+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കൊല്ലം: ന്യൂസ്‌ ക്ലിക്ക്‌ പോർട്ടലിനെതിരായ ഡൽഹി പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ കേരള പത്രപ്രവർത്തക യൂണിയൻ(കെയുഡബ്ല്യൂജെ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രക
മാധ്യമ പ്രവർത്തകർ  പ്രതിഷേധ പ്രകടനം നടത്തി
കൊല്ലം: ന്യൂസ്‌ ക്ലിക്ക്‌ പോർട്ടലിനെതിരായ ഡൽഹി പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ കേരള പത്രപ്രവർത്തക യൂണിയൻ(കെയുഡബ്ല്യൂജെ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ന്യൂസ്‌ ക്ലിക്കിനെതിരെ യുഎപിഎ ചുമത്തിയതിലും എഡിറ്റർ പ്രബീർ പുർകായസ്‌ത, എച്ച്‌ആർ മാനേജർ അമിത്‌ ചക്രവർത്തി ഉൾപ്പെടെ മാധ്യമപ്രവർത്തകരെ അന്യായമായി അറസ്‌റ്റ്‌ ചെയ്‌തതിലും യൂണിയൻ പ്രതിഷേധിച്ചു.

ചിന്നക്കട ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ ചേർന്ന പ്രതിഷേധ യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ ഉദ്‌ഘാടനംചെയ്‌തു. ജനാധിപത്യത്തിന്‍റെ നെടുംതൂണായ മാധ്യമങ്ങളെ നിശബ്ദരാക്കി എതിരഭിപ്രായങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്തരം ഫാസിസ്‌റ്റ്‌ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പ്രസ് ക്ലബ് പ്രസിഡന്‍റ് ജി ബിജു അധ്യക്ഷനായി. സെക്രട്ടറി സനൽ ഡി പ്രേം പ്രസംഗിച്ചു. പ്രസ് ക്ലബിനുമുന്നിൽനിന്നാണ് പ്രകടനം ആരംഭിച്ചത്