ഫ്രാങ്ക്ഫർട്ട്: ജർമനിക്കുള്ളിൽ 2013 മുതൽ ദീർഘദൂര ബസ് സർവീസുകൾ നടത്താൻ അനുവാദം ലഭിച്ചതിനെ തുടർന്ന് നിരവധി ബസ് കന്പനികൾ സർവീസുകൾ തുടങ്ങിയിരുന്നു. എന്നാൽ ബസ് ചാർജുകളിൽ അനാവശ്യ മത്സരം നടത്തി ഇതിനോടകം പല കന്പനികളും പൂട്ടേണ്ടി വന്നു. ഇപ്പോൾ ഫ്ളിക്സ് ബസാണ് പ്രധാനമായും ജർമനിക്കള്ളിലും യൂറോപ്യൻ നഗരങ്ങളിലേക്കും സർവീസ് നടത്തുന്നത്.
ഫ്ളിക്സ് ബസ് നേരത്തെയുള്ള സീറ്റ് റിസർവേഷന് ഫീസ് ഏർപ്പെടുത്തി. ഡബിൾ ഡക്കർ ബസിൽ പനോരമാ കാഴ്ചയുള്ള സീറ്റിന് നാലു യൂറോയും, സീറ്റിന് ടേബിൾ ഉണ്ടെങ്കിൽ രണ്ടു യൂറേയും, സാധാരണ സീറ്റുകൾക്ക് 1.50 യൂറോയും നൽകണം. ഇത് ജർമൻ റെയിൽവേയുടെ സീറ്റ് റിസർവേഷൻ മാതൃകയിൽ ആക്കാനാണെന്ന് ഫ്ളിക്സ് ബസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോർട്ട്: ജോർജ് ജോണ്
ഫ്ളിക്സ് ബസ് നേരത്തെയുള്ള സീറ്റ് റിസർവേഷന് ഫീസ് ഏർപ്പെടുത്തി. ഡബിൾ ഡക്കർ ബസിൽ പനോരമാ കാഴ്ചയുള്ള സീറ്റിന് നാലു യൂറോയും, സീറ്റിന് ടേബിൾ ഉണ്ടെങ്കിൽ രണ്ടു യൂറേയും, സാധാരണ സീറ്റുകൾക്ക് 1.50 യൂറോയും നൽകണം. ഇത് ജർമൻ റെയിൽവേയുടെ സീറ്റ് റിസർവേഷൻ മാതൃകയിൽ ആക്കാനാണെന്ന് ഫ്ളിക്സ് ബസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോർട്ട്: ജോർജ് ജോണ്