ബർലിൻ: നൂറ്റിഒന്നാമത് ജർമൻ കത്തോലിക്കാദിനം ജർമനിയിലെ മ്യുൻസ്റ്ററിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മേയ് 9 ന് ആരംഭിച്ച ആഘോഷങ്ങൾ ജർമൻ പ്രസിഡന്റ് ഡോ.ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറാണ് ഉദ്ഘാടനം ചെയ്തത്.
13 ന് സമാപനദിനത്തിലെ ദിവ്യബലിയിൽ ഒരു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. ജർമൻ ബിഷപ്സ് കോണ്‍ഫറൻസ് അധ്യക്ഷനും മ്യൂണിക്കിലെ കർദിനാളുമായ റെയ്നാർഡ് മാർക്സ് സമാപന ദിനത്തിലെ ദിവ്യബലിയിൽ മുഖ്യകാർമ്മികനായി. അദ്ദേഹം നടത്തിയ വചനപ്രഘോഷണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം നിലനിൽക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടാതെ ദൈവത്തോടു ചേർന്നു നിന്ന് സമാധാനം കൈവരാൻ പ്രാർത്ഥിയ്ക്കണമെന്നും ആഹ്വാനം ചെയ്തു. സൈനിക നടപടികളിലൂടെ സമാധാനം സാധ്യമാക്കാൻ സാധിക്കില്ല. ക്രിസ്ത്യാനികളും ക്രിസ്ത്യൻ പള്ളികളും സമാധാനത്തിന്റെ ഉപകരണങ്ങളായി മാറണമെന്നും അദ്ദേഹം ഉപദേശിച്ചു. ജർമനിയിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറയുന്നതിൽ കർദ്ദിനാൾ ആശങ്ക അറിയിച്ചു. ജനസംഖ്യയുടെ 28 ശതമാനം കത്തോലിക്കരും 26 ശതമാനം പ്രൊട്ടസ്റ്റന്റുകാരുമാണ് ജർമനിയിലുള്ളത്. ജർമനിയിലെ ആകെ ജനസംഖ്യ 82,67 മില്യണാണ്.
കൊളോണ്‍ കർദിനാൾ റെയ്നർ വോൾക്കിയും പരിപാടികളിൽ പങ്കെടുത്തു. കത്തോലിക്കരുടെ പ്രൊട്ടസ്റ്റന്റ് പങ്കാളികൾക്ക് കുർബാന കൈക്കൊള്ളാൻ അനുമതി നൽകുന്നതിനുള്ള നിർദേശം നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ സമ്മേളനം അംഗീകരിച്ചു.
രണ്ടാം ദിവസമായ വെള്ളിയാഴ്ച പരിപാടികളിൽ പങ്കെടുക്കാൻ ചാൻസലർ മെർക്കൽ എത്തിയിരുന്നു. മ്യൂൻസ്റ്റർ രൂപതയിൽ സേവനം ചെയ്യുന്ന സിഎംഐ അംഗവും ഓൾഡെ സെന്റ് ജോസഫ് പള്ളി വികാരിയുമായ ഫാ. ഡേവീസ് ഇലഞ്ഞിയ്ക്കൽ ഉച്ചയ്ക്ക് 12.30 ന് സീറോ മലബാർ റീത്തിൽ മുഖ്യകാർമ്മികനായി ദിവ്യബലി അർപ്പിച്ചു. എല്ലാ രണ്ടു വർഷത്തിലൊരിയ്ക്കലാണ് ജർമനിയിൽ കത്തോലിക്കാ ദിനാഘോഷം നടത്തുന്നത്. അടുത്ത ആഘോഷം 2020ൽ വെസ്റ്റ് ഫാളിയ സംസ്ഥാനത്തെ ഡോർട്ട്മുണ്ടിൽ നടക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
13 ന് സമാപനദിനത്തിലെ ദിവ്യബലിയിൽ ഒരു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. ജർമൻ ബിഷപ്സ് കോണ്‍ഫറൻസ് അധ്യക്ഷനും മ്യൂണിക്കിലെ കർദിനാളുമായ റെയ്നാർഡ് മാർക്സ് സമാപന ദിനത്തിലെ ദിവ്യബലിയിൽ മുഖ്യകാർമ്മികനായി. അദ്ദേഹം നടത്തിയ വചനപ്രഘോഷണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം നിലനിൽക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടാതെ ദൈവത്തോടു ചേർന്നു നിന്ന് സമാധാനം കൈവരാൻ പ്രാർത്ഥിയ്ക്കണമെന്നും ആഹ്വാനം ചെയ്തു. സൈനിക നടപടികളിലൂടെ സമാധാനം സാധ്യമാക്കാൻ സാധിക്കില്ല. ക്രിസ്ത്യാനികളും ക്രിസ്ത്യൻ പള്ളികളും സമാധാനത്തിന്റെ ഉപകരണങ്ങളായി മാറണമെന്നും അദ്ദേഹം ഉപദേശിച്ചു. ജർമനിയിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറയുന്നതിൽ കർദ്ദിനാൾ ആശങ്ക അറിയിച്ചു. ജനസംഖ്യയുടെ 28 ശതമാനം കത്തോലിക്കരും 26 ശതമാനം പ്രൊട്ടസ്റ്റന്റുകാരുമാണ് ജർമനിയിലുള്ളത്. ജർമനിയിലെ ആകെ ജനസംഖ്യ 82,67 മില്യണാണ്.
കൊളോണ്‍ കർദിനാൾ റെയ്നർ വോൾക്കിയും പരിപാടികളിൽ പങ്കെടുത്തു. കത്തോലിക്കരുടെ പ്രൊട്ടസ്റ്റന്റ് പങ്കാളികൾക്ക് കുർബാന കൈക്കൊള്ളാൻ അനുമതി നൽകുന്നതിനുള്ള നിർദേശം നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ സമ്മേളനം അംഗീകരിച്ചു.
രണ്ടാം ദിവസമായ വെള്ളിയാഴ്ച പരിപാടികളിൽ പങ്കെടുക്കാൻ ചാൻസലർ മെർക്കൽ എത്തിയിരുന്നു. മ്യൂൻസ്റ്റർ രൂപതയിൽ സേവനം ചെയ്യുന്ന സിഎംഐ അംഗവും ഓൾഡെ സെന്റ് ജോസഫ് പള്ളി വികാരിയുമായ ഫാ. ഡേവീസ് ഇലഞ്ഞിയ്ക്കൽ ഉച്ചയ്ക്ക് 12.30 ന് സീറോ മലബാർ റീത്തിൽ മുഖ്യകാർമ്മികനായി ദിവ്യബലി അർപ്പിച്ചു. എല്ലാ രണ്ടു വർഷത്തിലൊരിയ്ക്കലാണ് ജർമനിയിൽ കത്തോലിക്കാ ദിനാഘോഷം നടത്തുന്നത്. അടുത്ത ആഘോഷം 2020ൽ വെസ്റ്റ് ഫാളിയ സംസ്ഥാനത്തെ ഡോർട്ട്മുണ്ടിൽ നടക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ