ബംഗളൂരു: ഹൊങ്ങസാന്ദ്രയിലുള്ള കാരുണ്യാലയത്തിലെ അഗതികളുടെ സഹോദരിമാർ ദൈവമുഖം നിത്യവും ദർശിക്കുന്നത് ന്ധതൻറെ ഏറ്റവും എളിയവർക്ക് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്’ എന്ന വചനത്തിലൂടെയാണ്. വാർധക്യത്തിൽ പരിചരിക്കാൻ ആരോരുമില്ലാത്ത പതിനേഴോളം വൃദ്ധസ്ത്രീകളാണ് ഇവിടുത്തെ അന്തേവാസികൾ. അടുത്ത നാളിൽ ധന്യപദവിയിലേക്കുയർത്തപ്പെട്ട വർഗീസ് പയ്യപ്പള്ളി 1927ൽ ആലുവ ചുണങ്ങംവേലിയിൽ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്സിൻറെ കോതമംഗലം പ്രോവിൻസാണ് 12 വർഷം മുന്പ് ഹോളി ഫാമിലി ഫൊറോനാ ഇടവകയിലുള്ള കാരുണ്യാലയ വൃദ്ധസദനം തുടങ്ങിയത്. പ്രൊവിൻഷ്യൽ മദർ കൊച്ചുറാണി എസ്ഡി, മദർ സിസ്റ്റർ ഡെല്ല, നഴ്സിംഗ് പരിശീലനം ലഭിച്ച സിസ്റ്റർ ജിൽഡ, സിസ്റ്റർ ജോർലി, സിസ്റ്റർ ദീപ്തി എന്നിവരാണ് ഇവിടുത്തെ കാരുണ്യപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.
ഇടവക വികാരിയും മാണ്ഡ്യ രൂപതയുടെ വികാരി ജനറാളുമായ റവ.ഡോ. മാത്യു കോയിക്കര സിഎംഐയും സഹവികാരി ഫാ. ബിനോയ് വാഴയിലും പകരുന്ന ആധ്യാത്മിക ചൈതന്യവും പ്രോത്സാഹനവും ഇവർക്ക് ആത്മാക്കളെ നേടാനുള്ള അഭിവാഞ്ചയും അവരിലൂടെ ഈശോയെ കാണാനുള്ള ഭാഗ്യവുമാണെന്ന് സിസ്റ്റർ ഡെല്ല എസ്ഡി പറയുന്നു. കൂടാതെ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിലിൻറെയും ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻറെയും സന്ദർശനം ഈ ആലയത്തിനും ഒപ്പം അംഗങ്ങൾക്കും ഏറെ കാരുണ്യാനുഗ്രഹം പകരുന്നു.
ജാതിമത ഭാഷാന്തരമെന്യേ ഒരേ ഭവനത്തിൽ ഏവരുമൊന്നിച്ചുള്ള പ്രവർത്തനങ്ങളും പ്രാർഥനയും ആഘോഷപരിപാടികളും വാർധക്യത്തെ അതിജീവിക്കുന്ന അനുഭവമാണ് ഇവിടെയെന്ന് സിസ്റ്റർ ജിൽഡ എസ്ഡി പറയുന്നു. ഇവർ പരസ്പരം സഹായിക്കുന്നതും ഒരുമിച്ച് ടിവി കാണുന്നതും പ്രാർഥിക്കുന്നതും തയ്യൽ പോലുള്ള കരവേലകളിൽ ഏർപ്പെടുന്നതും വ്യാഴാഴ്ചകളിൽ ഒരു മണിക്കൂർ ആരാധിക്കുന്നതും ദിവസവും ദിവ്യബലിയിൽ പങ്കെടുക്കുന്നതും വലിയ അനുഗ്രഹമായി ഇവർക്കനുഭവപ്പെടുന്നു. കന്നഡയും തമിഴും ഭാഷകൾ സംസാരിക്കുന്ന ഇവർക്ക് കേൾക്കുന്ന മലയാളവും ഇംഗ്ലീഷും സ്ഫുടമായി മനസിലാകുന്നു.
അവശ്യസാധനങ്ങൾ തീരുന്ന തക്കസമയത്ത് സഹായഹസ്തങ്ങളിലൂടെ അവ ലഭിക്കുന്നതുൾപ്പെടെ എല്ലാം ക്രമീകരിക്കപ്പെടുന്നത് ദൈവകൃപയൊന്നു മാത്രം. തദ്ദേശവാസികളായ സ·നസുള്ളവർ അകമഴിഞ്ഞു സഹായിക്കുന്നത് ഏറെ ആശ്വാസമാണ്. പലരും ജ·ദിനം, വിവാഹവാർഷികം തുടങ്ങിയ ആഘോഷപരിപാടികൾ ഇവിടെ നടത്തുന്നത് ഇവർക്ക് ഏറെ മാനസികോല്ലാസത്തിനും പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിനും വഴിതെളിക്കുന്നു.
ദൈവം നമ്മിൽ നിക്ഷേപിച്ച സ്നേഹവും സന്തോഷവും സമാധാനവും അശരണരും ആലംബഹീനരുമായവർക്ക് ആവോളം നല്കുന്പോഴാണ് നമ്മൾ ശരിക്കും ദൈവമക്കളാകുന്നതെന്ന് ഈ അഗതികളുടെ സഹോദരിമാർ സാക്ഷ്യപ്പെടുത്തുന്നു.
പ്രഫ. സെബാസ്റ്റ്യൻ കോതനല്ലൂർ
അഗതികളുടെ ആശ്രയകേന്ദ്രമായി ഹൊങ്ങസാന്ദ്രയിലുള്ള കാരുണ്യാലയം
10:09 PM May 14, 2018 | Deepika.com