്കെതിരേ ഇഡി മൗനം പാലിക്കുന്നു? കൊള്ളക്കാരായ നീരവ് മോദി, വിജയ് മല്യ, ലളിത് മോദി, കർണാടകയിലെ റെഡ്ഡി സഹോദരന്മാർ, യെദിയൂരപ്പ, മധ്യപ്രദേശിലെ വ്യാപം അഴിമതിക്കാർ എന്നിവർക്കെതിരേ എന്തുകൊണ്ട് ഇഡിയും സിബിഐയും നടപടിയെടുക്കുന്നില്ല എന്നതാണു ചോദ്യം- ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് 2022 ഡിസംബറിൽ രാജ്യസഭയിൽ ചോദിച്ചിരുന്നു. മോദിസർക്കാർ അധികാരത്തിലെത്തിയശേഷം 3,000 റെയ്ഡുകൾ നടത്തിയെങ്കിലും വെറും 23 പേരെയാണു കോടതി ശിക്ഷിച്ചതെന്നും അദ്ദേഹം രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. ഒരു ശതമാനത്തിലും താഴെയാണിത്. 95-99 ശതമാനം കേസുകളിലും ആരും ശിക്ഷിക്കപ്പെടുന്നില്ല!
പാർലമെന്റിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച സഞ്ജയ് സിംഗിനെ കഴിഞ്ഞദിവസം ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ സഞ്ജയ് ഇപ്പോൾ ജുഡീഷൽ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീട്ടിലും ഉപമുഖ്യമന്ത്രിയായിരിക്കെ മനീഷ് സിസോദിയയുടെ വീട്ടിൽ 14 മണിക്കൂറും ഇഡി റെയ്ഡ് നടത്തി. ഇതേ മദ്യനയ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്ത എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.
പക്ഷേ സിസോദിയ പണം വാങ്ങിയിട്ടില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി ഫയൽ ചെയ്ത കേസിൽ പണത്തിന്റെ ഒഴുക്കിനെക്കുറിച്ചും എഎപി നേതാവിനെതിരേ ചുമത്തിയ കുറ്റങ്ങളെക്കുറിച്ചും പരാമർശിച്ചുകൊണ്ട് ജസ്റ്റീസ് സഞ്ജീവ് ഖന്ന ചോദിച്ചു- സിസോദിയയ്ക്കു പണം പോയിട്ടില്ല. ഇതിലൊന്നും മനീഷ് സിസോദിയ ഉൾപ്പെട്ടിട്ടില്ല. മറ്റൊരു പ്രതിയും മലയാളിയുമായ വിജയ് നായർ ഉണ്ടെങ്കിലും സിസോദിയ ഈ ഭാഗത്തില്ല. പിന്നെങ്ങിനെയാണു നിങ്ങൾ അയാളെ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനു കീഴിൽ കൊണ്ടുവരിക? തെളിവ് എവിടെയെന്ന് ജസ്റ്റീസ് ഖന്ന ചോദിച്ചതിനു കേന്ദ്രസർക്കാർ അഭിഭാഷകനു വ്യക്തമായ മറുപടിയുണ്ടായില്ല.
ബിജെപിയായാൽ റെയ്ഡില്ല
പ്രതിപക്ഷ നേതാക്കൾക്കെതിരേ നിരന്തരം കേസുകളെടുക്കുന്ന ഇഡി എന്തുകൊണ്ടാണു ബിജെപി ഭരണ സർക്കാരുകൾക്കും നേതാക്കൾക്കുമെതിരേ മൗനം പാലിക്കുന്നുവെന്ന കോണ്ഗ്രസ്, തൃണമൂൽ, ഡിഎംകെ, എഎപി, സിപിഎം തുടങ്ങിയ പാർട്ടികളുടെ ചോദ്യത്തിന് ഉത്തരമില്ല.
പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനും എംഎൽഎമാരെ കൂറുമാറ്റിക്കാനും അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബിജെപിയിലെത്തിയാൽ പിന്നെ റെയ്ഡുമില്ല, അറസ്റ്റുമില്ല. ഇഡിയും സിബിഐയും ആദായനികുതി വകുപ്പും അടക്കമുള്ള കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണു സമീപകാല റെയ്ഡുകൾ.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് 2022ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 211 എംഎൽഎമാരും എംപിമാരുമാണ് 2014നുശേഷം പ്രതിപക്ഷ പാർട്ടികളിൽനിന്നു ബിജെപിയിലേക്ക് കൂറുമാറിയത്! ജനവിധികൾ പലവിധത്തിൽ അട്ടിമറിക്കപ്പെടുന്നതിലൂടെ ജനാധിപത്യത്തിന്റെ അന്തഃസത്ത തകരുകയും ജനങ്ങളുടെ വിശ്വാസം നശിക്കുകയും ചെയ്യും.
വളഞ്ഞിട്ടു വേട്ടയാടലോ?
സർക്കാരുകളെ വിമർശിക്കുന്നവരെയും അഴിമതിയും തെറ്റുകളും ചൂണ്ടിക്കാട്ടുന്നവരെയും കേസുകളിൽ കുടുക്കിയും നേരിട്ടും അല്ലാതെയുമുള്ള ഭീഷണികളിലൂടെയും നടപടികളിലൂടെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പ് അടുത്തതോടെ വർധിച്ചു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കാൻ കാട്ടിയ തിടുക്കം കേന്ദ്രസർക്കാരിനുതന്നെ തിരിച്ചടിയായിട്ടും പ്രതിപക്ഷ നേതാക്കൾക്കും മാധ്യമങ്ങൾക്കുമെതിരായ നടപടികൾക്കു കുറവില്ല.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളിൽ രാഷ്ട്രീയതാത്പര്യം വരാൻ പാടില്ല. പക്ഷേ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും പ്രതിപക്ഷത്തെ വളഞ്ഞിട്ടു വേട്ടയാടുകയാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണു നടപടികൾ. കർഷകരും പാവങ്ങളും പട്ടിണി മൂലം ഇപ്പോഴും ആത്മഹത്യ ചെയ്യുന്ന രാജ്യത്തിന്റെ നികുതിപ്പണവും വിലയേറിയ സമയവും ഇത്തരം നടപടികളിലൂടെ നഷ്ടമാകുകയും രാജ്യപുരോഗതി തടസപ്പെടുകയും ചെയ്യുമെന്നത് നിസാരമല്ല.
വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ മുതൽ മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിലും ചൈന, പാക്കിസ്ഥാൻ, കാനഡ, മാലദ്വീപ് അടക്കമുള്ള രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വീഴ്ച വരുത്തിയ സർക്കാരിന്റെ റെയ്ഡ് നാടകങ്ങൾ അപഹാസ്യമാകരുത്. സ്വതന്ത്ര മാധ്യമപ്രവർത്തനവും കരുത്തുറ്റ പ്രതിപക്ഷവും ഇല്ലാതായാൽ രാജ്യവും ജനാധിപത്യവും അപകടത്തിലാകും.