ന്യൂഡൽഹി: ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ ഇന്ത്യയിലെത്തി. നാല് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സ്റ്റൈൻമയറെ കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. സ്റ്റൈൻമയറുടെ പത്നി എൽക്കെ ബുഡർബെൻഡറും നിരവധി ഉയർന്ന നയതന്ത്ര ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
പ്രസിഡന്റ് രാംനാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും സ്റ്റൈൻമയർക്കും പത്നിയ്ക്കും അന്താഴവിരുന്ന് നൽകും. വാരണാസിയിലെ സരനാഥ് മ്യൂസിയം, ബുദ്ധഷേത്രം തുടങ്ങിയവയും സ്റ്റൈയൻമയറും സംഘവും സന്ദർശിയ്ക്കും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിയ്ക്കുന്ന സ്റ്റൈൻമയർ, ഗംഗാ ആരതി പരിപാടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ ജുമാ മസ്ജിദും സന്ദർശിയ്ക്കും.
മാർച്ച് 23 ന് ശനിയാഴ്ച സ്റ്റൈൻമയർ 'ഇന്ത്യയും ജർമനിയും, ആശയങ്ങളും പേഴ്സ്പെക്ടീവ്' എന്ന വിഷയത്തിൽ ഡൽഹി സർവകലാശാലയിൽ പ്രസംഗിയ്ക്കും.
ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റഗ്രേററീവ് ബയോളജിയിലെ വിദഗ്ധരുമായി കൂടിക്കാണും.ഇതിന്റെ ഗവേഷണ ഫലങ്ങൾ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ജർമൻ പ്രസിഡന്റിന്റെ സന്ദർശനത്തിലെ മറ്റൊരു ലക്ഷ്യ സ്ഥാനം ബിസിനസ് കേന്ദ്രമായ ചെന്നൈ ആണ്. ജർമൻ കന്പനിയായ ഡയിംലറിന്റെ ഇന്ത്യയിലെ കൊമേഴ്സ്യൽ വെഹിക്കിൾസ് ഉത്പാദനവും പരിശീലനവും നേരിട്ടറിയാനാണ് അദ്ദേഹം ചെന്നൈയിലെത്തുന്നത്. തുടർന്ന് ആധുനിക ജർമൻ സാങ്കേതിക സഹകരണം ഉൗട്ടിയുറപ്പിയ്ക്കാൻ മദ്രാസ് റിസർച്ച് പാർക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐഐടി) സന്ദർശിയ്ക്കും.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കൂടാതെ രാജ്യത്തെ സിവിൽ സെസൈറ്റി പ്രതിനിധികൾ, ശാസ്ത്ര, വ്യവസായ പ്രമുഖർ തുടങ്ങിയവരുമായും കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.കഴിഞ്ഞ കാലങ്ങളായി ഇന്ത്യയും ജർമനിയും തമ്മിൽ സൂക്ഷിച്ചുപോരുന്ന ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. മാർച്ച് 26 ന് സ്റ്റൈൻമയർ തിരികെ ജർമനിയിലേയ്ക്കു മടങ്ങും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പ്രസിഡന്റ് രാംനാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും സ്റ്റൈൻമയർക്കും പത്നിയ്ക്കും അന്താഴവിരുന്ന് നൽകും. വാരണാസിയിലെ സരനാഥ് മ്യൂസിയം, ബുദ്ധഷേത്രം തുടങ്ങിയവയും സ്റ്റൈയൻമയറും സംഘവും സന്ദർശിയ്ക്കും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിയ്ക്കുന്ന സ്റ്റൈൻമയർ, ഗംഗാ ആരതി പരിപാടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ ജുമാ മസ്ജിദും സന്ദർശിയ്ക്കും.
മാർച്ച് 23 ന് ശനിയാഴ്ച സ്റ്റൈൻമയർ 'ഇന്ത്യയും ജർമനിയും, ആശയങ്ങളും പേഴ്സ്പെക്ടീവ്' എന്ന വിഷയത്തിൽ ഡൽഹി സർവകലാശാലയിൽ പ്രസംഗിയ്ക്കും.
ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റഗ്രേററീവ് ബയോളജിയിലെ വിദഗ്ധരുമായി കൂടിക്കാണും.ഇതിന്റെ ഗവേഷണ ഫലങ്ങൾ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ജർമൻ പ്രസിഡന്റിന്റെ സന്ദർശനത്തിലെ മറ്റൊരു ലക്ഷ്യ സ്ഥാനം ബിസിനസ് കേന്ദ്രമായ ചെന്നൈ ആണ്. ജർമൻ കന്പനിയായ ഡയിംലറിന്റെ ഇന്ത്യയിലെ കൊമേഴ്സ്യൽ വെഹിക്കിൾസ് ഉത്പാദനവും പരിശീലനവും നേരിട്ടറിയാനാണ് അദ്ദേഹം ചെന്നൈയിലെത്തുന്നത്. തുടർന്ന് ആധുനിക ജർമൻ സാങ്കേതിക സഹകരണം ഉൗട്ടിയുറപ്പിയ്ക്കാൻ മദ്രാസ് റിസർച്ച് പാർക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐഐടി) സന്ദർശിയ്ക്കും.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കൂടാതെ രാജ്യത്തെ സിവിൽ സെസൈറ്റി പ്രതിനിധികൾ, ശാസ്ത്ര, വ്യവസായ പ്രമുഖർ തുടങ്ങിയവരുമായും കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.കഴിഞ്ഞ കാലങ്ങളായി ഇന്ത്യയും ജർമനിയും തമ്മിൽ സൂക്ഷിച്ചുപോരുന്ന ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. മാർച്ച് 26 ന് സ്റ്റൈൻമയർ തിരികെ ജർമനിയിലേയ്ക്കു മടങ്ങും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ