ബ്രിസ്റ്റോൾ: സർഗോത്സവ പ്രതിഭകളുടെ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ബ്രിസ്ക സർഗോത്സവത്തിന്റെ കലാമാമാങ്കത്തിന് ശനിയാഴ്ച അരങ്ങുണരുന്പോൾ അരങ്ങേറുന്നത് യുകെയിലെ സർഗപ്രതിഭകളുടെ ആവേശപ്പോരാട്ടം. ബ്രിസ്ക സർഗോത്സത്തിനായുള്ള രജിസ്ട്രേഷൻ വെള്ളിയാഴ്ച വൈകിട്ട് 8ന് അവസാനിച്ചു. ശനിയാഴ്ച രാവിലെ 10ന്് ബ്രിസ്ക സർഗോത്സവത്തിനു തുടക്കമാകും. പിന്നീട് രാത്രി എട്ട് വരെ വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടക്കും. സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളാണ് മത്സരവേദി.
വ്യത്യസ്തമായ പരിപാടികളാണ് ബ്രിസ്ക ഇക്കുറിയും അണിയിച്ചൊരുക്കുന്നത്. വിവാഹത്തിന്റെ 25 വർഷം പൂർത്തിയാക്കിയവരെ ബ്രിസ്ക വേദിയിൽ ആദരിക്കും. ഇക്കുറിയും കപ്പിൾ ഡാൻസ് ഉൾപ്പെടെയുള്ള മത്സര ഇനങ്ങൾ വേദിയിൽ അരങ്ങേറും. ബ്രിസ്ക കപ്പിൾ 2018 ആരാകുമെന്ന ആകാംക്ഷയിലാണ് ഏവരും. മത്സരങ്ങളിൽ പങ്കെടുക്കാൻ നിരവധി പേർ ഇപ്പോൾ തന്നെ പേരു രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വൻ പങ്കാളിത്തമാണ് പരിപാടിയിലുണ്ടാകുക.
രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്കയ്ക്ക് ഇക്കുറിയും മുതൽകൂട്ടാകും. വൻ തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്ക എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്. ഒരാൾക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
കളറിംഗ്, പെയ്ന്റിംഗ്, പുഞ്ചിരി മത്സരം, ഉപന്യാസം, മെമ്മറി ടെസ്റ്റ്, ഫാൻസി ഡ്രസ്, സിംഗിൾ ഡാൻസ്, സെമി ക്ലാസിക്കൽ, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങൾ നടത്തുന്നുണ്ട്. ഇക്കുറി മുതിർന്നവർക്കായി ബെസ്റ്റ് കപ്പിൾസ് എന്ന മത്സര ഇനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാൻ ഏവരേയും ബ്രിസ്ക പ്രസിഡന്റ് മാനുവൽ മാത്യു, സെക്രട്രറി പോൾസണ് മേനാച്ചേരി എന്നിവർ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്ക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർട്ട്സ് സെക്രട്ടറി സെബാസ്റ്റ്യൻ ലോനപ്പൻ, റെജി തോമസ്, സന്ദീപ് കുമാർ എന്നിവരെ ബന്ധപ്പെടുക.
ബ്രിസ്ക സർഗ്ഗോത്സവ വേദി:
സൗത്ത്മീഡ് കമ്യൂണിറ്റി ഹാൾ,
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ
റിപ്പോർട്ട്: ജെഗി ജോസഫ്
വ്യത്യസ്തമായ പരിപാടികളാണ് ബ്രിസ്ക ഇക്കുറിയും അണിയിച്ചൊരുക്കുന്നത്. വിവാഹത്തിന്റെ 25 വർഷം പൂർത്തിയാക്കിയവരെ ബ്രിസ്ക വേദിയിൽ ആദരിക്കും. ഇക്കുറിയും കപ്പിൾ ഡാൻസ് ഉൾപ്പെടെയുള്ള മത്സര ഇനങ്ങൾ വേദിയിൽ അരങ്ങേറും. ബ്രിസ്ക കപ്പിൾ 2018 ആരാകുമെന്ന ആകാംക്ഷയിലാണ് ഏവരും. മത്സരങ്ങളിൽ പങ്കെടുക്കാൻ നിരവധി പേർ ഇപ്പോൾ തന്നെ പേരു രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വൻ പങ്കാളിത്തമാണ് പരിപാടിയിലുണ്ടാകുക.
രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്കയ്ക്ക് ഇക്കുറിയും മുതൽകൂട്ടാകും. വൻ തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്ക എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്. ഒരാൾക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
കളറിംഗ്, പെയ്ന്റിംഗ്, പുഞ്ചിരി മത്സരം, ഉപന്യാസം, മെമ്മറി ടെസ്റ്റ്, ഫാൻസി ഡ്രസ്, സിംഗിൾ ഡാൻസ്, സെമി ക്ലാസിക്കൽ, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങൾ നടത്തുന്നുണ്ട്. ഇക്കുറി മുതിർന്നവർക്കായി ബെസ്റ്റ് കപ്പിൾസ് എന്ന മത്സര ഇനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാൻ ഏവരേയും ബ്രിസ്ക പ്രസിഡന്റ് മാനുവൽ മാത്യു, സെക്രട്രറി പോൾസണ് മേനാച്ചേരി എന്നിവർ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്ക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർട്ട്സ് സെക്രട്ടറി സെബാസ്റ്റ്യൻ ലോനപ്പൻ, റെജി തോമസ്, സന്ദീപ് കുമാർ എന്നിവരെ ബന്ധപ്പെടുക.
ബ്രിസ്ക സർഗ്ഗോത്സവ വേദി:
സൗത്ത്മീഡ് കമ്യൂണിറ്റി ഹാൾ,
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ
റിപ്പോർട്ട്: ജെഗി ജോസഫ്