സ്റ്റോക്ക്ഹോം: യൂറോപ്യൻ പര്യടനത്തിനു തുടക്കം കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം 9.30 ന് സ്വീഡനിൽ വിമാനമിറങ്ങി. രണ്ടുദിന സന്ദർശനത്തിനെത്തിയ മോദിയെ സ്റ്റോക്ക്ഹോമിൽ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വെൻ അദ്ദേഹത്തെ സ്വീകരിച്ചു. പ്രോട്ടോകോൾ തെറ്റിച്ചാണ് അദ്ദേഹം വിമാനത്താവളത്തിൽ പോയി സ്വീകരണം നൽകിയത്. ലോഫ്വനൊപ്പം മോദിയും ഒരേ വാഹനത്തിലാണ് താമസസ്ഥലമായ ഹോട്ടലിലേക്ക് സഞ്ചരിച്ചത്.
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ നോർഡിക് രാഷ്ട്രങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. മുപ്പതു വർഷത്തിനിടെ സ്വീഡൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇതിനു മുൻപ് 1988ൽ രാജീവ് ഗാന്ധിയാണ് അവസാനമായി സ്വീഡൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
ചൊവ്വാഴ്ച രാവിലെ സ്വീഡനിലെ കാൾ പതിനാറാമൻ ഗുസ്താവ് രാജാവുമായും പ്രധാനമന്ത്രി ലോഫ്വെനുമായും മോദി ഉഭയകക്ഷിക ചർച്ചകൾ നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം മൂവരും കൂടി സൊഗേഴ്ക്ക മുതൽ റോസൻബാഡ് വരെ ഉല്ലാസനടത്തവും നടത്തി. ഇതിനിടെ നിരവധി ധാരണാപത്രങ്ങളിൽ ഇരുനേതാക്കളും ഒപ്പുവച്ചു.
മോദി ഉച്ചയ്ക്ക് സിറ്റിഹാളിലെ ഗോൾഡൻ റൂമിൽ സ്വീഡൻ ഇൻഡ്യ ബിസിനസ് ഡേയിൽ പങ്കെടുത്തു. അവിടുത്തെ കന്പനി സിഇഒമാരുമായി മോദി കൂടിക്കാഴ്ചയും നടത്തി. തുടർന്ന് ഇരുനേതാക്കളും ഉച്ചകഴിഞ്ഞ് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഇൻഡ്യയുമായുള്ള ന്ധനവീകരണ പങ്കാളിത്തത്തിന്ന്ധ സ്വീഡൻ 50 മില്യണ്‍ ക്രോണോർ നീക്കിവയ്ക്കും. സ്മാർട്ട് സിറ്റികൾ, ഗ്രീൻ ടെക്ക്, ഇന്നൊവേഷൻസ് തുടങ്ങി നിരവധി സുസ്ഥിരമായ ന്ധആധുനിക പരിഹാരങ്ങൾന്ധ എന്നതിന്റെ പട്ടികയിൽപ്പെടുത്തിയാണ് തുക ഉൾപ്പെടുത്തിയിട്ടുള്ളത്.
അഞ്ച് ദിവസത്തെ പര്യടനത്തിൽ ബ്രിട്ടനെ കൂടാതെ ജർമനിയും അദ്ദേഹം സന്ദർശിക്കും. സ്വീഡൻ സന്ദർശനം പൂർത്തിയാക്കി ഇന്നു വൈകിട്ട് 8.30ന് മോദി ലണ്ടനിലേയ്ക്കു തിരിയ്ക്കും. ചൊവ്വാഴ്ച വൈകിട്ട് ബ്രിട്ടനിലെത്തുന്ന മോദി അവിടെ പ്രധാനമന്ത്രി തെരേസ മേയുമായും ചർച്ച നടത്തും. അടുത്ത ദിവസം ലണ്ടനിൽ നടക്കുന്ന ഭാരത് കി ബാത്ത് പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കോമണ്‍വെൽത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തിൽ മോദി പങ്കെടുക്കും. ചാൻസലർ അംഗല മെർക്കലുമായുള്ള ചർച്ച തന്നെയാണ് ഏകദിന ജർമൻ സന്ദർശനത്തിലെ പ്രധാന പരിപാടി. ഈ മാസം 20നാണ് മോദി ജർമനിയിൽ എത്തുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ നോർഡിക് രാഷ്ട്രങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. മുപ്പതു വർഷത്തിനിടെ സ്വീഡൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇതിനു മുൻപ് 1988ൽ രാജീവ് ഗാന്ധിയാണ് അവസാനമായി സ്വീഡൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
ചൊവ്വാഴ്ച രാവിലെ സ്വീഡനിലെ കാൾ പതിനാറാമൻ ഗുസ്താവ് രാജാവുമായും പ്രധാനമന്ത്രി ലോഫ്വെനുമായും മോദി ഉഭയകക്ഷിക ചർച്ചകൾ നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം മൂവരും കൂടി സൊഗേഴ്ക്ക മുതൽ റോസൻബാഡ് വരെ ഉല്ലാസനടത്തവും നടത്തി. ഇതിനിടെ നിരവധി ധാരണാപത്രങ്ങളിൽ ഇരുനേതാക്കളും ഒപ്പുവച്ചു.
മോദി ഉച്ചയ്ക്ക് സിറ്റിഹാളിലെ ഗോൾഡൻ റൂമിൽ സ്വീഡൻ ഇൻഡ്യ ബിസിനസ് ഡേയിൽ പങ്കെടുത്തു. അവിടുത്തെ കന്പനി സിഇഒമാരുമായി മോദി കൂടിക്കാഴ്ചയും നടത്തി. തുടർന്ന് ഇരുനേതാക്കളും ഉച്ചകഴിഞ്ഞ് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഇൻഡ്യയുമായുള്ള ന്ധനവീകരണ പങ്കാളിത്തത്തിന്ന്ധ സ്വീഡൻ 50 മില്യണ്‍ ക്രോണോർ നീക്കിവയ്ക്കും. സ്മാർട്ട് സിറ്റികൾ, ഗ്രീൻ ടെക്ക്, ഇന്നൊവേഷൻസ് തുടങ്ങി നിരവധി സുസ്ഥിരമായ ന്ധആധുനിക പരിഹാരങ്ങൾന്ധ എന്നതിന്റെ പട്ടികയിൽപ്പെടുത്തിയാണ് തുക ഉൾപ്പെടുത്തിയിട്ടുള്ളത്.
അഞ്ച് ദിവസത്തെ പര്യടനത്തിൽ ബ്രിട്ടനെ കൂടാതെ ജർമനിയും അദ്ദേഹം സന്ദർശിക്കും. സ്വീഡൻ സന്ദർശനം പൂർത്തിയാക്കി ഇന്നു വൈകിട്ട് 8.30ന് മോദി ലണ്ടനിലേയ്ക്കു തിരിയ്ക്കും. ചൊവ്വാഴ്ച വൈകിട്ട് ബ്രിട്ടനിലെത്തുന്ന മോദി അവിടെ പ്രധാനമന്ത്രി തെരേസ മേയുമായും ചർച്ച നടത്തും. അടുത്ത ദിവസം ലണ്ടനിൽ നടക്കുന്ന ഭാരത് കി ബാത്ത് പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കോമണ്‍വെൽത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തിൽ മോദി പങ്കെടുക്കും. ചാൻസലർ അംഗല മെർക്കലുമായുള്ള ചർച്ച തന്നെയാണ് ഏകദിന ജർമൻ സന്ദർശനത്തിലെ പ്രധാന പരിപാടി. ഈ മാസം 20നാണ് മോദി ജർമനിയിൽ എത്തുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ