ബർലിൻ: സ്വന്തം ജനതയ്ക്കു മേൽ രാസായുധം പ്രയോഗിച്ച സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിനെ കൊലയാളിയെന്നാണിപ്പോൾ ലോകം മുഴുവൻ വിളിക്കുന്നത്. സ്ഥാനമൊഴിയാനുള്ള സമ്മർദത്തെ ഇയാൾ സമർഥമായി അതിജീവിച്ചു പോരുന്നു. സിറിയയിൽ ആഭ്യന്തര യുദ്ധം തുടങ്ങി ഏഴു വർഷം പിന്നിടുന്പോഴും അസദിന്റെ കസേരയ്ക്ക് ഇളക്കമില്ല. ഡമസ്കസിലെയും ആലപ്പോയിലെയും വിമത ശക്തി കേന്ദ്രങ്ങൾ തിരിച്ചു പിടിച്ചു ബാഷറിന്റെ സൈന്യം കരുത്തു കാട്ടുകയും ചെയ്യുന്നു. ഇനി യുഎസും ബ്രിട്ടനും ഫ്രാൻസും നടത്തുന്ന ആക്രമണങ്ങളെ അസദ് എങ്ങനെ അതിജീവിക്കുമെന്നാണ് കാണാനുള്ളത്.
2012 മധ്യം വരെ സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കണക്കെടുപ്പിൽ വിമതരായിരുന്നു വിജയികൾ. സെൻട്രൽ ഡമസ്കസിൽ നടന്ന ബോംബ് സ്ഫോടനത്തിൽ പ്രതിരോധമന്ത്രിയും ബാഷറിന്റെ സഹോദരീഭർത്താവുമായ ആസിഫ് ഷൗക്കത്തുൾപ്പെടെ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയുണ്ടായി. വിമതരുടെ വിജയം അന്തിമഘട്ടത്തോടടുക്കുന്ന സമയം. അപ്പോഴാണ് ബാഷർ ഭരണകൂടത്തിന് പിന്തുണയുമായി ഇറാൻ രംഗത്തുവരുന്നത്. പിന്നീട് 2015ൽ വിമതർക്കെതിരെ റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ബാഷറിനു കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. അലപ്പോ ആയിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. റഷ്യൻ പിന്തുണയോടെ നിരന്തരമായ ആക്രമണങ്ങളിലൂടെ വിമതരെ അലപ്പോയിൽ നിന്ന് ഓടിച്ചു. കിഴക്കൻ ഗൂതയായിരുന്നു അടുത്ത ഘട്ടം. സൈനികനീക്കം അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.
പ്രതിഷേധങ്ങൾ കനക്കുന്പോഴും ബാഷറിന് സ്വന്തം രാജ്യത്തുള്ളവർ പിന്തുണ നൽകി. അദ്ദേഹത്തിെൻറ അലവി സമുദായക്കാരായിരുന്നു പിന്തുണച്ചവരിൽ കൂടുതലും. ബാഷറിന്റെ ഭരണകാലത്ത് സാന്പത്തികസുസ്ഥിരത നേടിയ സുന്നിവിഭാഗക്കാരും തള്ളിപ്പറഞ്ഞില്ല.
തുർക്കി, സൗദി പോലുള്ള രാജ്യങ്ങൾ തത്ത്വത്തിൽ ബാഷറിനെ എതിർത്തെങ്കിലും ഒരിക്കലും വെല്ലുവിളി ഉയർത്തിയില്ല. വിമതർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും യു.എസ് സൈനികനടപടിയിൽ നിന്ന് അകലം പാലിച്ചു പോരുകയായിരുന്നു ഇതുവരെ. ലിബിയയിൽ മുഅമ്മർ ഗദ്ദാഫിയുടെ പതനം എളുപ്പമായത് യു.എസിെൻറ പിന്തുണയോടെയായിരുന്നു. അതുപോലെ സിറിയയിലും സാധ്യമാകുമെന്നാണ് കരുതിയത്.
എന്നാൽ, രണ്ടാം വട്ടവും സ്വന്തം ജനതയ്ക്കു മേൽ നടത്തിയ രാസായുധ പ്രയോഗത്തിലൂടെ ബാഷർ താനിരുന്ന കൊന്പു തന്നെ മുറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. ഇതോടെ സ്വന്തം രാജ്യത്തും ഇയാൾക്ക് ജനപിന്തുണ കുറയുന്നുവെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
2012 മധ്യം വരെ സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കണക്കെടുപ്പിൽ വിമതരായിരുന്നു വിജയികൾ. സെൻട്രൽ ഡമസ്കസിൽ നടന്ന ബോംബ് സ്ഫോടനത്തിൽ പ്രതിരോധമന്ത്രിയും ബാഷറിന്റെ സഹോദരീഭർത്താവുമായ ആസിഫ് ഷൗക്കത്തുൾപ്പെടെ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയുണ്ടായി. വിമതരുടെ വിജയം അന്തിമഘട്ടത്തോടടുക്കുന്ന സമയം. അപ്പോഴാണ് ബാഷർ ഭരണകൂടത്തിന് പിന്തുണയുമായി ഇറാൻ രംഗത്തുവരുന്നത്. പിന്നീട് 2015ൽ വിമതർക്കെതിരെ റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ബാഷറിനു കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. അലപ്പോ ആയിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. റഷ്യൻ പിന്തുണയോടെ നിരന്തരമായ ആക്രമണങ്ങളിലൂടെ വിമതരെ അലപ്പോയിൽ നിന്ന് ഓടിച്ചു. കിഴക്കൻ ഗൂതയായിരുന്നു അടുത്ത ഘട്ടം. സൈനികനീക്കം അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.
പ്രതിഷേധങ്ങൾ കനക്കുന്പോഴും ബാഷറിന് സ്വന്തം രാജ്യത്തുള്ളവർ പിന്തുണ നൽകി. അദ്ദേഹത്തിെൻറ അലവി സമുദായക്കാരായിരുന്നു പിന്തുണച്ചവരിൽ കൂടുതലും. ബാഷറിന്റെ ഭരണകാലത്ത് സാന്പത്തികസുസ്ഥിരത നേടിയ സുന്നിവിഭാഗക്കാരും തള്ളിപ്പറഞ്ഞില്ല.
തുർക്കി, സൗദി പോലുള്ള രാജ്യങ്ങൾ തത്ത്വത്തിൽ ബാഷറിനെ എതിർത്തെങ്കിലും ഒരിക്കലും വെല്ലുവിളി ഉയർത്തിയില്ല. വിമതർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും യു.എസ് സൈനികനടപടിയിൽ നിന്ന് അകലം പാലിച്ചു പോരുകയായിരുന്നു ഇതുവരെ. ലിബിയയിൽ മുഅമ്മർ ഗദ്ദാഫിയുടെ പതനം എളുപ്പമായത് യു.എസിെൻറ പിന്തുണയോടെയായിരുന്നു. അതുപോലെ സിറിയയിലും സാധ്യമാകുമെന്നാണ് കരുതിയത്.
എന്നാൽ, രണ്ടാം വട്ടവും സ്വന്തം ജനതയ്ക്കു മേൽ നടത്തിയ രാസായുധ പ്രയോഗത്തിലൂടെ ബാഷർ താനിരുന്ന കൊന്പു തന്നെ മുറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. ഇതോടെ സ്വന്തം രാജ്യത്തും ഇയാൾക്ക് ജനപിന്തുണ കുറയുന്നുവെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ