തിരുവനന്തപുരം: വന്ദേഭാരത് കടന്നു പോകുന്പോൾ മറ്റു എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.
നിലവിൽ വന്ദേഭാരത് കടന്ന് പോകാൻ മറ്റു ട്രെയിനുകൾ 20 മുതൽ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണ്. ഇതിനാൽ എകസ്പ്രസ് ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തിൽ നിന്നും മണിക്കൂറുകൾ വൈകിയാണ് എത്തിച്ചേരുക.
ഇത് സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവരെയും വിദ്യാർത്ഥികളെയും ഇത് കാര്യമായി തന്നെ ബാധിക്കുന്നു.
എറണാകുളം- കായംകുളം എക്സ്പ്രസ്, ജനശതാബ്ദി, വേണാട്, ഏറനാട്, പാലരുവി, നാഗർകോവിൽ കോട്ടയം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ റെയിൽവെ മന്ത്രാലായം തയാറാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ വന്ദേഭാരത് കടന്ന് പോകാൻ മറ്റു ട്രെയിനുകൾ 20 മുതൽ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണ്. ഇതിനാൽ എകസ്പ്രസ് ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തിൽ നിന്നും മണിക്കൂറുകൾ വൈകിയാണ് എത്തിച്ചേരുക.
ഇത് സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവരെയും വിദ്യാർത്ഥികളെയും ഇത് കാര്യമായി തന്നെ ബാധിക്കുന്നു.
എറണാകുളം- കായംകുളം എക്സ്പ്രസ്, ജനശതാബ്ദി, വേണാട്, ഏറനാട്, പാലരുവി, നാഗർകോവിൽ കോട്ടയം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ റെയിൽവെ മന്ത്രാലായം തയാറാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.