ബർലിൻ: ജർമനിയിലെ ബാഡൻവ്യുർട്ടംബർഗ് സ്റ്റേറ്റിലെ സ്റ്റുട്ട്ഗാർട്ടിനടുത്ത് ഷ്വേബിഷ്ഹാൾ പ്രദേശത്ത് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് തകർന്നു രണ്ടുപേർ മരിച്ചു.
ഒരു ഹോബി എയർക്രാഫ്റ്റും ഒരു മൈക്രോലൈറ്റ് വിമാനവുമാണ് കുട്ടിയിടിച്ചത്. വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഒരാൾക്കു മാത്രം സഞ്ചരിക്കാവുന്ന ഹോബി വിമാനത്തിന്റെ പൈലറ്റ്, കടുത്ത സൂര്യപ്രകാശം കാരണം മൈക്രോലൈറ്റിനെ കാണാതെ ചെന്നിടിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇരുവിമാനങ്ങളുടെയും പൈലറ്റുമാരാണ് മരിച്ചത്.
മൈക്രോലൈറ്റ് വിമാനം ആകാശത്തു വച്ചു തന്നെ തീഗോളമായി കത്തി. പ്രാദേശിക വിമാനത്താവളമായ സ്റ്റുട്ട്ഗാർട്ടിനു നാലു മൈൽ അകലെയാണ് അപകടം സംഭവിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഒരു ഹോബി എയർക്രാഫ്റ്റും ഒരു മൈക്രോലൈറ്റ് വിമാനവുമാണ് കുട്ടിയിടിച്ചത്. വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഒരാൾക്കു മാത്രം സഞ്ചരിക്കാവുന്ന ഹോബി വിമാനത്തിന്റെ പൈലറ്റ്, കടുത്ത സൂര്യപ്രകാശം കാരണം മൈക്രോലൈറ്റിനെ കാണാതെ ചെന്നിടിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇരുവിമാനങ്ങളുടെയും പൈലറ്റുമാരാണ് മരിച്ചത്.
മൈക്രോലൈറ്റ് വിമാനം ആകാശത്തു വച്ചു തന്നെ തീഗോളമായി കത്തി. പ്രാദേശിക വിമാനത്താവളമായ സ്റ്റുട്ട്ഗാർട്ടിനു നാലു മൈൽ അകലെയാണ് അപകടം സംഭവിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ