+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പരാതി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ'

സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളുംഏറ്റുവാങ്ങിയിട്ടുള്ളവരാണ് മിക്ക താരങ്ങളും. അക്കൂട്ടത്തിലൊരാളാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്. താരം നടത്തുന്ന ഉദ്ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ട്രോളുകളേറെയു

സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളുംഏറ്റുവാങ്ങിയിട്ടുള്ളവരാണ് മിക്ക താരങ്ങളും. അക്കൂട്ടത്തിലൊരാളാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്. താരം നടത്തുന്ന ഉദ്ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ട്രോളുകളേറെയും. എന്നാൽ ഇത്തരം ട്രോളുകളൊന്നും തന്നെ ബാധിക്കില്ലെന്ന് വെളിപ്പെടുത്തുകയാണ് ഹണി.

ഇവന്‍റിലേക്കുള്ള തയാറെടുപ്പില്‍ കോസ്റ്റ്യൂം തന്നെയാണ് പ്രധാനമെന്നും ആള്‍ക്കൂട്ടത്തെ അങ്ങനെ പേടിയോടെ കണ്ടിട്ടില്ലെന്നും താരം പറയുന്നു. തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല, എല്ലാവര്‍ക്കും അത് അങ്ങനെയായിരിക്കില്ല, 75 ശതമാനം ട്രോളുകളും തന്നെ ബാധിക്കില്ലെന്നും പക്ഷെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് അതുക്കും മേലാണെന്നും ഹണി റോസ് കൂട്ടിച്ചേർക്കുന്നു.

'ആദ്യമൊക്കെ ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീടത് ശീലമായി. പരാതി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ. ഇതൊന്നും സീരിയസായി എടുക്കാറില്ല. അമ്മയ്ക്ക് ഇതിലൊക്കെ പ്രതികരിക്കണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ അമ്മയും അതിനോട് യൂസ്ഡ് ആയി.

എന്‍റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ഞാനത് എന്തിനാണ് വേറൊരാളുടെ അടുത്ത് ബോധിപ്പിക്കാന്‍ നില്‍ക്കുന്നത്. എന്തായാലും കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ എന്‍റെ ശരീരം നശിപ്പിക്കുകയില്ല. വേറൊരാള്‍ക്ക് വേണ്ടി നമ്മള്‍ ജീവിക്കേണ്ടല്ലോ.' - ഹണിറോസ് പറഞ്ഞു.