ബർലിൻ: ജർമനിയിൽ മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ ഇന്ത്യക്കാരൻ ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാനിൽ. ജർമനിയിലെത്താനുള്ള എളുപ്പവഴി എന്ന നിലയ്ക്ക്, അഫ്ഗാനിസ്ഥാൻകാരനായി നടിച്ച് അഭയാർഥികൾക്കൊപ്പമാണ് റാം എന്ന മുപ്പതുകാരൻ ജർമനിയിലെത്തിയത്. എന്നാൽ, അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ടപ്പോൾ സ്വാഭാവികമായും ഇയാളെ ’മാതൃരാജ്യം’ എന്ന നിലയിൽ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തി.
ഇന്ത്യയിലേതിനെക്കാൾ മികച്ച ജീവിതം തേടിയെത്തിയ റാം ഇപ്പോൾ അഫ്ഗാൻ തലസ്ഥാനത്ത് ദുരിതപൂർണമായ ജീവിതം നയിക്കുന്നു. കാബൂളിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയാണ് ഇപ്പോൾ റാം. നാട്ടിലേക്കു മടങ്ങണമെങ്കിൽ പുതിയ പാസ്പോർട്ട് വേണം. പഴയ പാസ്പോർട്ടും ഇരുപതിനായിരം ഡോളറും മനുഷ്യക്കടത്തുകാർക്കു കൊടുത്താണ് ജർമനിയിൽ പോകാൻ വിസ സംഘടിപ്പിച്ചത്. ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റായി വർഷങ്ങളോളം ജോലി ചെയ്തു സന്പാദിച്ച പണവും, സുഹൃത്തുക്കിളിൽ നിന്നു കടം വാങ്ങിയതുമെല്ലാം ചേർത്താണ് ഇരുപതിനായിരം ഡോളർ സ്വരുക്കൂട്ടിയത്.
ജർമനിയിലെത്തിയ ശേഷം മനുഷ്യക്കടത്തുകാർ തന്നെയാണ് അഫ്ഗാനിസ്ഥാൻകാരനായി അഭിനയിക്കാൻ ആവശ്യപ്പെട്ട് അഭയാർഥി ക്യാന്പിലാക്കിയത്. അഫ്ഗാനിലാണു ജനിച്ചതെന്നതിനു വരെ അവർ രേഖയും കൊടുത്തു.
കഥകളൊക്കെ ജർമൻ അധികൃതരോടും ജർമനിയിലെ അഫ്ഗാൻ എംബസിയിലും കാബൂളിലെ ഇന്ത്യൻ എംബസിയിലും വിസ്തരിച്ചു പറഞ്ഞെങ്കിലും, ഇന്ത്യൻ പാസ്പോർട്ടില്ലാതെ ഒന്നും തെളിയിക്കാനാവുന്നില്ല. ബന്ധുക്കൾ ഇന്ത്യയിൽനിന്നു നേരിട്ട് ജർമനിയിലെത്തിയിട്ടും ഫലമുണ്ടായില്ല. പഴയ പാസ്പോർട്ടിന്റെ നന്പറെങ്കിലും സംഘടിപ്പിച്ചാൽ എന്തെങ്കിലും ചെയ്യാമെന്നാണ് ഇന്ത്യൻ എംബസി പറയുന്നത്.
മനുഷ്യക്കടത്തുവഴി യൂറോപ്പിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിയ്ക്കുകയാണ്. മനുഷ്യക്കടത്തിന്റെ ഹബായി ഇറ്റലിയാണ് തെരഞ്ഞെടുത്തിരിയ്ക്കുന്നത്. അവിടെ എത്തിയശേഷം ഇക്കൂട്ടരെ ഓരോ രാജ്യങ്ങളിലേയ്ക്കും തരം തിരിച്ചു അഭയാർത്ഥികളായി എത്തിയ്ക്കുകയാണ് മനുഷ്യക്കടത്തിന്റെ ചങ്ങല ഏജന്റുകൾ ചെയ്യുന്നത്. ഇത്തരത്തിൽ ജർമനിയിൽ എത്തുന്നവരെ വളരെ സൂക്ഷ്മ നീരീക്ഷണത്തിനു വിധേയമാക്കുന്പോഴാണ് കള്ളത്തരങ്ങളുടെ പിന്നാന്പുറങ്ങൾ വെളിപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇന്ത്യയിലേതിനെക്കാൾ മികച്ച ജീവിതം തേടിയെത്തിയ റാം ഇപ്പോൾ അഫ്ഗാൻ തലസ്ഥാനത്ത് ദുരിതപൂർണമായ ജീവിതം നയിക്കുന്നു. കാബൂളിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയാണ് ഇപ്പോൾ റാം. നാട്ടിലേക്കു മടങ്ങണമെങ്കിൽ പുതിയ പാസ്പോർട്ട് വേണം. പഴയ പാസ്പോർട്ടും ഇരുപതിനായിരം ഡോളറും മനുഷ്യക്കടത്തുകാർക്കു കൊടുത്താണ് ജർമനിയിൽ പോകാൻ വിസ സംഘടിപ്പിച്ചത്. ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റായി വർഷങ്ങളോളം ജോലി ചെയ്തു സന്പാദിച്ച പണവും, സുഹൃത്തുക്കിളിൽ നിന്നു കടം വാങ്ങിയതുമെല്ലാം ചേർത്താണ് ഇരുപതിനായിരം ഡോളർ സ്വരുക്കൂട്ടിയത്.
ജർമനിയിലെത്തിയ ശേഷം മനുഷ്യക്കടത്തുകാർ തന്നെയാണ് അഫ്ഗാനിസ്ഥാൻകാരനായി അഭിനയിക്കാൻ ആവശ്യപ്പെട്ട് അഭയാർഥി ക്യാന്പിലാക്കിയത്. അഫ്ഗാനിലാണു ജനിച്ചതെന്നതിനു വരെ അവർ രേഖയും കൊടുത്തു.
കഥകളൊക്കെ ജർമൻ അധികൃതരോടും ജർമനിയിലെ അഫ്ഗാൻ എംബസിയിലും കാബൂളിലെ ഇന്ത്യൻ എംബസിയിലും വിസ്തരിച്ചു പറഞ്ഞെങ്കിലും, ഇന്ത്യൻ പാസ്പോർട്ടില്ലാതെ ഒന്നും തെളിയിക്കാനാവുന്നില്ല. ബന്ധുക്കൾ ഇന്ത്യയിൽനിന്നു നേരിട്ട് ജർമനിയിലെത്തിയിട്ടും ഫലമുണ്ടായില്ല. പഴയ പാസ്പോർട്ടിന്റെ നന്പറെങ്കിലും സംഘടിപ്പിച്ചാൽ എന്തെങ്കിലും ചെയ്യാമെന്നാണ് ഇന്ത്യൻ എംബസി പറയുന്നത്.
മനുഷ്യക്കടത്തുവഴി യൂറോപ്പിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിയ്ക്കുകയാണ്. മനുഷ്യക്കടത്തിന്റെ ഹബായി ഇറ്റലിയാണ് തെരഞ്ഞെടുത്തിരിയ്ക്കുന്നത്. അവിടെ എത്തിയശേഷം ഇക്കൂട്ടരെ ഓരോ രാജ്യങ്ങളിലേയ്ക്കും തരം തിരിച്ചു അഭയാർത്ഥികളായി എത്തിയ്ക്കുകയാണ് മനുഷ്യക്കടത്തിന്റെ ചങ്ങല ഏജന്റുകൾ ചെയ്യുന്നത്. ഇത്തരത്തിൽ ജർമനിയിൽ എത്തുന്നവരെ വളരെ സൂക്ഷ്മ നീരീക്ഷണത്തിനു വിധേയമാക്കുന്പോഴാണ് കള്ളത്തരങ്ങളുടെ പിന്നാന്പുറങ്ങൾ വെളിപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ