കേംബ്രിഡ്ജ്: കണ്ണീർ കഥകൾക്കോ, വികാരപ്രകടനങ്ങൾക്കോ സ്ഥാനമില്ലാത്തതായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച കേംബ്രിഡ്ജ് ആദം ബ്രുക് ഹോസ്പിറ്റലിൽ മരണമടഞ്ഞ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡന്റ് രഞ്ജിത്കുമാറിന്റെ ജീവിതം. അദ്ദേഹം അറിയിച്ചിരുന്ന ആഗ്രഹപ്രകാരം കേംബ്രിഡ്ജിലെ ആർബറി ഹാൾ സെന്ററിൽ സഹപ്രവർത്തവർക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പൊതു ദർശനം ഒരുക്കുകയും, ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അടങ്ങുന്നവരുടെ ഒരു വൻനിര തന്നെ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തു. ബാഷ്പാഞ്ജലികൾക്ക് പകരം പുഷ്പ്പാഞ്ജലിയും പ്രാർത്ഥനാ മന്ത്രങ്ങൾക്ക് പകരം മൗനാചരണവും അദ്ദേഹത്തിന്റെ ധീര ജീവിതം ആഘോഷിക്കുന്നതിന് അരങ്ങൊരുക്കി.
രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരംആർബറി ഹാളിൽ 12ന് വെയ്മൻ ഫ്യൂണറൽ ഡയറക്ടേഴ്സ് എത്തിക്കുകയും യുക്മ ഭാരവാഹികളും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികളും രഞ്ജിത്ത് കുമാറിന്റെ കുടുംബാംഗങ്ങളും കേംബ്രിഡ്ജിലെ ഹിന്ദു സമാജവും സുഹൃത്തുക്കളും ചേർന്ന് ആദരവോടെ സ്വീകരിക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ ഇടത്ത് പൊതു ദർശനത്തിനായുള്ള ക്രമീകരണങ്ങൾ ചെയ്തു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വികാര നിർഭരമായ ഉപചാരങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സുഹൃത്തുക്കളെ അൽപനേരത്തേക്ക് കണ്ണീരിലാഴ്ത്തി. തുടർന്ന് യുക്മയുടെ അഭിമാനമായ രഞ്ജിത്ത് കുമാറിനെ യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ ചേർന്ന് യുക്മയുടെ പതാക പുതപ്പിച്ച് ആദരിവ് പ്രകടിപ്പിച്ചു.
യുക്മയുടെ വിവിധ റീജണുകളെ പ്രതിനിധീകരിച്ചും ഈസ്റ്റ് ആംഗ്ലിയ റീജണിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചും യുക്മയുടെ വിവിധ പോഷക സംഘടനകളെ പ്രതിനിധികരിച്ചും കേംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധികരിച്ചും പുഷ്പ ചക്രങ്ങളും പൂച്ചെണ്ടുകളും ഉപചാരങ്ങളും അർപ്പിക്കപ്പെട്ടു. സന്ദർശകരുടെ തിരക്ക് നീണ്ടു പോകുന്നുണ്ടായിരുന്നു എങ്കിലും മുൻകൂട്ടി നിശ്ചയിച്ചതിൻ പ്രകാരം മൂന്നുമണിയോടെ പൊതു ദർശന പരിപാടികൾ ഫ്യൂണറൽ ഡയറക്ടേഴ്സിന്റെ ആവശ്യപ്രകാരം അവസാനിപ്പിക്കേണ്ടി വന്നു.
രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരവും കുടുംബങ്ങളും ശനിയാഴ്ച്ച സ്വദേശമായ കൂത്താട്ടുകുളത്തേക്ക് തിരിക്കും. യുക്മ പ്രതിനിധിയായി നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തിരുമാറാടിയിൽ ഉള്ള അദ്ദേഹത്തിന്റെ കുടുംബ വളപ്പിൽ മതപരമായ ചടങ്ങുകൾക്കനുസരിച്ച് സംസ്കാര കർമം നടക്കുന്നതാണ്. യുക്മയ്ക്കു വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ,മുൻ പ്രസിഡന്റ് വിജി കെ.പി, മുൻ നാഷണൽ സെക്രട്ടറി അബ്രഹാം ലൂക്കോസ് എന്നിവർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.
രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരംആർബറി ഹാളിൽ 12ന് വെയ്മൻ ഫ്യൂണറൽ ഡയറക്ടേഴ്സ് എത്തിക്കുകയും യുക്മ ഭാരവാഹികളും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികളും രഞ്ജിത്ത് കുമാറിന്റെ കുടുംബാംഗങ്ങളും കേംബ്രിഡ്ജിലെ ഹിന്ദു സമാജവും സുഹൃത്തുക്കളും ചേർന്ന് ആദരവോടെ സ്വീകരിക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ ഇടത്ത് പൊതു ദർശനത്തിനായുള്ള ക്രമീകരണങ്ങൾ ചെയ്തു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വികാര നിർഭരമായ ഉപചാരങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സുഹൃത്തുക്കളെ അൽപനേരത്തേക്ക് കണ്ണീരിലാഴ്ത്തി. തുടർന്ന് യുക്മയുടെ അഭിമാനമായ രഞ്ജിത്ത് കുമാറിനെ യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ ചേർന്ന് യുക്മയുടെ പതാക പുതപ്പിച്ച് ആദരിവ് പ്രകടിപ്പിച്ചു.
യുക്മയുടെ വിവിധ റീജണുകളെ പ്രതിനിധീകരിച്ചും ഈസ്റ്റ് ആംഗ്ലിയ റീജണിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചും യുക്മയുടെ വിവിധ പോഷക സംഘടനകളെ പ്രതിനിധികരിച്ചും കേംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധികരിച്ചും പുഷ്പ ചക്രങ്ങളും പൂച്ചെണ്ടുകളും ഉപചാരങ്ങളും അർപ്പിക്കപ്പെട്ടു. സന്ദർശകരുടെ തിരക്ക് നീണ്ടു പോകുന്നുണ്ടായിരുന്നു എങ്കിലും മുൻകൂട്ടി നിശ്ചയിച്ചതിൻ പ്രകാരം മൂന്നുമണിയോടെ പൊതു ദർശന പരിപാടികൾ ഫ്യൂണറൽ ഡയറക്ടേഴ്സിന്റെ ആവശ്യപ്രകാരം അവസാനിപ്പിക്കേണ്ടി വന്നു.
രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരവും കുടുംബങ്ങളും ശനിയാഴ്ച്ച സ്വദേശമായ കൂത്താട്ടുകുളത്തേക്ക് തിരിക്കും. യുക്മ പ്രതിനിധിയായി നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തിരുമാറാടിയിൽ ഉള്ള അദ്ദേഹത്തിന്റെ കുടുംബ വളപ്പിൽ മതപരമായ ചടങ്ങുകൾക്കനുസരിച്ച് സംസ്കാര കർമം നടക്കുന്നതാണ്. യുക്മയ്ക്കു വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ,മുൻ പ്രസിഡന്റ് വിജി കെ.പി, മുൻ നാഷണൽ സെക്രട്ടറി അബ്രഹാം ലൂക്കോസ് എന്നിവർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.