ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ "സാഹിത്യത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയ ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും ഭരണ ഉന്മത്തതയുടെയും എതിരേയാണ് നിലകൊള്ളുന്നത് എന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.
അനീതികൾക്കെതിരേ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തു നിന്നുകൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും നീതിപക്ഷത്തെ പറ്റിയുമുള്ള തിരിച്ചറിവ് മനുഷ്യഹൃദയത്തിലുണ്ടാക്കുന്ന പ്രക്രിയയാണ് സാഹിത്യവും സർഗാത്മകതയും.
അധികാരസ്വരൂപങ്ങളുടെ അടക്കിപ്പിടിക്കുവാനുള്ള കല്പനകൾക്കെതിരേ കവികളും കഥാകാരന്മാരുമടങ്ങുന്ന സാഹിത്യകാരന്മാരുടെ കല്പന അവരറിയാതെ തന്നെ പ്രവർത്തിക്കാറുണ്ട്.
ലോക സമാധാനത്തിനുവേണ്ടി ദുർമൂർത്തികളായ അധികാരികൾക്കെതിരേ ധാർമികതയുടെ വിജയം ഉദ്ഘോഷിക്കുന്ന കവിതകൾ വാൽമീകിയുടേതായാലും കുമാരനാശാന്റെതായാലും ആയിരക്കണക്കിന് മറ്റ് ഇന്ത്യൻ, ലോക മഹാകവികളുടേതായാൽ പോലും അധികാരം അതിന്റെ ഹിംസാത്മകമായ ആവശ്യങ്ങൾക്കു വേണ്ടി എങ്ങിനെ മാറ്റിമറിക്കുന്നു എന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യകാരന്മാരായ സുധാകരൻ രാമന്തളി, ആർ.വി. ആചാരി, ഡെന്നീസ് പോൾ, മുഹമ്മദ് കുനിങ്ങാട്, സതീഷ് തോട്ടശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രദീപ് സ്വാഗതവും ട്രഷറർ ഇ.ശിവദാസ് നന്ദിയും പറഞ്ഞു. ശ്രുതിലയം ഒരുക്കിയ കരോക്കെ ഗാനമേളയും അരങ്ങേറി.
ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയ ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും ഭരണ ഉന്മത്തതയുടെയും എതിരേയാണ് നിലകൊള്ളുന്നത് എന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.
അനീതികൾക്കെതിരേ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തു നിന്നുകൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും നീതിപക്ഷത്തെ പറ്റിയുമുള്ള തിരിച്ചറിവ് മനുഷ്യഹൃദയത്തിലുണ്ടാക്കുന്ന പ്രക്രിയയാണ് സാഹിത്യവും സർഗാത്മകതയും.
അധികാരസ്വരൂപങ്ങളുടെ അടക്കിപ്പിടിക്കുവാനുള്ള കല്പനകൾക്കെതിരേ കവികളും കഥാകാരന്മാരുമടങ്ങുന്ന സാഹിത്യകാരന്മാരുടെ കല്പന അവരറിയാതെ തന്നെ പ്രവർത്തിക്കാറുണ്ട്.
ലോക സമാധാനത്തിനുവേണ്ടി ദുർമൂർത്തികളായ അധികാരികൾക്കെതിരേ ധാർമികതയുടെ വിജയം ഉദ്ഘോഷിക്കുന്ന കവിതകൾ വാൽമീകിയുടേതായാലും കുമാരനാശാന്റെതായാലും ആയിരക്കണക്കിന് മറ്റ് ഇന്ത്യൻ, ലോക മഹാകവികളുടേതായാൽ പോലും അധികാരം അതിന്റെ ഹിംസാത്മകമായ ആവശ്യങ്ങൾക്കു വേണ്ടി എങ്ങിനെ മാറ്റിമറിക്കുന്നു എന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യകാരന്മാരായ സുധാകരൻ രാമന്തളി, ആർ.വി. ആചാരി, ഡെന്നീസ് പോൾ, മുഹമ്മദ് കുനിങ്ങാട്, സതീഷ് തോട്ടശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രദീപ് സ്വാഗതവും ട്രഷറർ ഇ.ശിവദാസ് നന്ദിയും പറഞ്ഞു. ശ്രുതിലയം ഒരുക്കിയ കരോക്കെ ഗാനമേളയും അരങ്ങേറി.