ബർലിൻ: വ്യാഴാഴ്ച അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ യൂണിയനിലെ പ്രബല കക്ഷിയായ ജർമനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
ബ്രെക്സിറ്റ് അനന്തര കാലഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കും പരസ്പരം കൂടുതൽ ആശ്രയിക്കാൻ ഇടവരുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായിട്ടുള്ള ചർച്ചയിൽ ബ്രെക്സിറ്റ് വിഷയം ജർമനി കരുതലോടെയാണ് നിരത്തിയത്.
ഇപ്പോൾ തന്നെ യൂറോപ്യൻ യൂണിയൻ ബ്ലോക്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ജർമനിയാണ്. ഉഭയകക്ഷി സഹകരണവും സാന്പത്തിക സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചർച്ചകളുമാണ് സ്റ്റൈൻമയർ നടത്തിയത്.വാരണാസിയിലെ ബുദ്ധക്ഷേത്രവും സ്റ്റൈൻമയർ സന്ദർശിച്ചു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്എന്നിവരുമായും സ്റ്റൈൻമയർ കൂടിക്കണ്ടു.ശനിയാഴ്ചത്തെ സന്ദർശനവേദികളിൽ ദക്ഷിണേന്ത്യൻ നഗരമായ ചെന്നൈയും ഉൾപ്പെടുന്നു.വിദേശകാര്യമന്ത്രി എന്ന നിലയിലും ഉപചാൻസലർ എന്ന നിലയിലും അദ്ദേഹം പലവട്ടം ഇന്ത്യയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രസിഡന്റായ ശേഷം ആദ്യമായാണ് ഇൻഡ്യ സന്ദർശനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് അനന്തര കാലഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കും പരസ്പരം കൂടുതൽ ആശ്രയിക്കാൻ ഇടവരുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായിട്ടുള്ള ചർച്ചയിൽ ബ്രെക്സിറ്റ് വിഷയം ജർമനി കരുതലോടെയാണ് നിരത്തിയത്.
ഇപ്പോൾ തന്നെ യൂറോപ്യൻ യൂണിയൻ ബ്ലോക്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ജർമനിയാണ്. ഉഭയകക്ഷി സഹകരണവും സാന്പത്തിക സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചർച്ചകളുമാണ് സ്റ്റൈൻമയർ നടത്തിയത്.വാരണാസിയിലെ ബുദ്ധക്ഷേത്രവും സ്റ്റൈൻമയർ സന്ദർശിച്ചു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്എന്നിവരുമായും സ്റ്റൈൻമയർ കൂടിക്കണ്ടു.ശനിയാഴ്ചത്തെ സന്ദർശനവേദികളിൽ ദക്ഷിണേന്ത്യൻ നഗരമായ ചെന്നൈയും ഉൾപ്പെടുന്നു.വിദേശകാര്യമന്ത്രി എന്ന നിലയിലും ഉപചാൻസലർ എന്ന നിലയിലും അദ്ദേഹം പലവട്ടം ഇന്ത്യയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രസിഡന്റായ ശേഷം ആദ്യമായാണ് ഇൻഡ്യ സന്ദർശനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ