ഡബ്ലിൻ: മലയാളികൾ ഉൾപ്പെടെ അയർലൻഡിലെ ജനത ഫ്രാൻസിസ് മാർപാപ്പയുടെ വരവിനായി കാത്തിരിക്കുന്നു. ഓഗസ്റ്റ് 21 മുതൽ 26 വരെ ഡബ്ലിനിൽ നടക്കുന്ന ഒൻപതാം ലോക കുടുംബ സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും. 10 ലക്ഷം വിശ്വാസികൾ പാപ്പ പങ്കെടുക്കുന്ന ചടങ്ങിൽ സംബന്ധിക്കുമെന്നാണ് സൂചന. മലയാളികൾ ഉൽപ്പെടെയുള്ള സമിതികൾ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾക്കായി പ്രവർത്തിക്കുന്നു. 40 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു മാർപ്പാപ്പ അയർലൻഡ് സന്ദർശിക്കുന്നത്. ദി ഗോസ്പൽ ഓഫ് ഫാമിലി, ജോയ് ഫോർ ദി വേൾഡ് എന്നതാണ് സമ്മേളനത്തിന്റെ വിഷയം . ഓഗസ്റ്റ് 21നു സമ്മേളനത്തിന് തിരിതെളിയും. തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ വിവിധ ചർച്ചകളും , വർക് ഷോപ്പുകളും, കുട്ടികൾക്കും യുവാക്കൾക്കുമുള്ള വിവിധ എക്സിബിഷനുകളും കലാ പരിപാടികളും നടക്കും.
25 നു എല്ലാ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കും . 26 നു ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയുടെ ആഘോഷത്തിൽ 10 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളാണ് ഡബ്ലിനിലെ ക്രോക്ക് പാർക്ക് സ്റ്റേഡിയത്തിൽ ഒത്തുകൂടും.
1979ൽ തീർഥാടകനായ ജോണ് പോൾ രണ്ടാമൻ മാർപാപ്പ അയർലൻഡ് സന്ദർശിച്ചപ്പോൾ ഡബ്ലിൻ ഫീനിക്സ് പാർക്കിൽ 10 ലക്ഷം പേർ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിരുന്നു. അതായത് അന്നത്തെ ഐറീഷ് ജനസംഖ്യയുടെ നാലിലൊന്ന് പേർ. 2015ൽ ഫിലഡൽഫിയായിലായിരുന്നു എട്ടാമത് ലോക കുടുംബ സമ്മേളനം. ഈ സമ്മേളനത്തിൽ എട്ടുലക്ഷം ആളുകൾ പങ്കെടുത്തിരുന്നു .
ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിൽ വോളണ്ടിയർമാരായി അഞ്ഞൂറോളം മലയാളികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 25നു എത്തുന്ന മാർപ്പാപ്പ
അയർലൻഡിൽ പരി. മാതാവ് പ്രത്യക്ഷപ്പെട്ട ആഗോള മരിയൻ തീർഥാടന കേന്ദ്രമായ നോക്ക് ബസിലിക്കയും സന്ദർശിച്ചേക്കും. അയർലൻഡിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന ഒരു സമ്മേളനമായിരിക്കും ഇതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ അയർലൻഡ് അംബാസിഡർ എമ്മ മാഡിഗൻ പറഞ്ഞു.
റിപ്പോർട്ട്: രാജു കുന്നക്കാട്ട്
25 നു എല്ലാ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കും . 26 നു ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയുടെ ആഘോഷത്തിൽ 10 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളാണ് ഡബ്ലിനിലെ ക്രോക്ക് പാർക്ക് സ്റ്റേഡിയത്തിൽ ഒത്തുകൂടും.
1979ൽ തീർഥാടകനായ ജോണ് പോൾ രണ്ടാമൻ മാർപാപ്പ അയർലൻഡ് സന്ദർശിച്ചപ്പോൾ ഡബ്ലിൻ ഫീനിക്സ് പാർക്കിൽ 10 ലക്ഷം പേർ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിരുന്നു. അതായത് അന്നത്തെ ഐറീഷ് ജനസംഖ്യയുടെ നാലിലൊന്ന് പേർ. 2015ൽ ഫിലഡൽഫിയായിലായിരുന്നു എട്ടാമത് ലോക കുടുംബ സമ്മേളനം. ഈ സമ്മേളനത്തിൽ എട്ടുലക്ഷം ആളുകൾ പങ്കെടുത്തിരുന്നു .
ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിൽ വോളണ്ടിയർമാരായി അഞ്ഞൂറോളം മലയാളികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 25നു എത്തുന്ന മാർപ്പാപ്പ
അയർലൻഡിൽ പരി. മാതാവ് പ്രത്യക്ഷപ്പെട്ട ആഗോള മരിയൻ തീർഥാടന കേന്ദ്രമായ നോക്ക് ബസിലിക്കയും സന്ദർശിച്ചേക്കും. അയർലൻഡിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന ഒരു സമ്മേളനമായിരിക്കും ഇതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ അയർലൻഡ് അംബാസിഡർ എമ്മ മാഡിഗൻ പറഞ്ഞു.
റിപ്പോർട്ട്: രാജു കുന്നക്കാട്ട്