കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ നിർമിച്ചു നൽകിയ കല്ലുത്താൻ കടവിലെ ഫ്ലാറ്റിന്റെ ബലക്ഷയം വിദഗ്ധ സംഘത്തെ നിയോഗിച്ച് പരിശോധിച്ച് പരിഹരിക്കാനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഫ്ലാറ്റ് സന്ദർശിച്ച എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു.
ഫ്ലാറ്റ് സന്ദർശിച്ച എംപിയെ ഫ്ലാറ്റിലെ താമസക്കാർ ദുരിത പൂർണമായ അവസ്ഥ അറിയിച്ചു. നിർമാണം പൂർത്തിയായി വെറും നാല് വർഷം മാത്രം കഴിഞ്ഞ ഫ്ലാറ്റ് സമുച്ചയത്തിൽ വിള്ളൽ വീഴുകയും മേൽക്കൂര അടർന്ന് വീഴുകയും ചെയ്യുന്നുണ്ട്.
ഇത് താമസക്കാരിൽ ഭീതിയുണർത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ അറിയിച്ചിട്ടും കോർപറേഷൻ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് എംപി പറഞ്ഞു. നിർമാണം കഴിഞ്ഞു നാല് വർഷം കൊണ്ട് കെട്ടിടത്തിന് എങ്ങനെ ഇത്തരത്തിൽ ബലക്ഷയം സംഭവിച്ചുവെന്നതിൽ കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം വേണം.
നിർമാണത്തിൽ അപാകത സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും, താമസക്കാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കോർപറേഷന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു.
ഫ്ലാറ്റ് സന്ദർശിച്ച എംപിയെ ഫ്ലാറ്റിലെ താമസക്കാർ ദുരിത പൂർണമായ അവസ്ഥ അറിയിച്ചു. നിർമാണം പൂർത്തിയായി വെറും നാല് വർഷം മാത്രം കഴിഞ്ഞ ഫ്ലാറ്റ് സമുച്ചയത്തിൽ വിള്ളൽ വീഴുകയും മേൽക്കൂര അടർന്ന് വീഴുകയും ചെയ്യുന്നുണ്ട്.
ഇത് താമസക്കാരിൽ ഭീതിയുണർത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ അറിയിച്ചിട്ടും കോർപറേഷൻ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് എംപി പറഞ്ഞു. നിർമാണം കഴിഞ്ഞു നാല് വർഷം കൊണ്ട് കെട്ടിടത്തിന് എങ്ങനെ ഇത്തരത്തിൽ ബലക്ഷയം സംഭവിച്ചുവെന്നതിൽ കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം വേണം.
നിർമാണത്തിൽ അപാകത സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും, താമസക്കാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കോർപറേഷന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു.