+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാതാപിതാക്കളുടെ സ്വത്തും ബിസിനസും ബന്ധുക്കൾ കയ്യടക്കി: ആരോപണവുമായി നൗഷാദിന്‍റെ മകൾ

ബന്ധുക്കൾക്കെതിരേ കടുത്ത ആരോപണവുമായി പ്രശസ്ത പാചകവിദഗ്ദനും നിർമാതാവുമായിരുന്ന നൗഷാദിന്‍റെ മകൾ നശ്വ നൗഷാദ്. മാതാപിതാക്കളുടെ മരണത്തിന് ശേഷം തന്‍റെ സ
മാതാപിതാക്കളുടെ സ്വത്തും ബിസിനസും ബന്ധുക്കൾ കയ്യടക്കി: ആരോപണവുമായി നൗഷാദിന്‍റെ മകൾ

ബന്ധുക്കൾക്കെതിരേ കടുത്ത ആരോപണവുമായി പ്രശസ്ത പാചകവിദഗ്ദനും നിർമാതാവുമായിരുന്ന നൗഷാദിന്‍റെ മകൾ നശ്വ നൗഷാദ്.

മാതാപിതാക്കളുടെ മരണത്തിന് ശേഷം തന്‍റെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കള്‍ തന്‍റെ പിതാവിന്‍റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തെന്നാണ് നശ്വ ആരോപിക്കുന്നത്.

തനിക്ക് തന്‍റെ പിതാവിന്‍റെ കാറ്ററിംഗ് സംരക്ഷിക്കണമെന്നും എന്നാൽ ബന്ധുക്കളിൽ പലരും തന്‍റെ ഫോട്ടോ വച്ച് പ്രമോഷൻ നടത്തുകയാണെന്നും നശ്വ ആരോപിക്കുന്നു.

കാറ്ററിംഗിൽ നിന്നും ലഭിക്കുന്ന ലക്ഷങ്ങൾ കൊണ്ട് സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യങ്ങൾ അവർ നിർവഹിക്കുകയാണെന്നും തന്നെ ഫ്രീ ആയി പഠിപ്പിക്കണമെന്ന് പറഞ്ഞ് ബന്ധുക്കൾ സ്കൂളുകൾ കയറിയിറങ്ങുകയാണെന്നും നശ്വ പറയുന്നു.

അസുഖബാധിതനായിരുന്ന നൗഷാദ് 2021 ലാണ് അന്തരിച്ചത്. നൗഷാദ് മരിക്കുന്നതിന് രണ്ടാഴ്ച മുൻപാണ് ഭാര്യ ഷീബ അന്തരിച്ചത്. മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍ , ദിലീപിന്‍റെ സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!! ഞാൻ നശ്വ നൗഷാദ്. ഷെഫ് നൗഷാദിന്‍റെ മകൾ..എന്‍റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു....

എന്‍റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്‍റെ അറിവോ, എന്‍റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്‍റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്‍റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും കാറ്ററിംഗ് ബിസിനസും കയ്യടക്കി വെച്ച് കൊണ്ടിരിക്കുകയാണ്.

ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്‍റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു.

ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്‍റെ ചെറിയ ആവിശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത് ?

ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ചിലവ് പോലും തടഞ്ഞു വെച്ചിരിക്കുകയാണ്.

കാറ്ററിംഗിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വന്തം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുമ്പോള്‍ എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു. ഇങ്ങനെ വളർത്താൻ അല്ല എന്‍റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്‍റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും.

എന്‍റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു. എനിക്ക് എന്‍റെ വാപ്പയുടെ എല്ലാമായ കാറ്ററിംഗ് സംരക്ഷിക്കണം. എനിക്കും ആ വഴി മുന്നോട്ട് പോണം. അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്. ഇൻശാ അള്ളാ. എനിക്ക് നീതികിട്ടും.

എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്‍റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസിം) അതൊക്ക എന്‍റെയും വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട് എന്‍റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ,

ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്‍റെ വാപ്പായ്ക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കും എന്ന മോഹം വേണ്ട. എന്‍റെയടുത്തോ, എന്‍റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല.