ബർലിൻ: അഞ്ചുദിന യൂറോപ്യൻ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ജർമനിയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ ചാൻസലർ അംഗല മെർക്കലുമായി ചർച്ച നടത്തും. വിവിധ വിഷയങ്ങൾക്കൊപ്പം ഇന്ത്യ - ചൈന ബന്ധത്തിന്റെ ഭാവിയും ചർച്ചയാകും. വെള്ളിയാഴ്ച വൈകിട്ടാണ് മോദി ബർലിനിലെത്തി മെർക്കലുമായി കൂടിക്കാണുന്നത്.
മെർക്കലിന്റെ പ്രത്യേക ക്ഷണം അനുസരിച്ചാണ് മോദിയുടെ ജർമൻ സന്ദർശനം. സ്വീഡനിൽ വിമാനമിറങ്ങിയ മോദി അവിടെനിന്ന് കോമണ്‍വെൽത്ത് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ യുകെയിൽ എത്തിയത്. മടക്ക യാത്രയിലാണ് വെള്ളിയാഴ്ച ജർമനിയിൽ ഇറങ്ങുക.
ചൈനയുമായും ഇന്ത്യയുമായും ജർമനിക്ക് അടുത്ത ബന്ധമുള്ളതിനാൽ, ഇന്ത്യ - ചൈന ബന്ധത്തിന്റെ ഭാവിയിൽ തങ്ങൾക്കു സവിശേഷ താത്പര്യമാണുള്ളതെന്ന് ജർമൻ സർക്കാർ വക്താവ്. ഏഷ്യയുടെ ഭാവിക്ക് ചൈനയും ഇന്ത്യയും പ്രധാനമാണ്. മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുക എന്നത് ഇന്ത്യ - ചൈന ബന്ധത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മെർക്കലിന്റെ പ്രത്യേക ക്ഷണം അനുസരിച്ചാണ് മോദിയുടെ ജർമൻ സന്ദർശനം. സ്വീഡനിൽ വിമാനമിറങ്ങിയ മോദി അവിടെനിന്ന് കോമണ്‍വെൽത്ത് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ യുകെയിൽ എത്തിയത്. മടക്ക യാത്രയിലാണ് വെള്ളിയാഴ്ച ജർമനിയിൽ ഇറങ്ങുക.
ചൈനയുമായും ഇന്ത്യയുമായും ജർമനിക്ക് അടുത്ത ബന്ധമുള്ളതിനാൽ, ഇന്ത്യ - ചൈന ബന്ധത്തിന്റെ ഭാവിയിൽ തങ്ങൾക്കു സവിശേഷ താത്പര്യമാണുള്ളതെന്ന് ജർമൻ സർക്കാർ വക്താവ്. ഏഷ്യയുടെ ഭാവിക്ക് ചൈനയും ഇന്ത്യയും പ്രധാനമാണ്. മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുക എന്നത് ഇന്ത്യ - ചൈന ബന്ധത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ