പാരീസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ നടപ്പാക്കുന്ന പരിഷ്കരണ നടപടികളിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിൽ രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തു. ട്രേഡ് യൂണിയനുകൾ പണി മുടക്കിയാണ് മാർച്ച് സംഘടിപ്പിച്ചത്.
പാരീസ് അടക്കമുള്ള പ്രമുഖ നഗരങ്ങളിൽ പ്രകടനങ്ങൾ സംഘടിപ്പിച്ചു. പാരീസിൽ പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. നൂറുകണക്കിന് റെയ്ൽ സർവീസുകളും റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായി.
പാരീസിലെ രണ്ടു വിമാനത്താവളങ്ങളിലായി 25-30 ശതമാനം വിമാന സർവീസുകളും റദ്ദാക്കി. റ്യാൻഎയറും ഈസിജെറ്റും ഫ്രാൻസിൽനിന്നു പുറപ്പെടുന്നതും ഫ്രാൻസിൽ ഇറങ്ങുന്നതുമായ നിരവധി സർവീസുകൾ റദ്ദാക്കി. പൊതുമേഖലാ ജീവനക്കാർ ഉൾപ്പെടുന്ന ഏഴു യൂണിയനുകളാണ് സമരാഹ്വാനം നൽകിയിരുന്നത്. റെയിൽവേ ജീവനക്കാരിൽ മൂന്നിലൊന്നും സമരത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പാരീസ് അടക്കമുള്ള പ്രമുഖ നഗരങ്ങളിൽ പ്രകടനങ്ങൾ സംഘടിപ്പിച്ചു. പാരീസിൽ പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. നൂറുകണക്കിന് റെയ്ൽ സർവീസുകളും റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായി.
പാരീസിലെ രണ്ടു വിമാനത്താവളങ്ങളിലായി 25-30 ശതമാനം വിമാന സർവീസുകളും റദ്ദാക്കി. റ്യാൻഎയറും ഈസിജെറ്റും ഫ്രാൻസിൽനിന്നു പുറപ്പെടുന്നതും ഫ്രാൻസിൽ ഇറങ്ങുന്നതുമായ നിരവധി സർവീസുകൾ റദ്ദാക്കി. പൊതുമേഖലാ ജീവനക്കാർ ഉൾപ്പെടുന്ന ഏഴു യൂണിയനുകളാണ് സമരാഹ്വാനം നൽകിയിരുന്നത്. റെയിൽവേ ജീവനക്കാരിൽ മൂന്നിലൊന്നും സമരത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ