ബർലിൻ: ലോകത്തേറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ആൻ ഫ്രാങ്കിന്റെ ഡയറി. ആൻ ഫ്രാങ്ക് എഴുതിയ യഥാർഥ കുറിപ്പുകളിൽ, പരസ്പരം ഒട്ടിച്ചേർന്നിരുന്ന രണ്ടു പേജുകളിലെ വിവരങ്ങൾ കൂടി ഗവേഷകർ ഇപ്പോൾ വേർതിരിച്ചെടുത്തിരിക്കുന്നു.
ലൈംഗിതകയെക്കുറിച്ചും തമാശകളെക്കുറിച്ചുമാണ് ഈ പേജുകളിലെ പരാമർശം. ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്ക് ഫൗണ്ടേഷന്റെ പക്കലാണുള്ളത്.
പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്ന പേജുകളിലെ വാക്കുകൾ ഡിജിറ്റൽ ഫോട്ടോ ടെക്നോളജി വഴിയാണ് വായിച്ചെടുക്കാൻ സാധിച്ചത്. 1942 സെപ്റ്റംബർ 28ന് പതിമൂന്നാം വയസിലാണ് ആൻ ഫ്രാങ്ക് ഇതെഴുതിയിരിക്കുന്നത്.
ഹിറ്റ്ലറുടെ നാസി ഭരണകാലത്താണ് ആൻ ഫ്രാങ്ക് തടവിൽ കഴിഞ്ഞത്. 1945ൽ പതിനഞ്ചാം വയസിൽ കോണ്‍സൻട്രേഷൻ ക്യാന്പിലായിരുന്നു മരണം. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ എഴുപതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലൈംഗിതകയെക്കുറിച്ചും തമാശകളെക്കുറിച്ചുമാണ് ഈ പേജുകളിലെ പരാമർശം. ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്ക് ഫൗണ്ടേഷന്റെ പക്കലാണുള്ളത്.
പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്ന പേജുകളിലെ വാക്കുകൾ ഡിജിറ്റൽ ഫോട്ടോ ടെക്നോളജി വഴിയാണ് വായിച്ചെടുക്കാൻ സാധിച്ചത്. 1942 സെപ്റ്റംബർ 28ന് പതിമൂന്നാം വയസിലാണ് ആൻ ഫ്രാങ്ക് ഇതെഴുതിയിരിക്കുന്നത്.
ഹിറ്റ്ലറുടെ നാസി ഭരണകാലത്താണ് ആൻ ഫ്രാങ്ക് തടവിൽ കഴിഞ്ഞത്. 1945ൽ പതിനഞ്ചാം വയസിൽ കോണ്‍സൻട്രേഷൻ ക്യാന്പിലായിരുന്നു മരണം. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ എഴുപതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ