ബർലിൻ: റഷ്യൻ ലോകകപ്പ് റിപ്പോർട്ടു ചെയ്യുന്നതിൽ നിന്നും ജർമൻ മാധ്യമ പ്രവർത്തകർക്ക് റഷ്യ വിലക്കേർപ്പെടുത്തി. ജർമനിയിലെ മുഖ്യ ചാനലായ എആർഡിയുടെ മാധ്യമ പ്രവർത്തകൻ ഹാജോ സെപ്പെൽറ്റ് അടക്കമുള്ളവർക്കാണ് റഷ്യ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. എആർഡിയുടെ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ സെപ്പൽറ്റിന് റഷ്യൻ വീസായും അക്രഡിറ്റേഷൻ കാർഡും പാസും നിഷേധിച്ചത്. റഷ്യയിൽ അധികൃതരുടെ സഹായത്തോടെ വ്യാപകമായി ഉത്തേജക മരുന്നു ഉപയോഗം നടന്നതായി വെളിപ്പെടുത്തിയത് സെപ്പെൽറ്റ് ആയിരുന്നു. അതിന്റെ പ്രതികാര നടപടിയെന്നോണമാണ് ലഭിച്ച വിലക്ക്.
ഇതിനെതിരെ എആർഡി ചാനൽ മേധാവി ഫിഫയെ സമീപിച്ചിട്ടുണ്ട്. ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് പ്രതികരിയ്ക്കണമെന്നും റഷ്യൻ വിദേശകാര്യമന്താലയവുമായി ബന്ധപ്പെടണമെന്നും ജർമൻ ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നടക്കം ആവശപ്പെട്ടു. ജർമൻ ഫുട്ബോൾ ഫെഡറേഷനും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തു വന്നിട്ടുണ്ട്. ജർമനിയിലെ എആർഡി, ഇസഡ് ഡിഎഫ് എന്നീ ചാനലുകളാണ് വേൾഡ് കപ്പിന്റെ ലൈവ് സംപ്രേക്ഷണം യാഥാർത്ഥ്യമാക്കുന്നത്.
എന്നാൽ റഷ്യൻ സ്പോർട്സ് ഡയറക്ടർ ഡിമിട്രി ഷ്വിറ്റ്ഷോ സെപ്പെൽറ്റിനെതിരെ ശക്തമായി ന്യായീകരിയ്ക്കുക മാത്രമല്ല ആഞ്ഞടിയ്ക്കുകയും ചെയ്തു. സെപ്പെൽറ്റ് ഒരു സ്പെഷ്യൽ ഏജന്റായി നിന്ന് സ്ഥിരീകരിക്കാത്ത വസ്തുതകളെ കണ്ടെത്തുന്ന, റഷ്യയിൽ നെഗറ്റീവ് മാത്രം അന്വേഷിക്കുന്ന ഒരാളെന്നാണ് വിശേഷിപ്പിച്ചത്. ലോകകപ്പ് മൽസരങ്ങൾ അദ്ദേഹം ജർമനിയിലിരുന്ന ടിവിയിൽ കാണട്ടെ എന്നും ആശംസിച്ചു.
കഴിഞ്ഞ ദിവസം ജർമൻ കോച്ച് ജോവാഹിം ലോവിന്റെ നേതൃത്വത്തിൽ ചാൻസലർ മെർക്കലിന്റെ പേര് മുദ്രണം ചെയ്ത ലോകകപ്പ് ജേഴ്സി മെർക്കലിന് സമ്മാനിച്ചിരുന്നു.
റഷ്യയുടെ മുൻനിലപാടുകളിൽ പ്രതിഷേധിച്ച് പല രാഷ്ട്ര നേതാക്കളും റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണാൻ പോകില്ലെന്നു നേരത്തേ വ്യക്തമാക്കിയതാണ്. എന്നാൽ, ജർമൻ ചാൻസലർ ഇങ്ങനെയൊരു നിലപാട് ഇനിയും സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ മെർക്കൽ നയം മാറ്റണമെന്നാണ് ജർമൻ നേതാക്കളുടെ പക്ഷം. ഒരു തികഞ്ഞ ഫുട്ബോൾ പ്രേമിയെന്ന നിലയിൽ ജർമനിയുടെ മൽസരങ്ങൾ നടക്കുന്പോൾ എപ്പോഴും സ്റ്റേഡിയത്തിലെത്തി നേരിട്ടു മൽസരം കാണുകയാണ് മെർക്കലിന്റെ പതിവ്. ഇത്തവണ പോകുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും, ഒൗദ്യോഗികമായി ബഹിഷ്കരണ പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല. ബ്രസീലിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ജർമനിയുടെ മത്സരങ്ങൾ കാണാൻ മെർക്കൽ എത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇതിനെതിരെ എആർഡി ചാനൽ മേധാവി ഫിഫയെ സമീപിച്ചിട്ടുണ്ട്. ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് പ്രതികരിയ്ക്കണമെന്നും റഷ്യൻ വിദേശകാര്യമന്താലയവുമായി ബന്ധപ്പെടണമെന്നും ജർമൻ ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നടക്കം ആവശപ്പെട്ടു. ജർമൻ ഫുട്ബോൾ ഫെഡറേഷനും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തു വന്നിട്ടുണ്ട്. ജർമനിയിലെ എആർഡി, ഇസഡ് ഡിഎഫ് എന്നീ ചാനലുകളാണ് വേൾഡ് കപ്പിന്റെ ലൈവ് സംപ്രേക്ഷണം യാഥാർത്ഥ്യമാക്കുന്നത്.
എന്നാൽ റഷ്യൻ സ്പോർട്സ് ഡയറക്ടർ ഡിമിട്രി ഷ്വിറ്റ്ഷോ സെപ്പെൽറ്റിനെതിരെ ശക്തമായി ന്യായീകരിയ്ക്കുക മാത്രമല്ല ആഞ്ഞടിയ്ക്കുകയും ചെയ്തു. സെപ്പെൽറ്റ് ഒരു സ്പെഷ്യൽ ഏജന്റായി നിന്ന് സ്ഥിരീകരിക്കാത്ത വസ്തുതകളെ കണ്ടെത്തുന്ന, റഷ്യയിൽ നെഗറ്റീവ് മാത്രം അന്വേഷിക്കുന്ന ഒരാളെന്നാണ് വിശേഷിപ്പിച്ചത്. ലോകകപ്പ് മൽസരങ്ങൾ അദ്ദേഹം ജർമനിയിലിരുന്ന ടിവിയിൽ കാണട്ടെ എന്നും ആശംസിച്ചു.
കഴിഞ്ഞ ദിവസം ജർമൻ കോച്ച് ജോവാഹിം ലോവിന്റെ നേതൃത്വത്തിൽ ചാൻസലർ മെർക്കലിന്റെ പേര് മുദ്രണം ചെയ്ത ലോകകപ്പ് ജേഴ്സി മെർക്കലിന് സമ്മാനിച്ചിരുന്നു.
റഷ്യയുടെ മുൻനിലപാടുകളിൽ പ്രതിഷേധിച്ച് പല രാഷ്ട്ര നേതാക്കളും റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണാൻ പോകില്ലെന്നു നേരത്തേ വ്യക്തമാക്കിയതാണ്. എന്നാൽ, ജർമൻ ചാൻസലർ ഇങ്ങനെയൊരു നിലപാട് ഇനിയും സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ മെർക്കൽ നയം മാറ്റണമെന്നാണ് ജർമൻ നേതാക്കളുടെ പക്ഷം. ഒരു തികഞ്ഞ ഫുട്ബോൾ പ്രേമിയെന്ന നിലയിൽ ജർമനിയുടെ മൽസരങ്ങൾ നടക്കുന്പോൾ എപ്പോഴും സ്റ്റേഡിയത്തിലെത്തി നേരിട്ടു മൽസരം കാണുകയാണ് മെർക്കലിന്റെ പതിവ്. ഇത്തവണ പോകുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും, ഒൗദ്യോഗികമായി ബഹിഷ്കരണ പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല. ബ്രസീലിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ജർമനിയുടെ മത്സരങ്ങൾ കാണാൻ മെർക്കൽ എത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ